Skip to main content

ക്ഷമ

ക്ഷമ വിശ്വാസത്തിന്റെ ഭാഗവും 
 വലിയൊരനുഗ്രഹവുമാണ്. ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റിപലരും അറിവില്ലാത്തവരുമാണ്.ക്ഷമയുടെ അമൂല്യതയെപ്പറ്റി മനസ്സിലാക്കിയവർ വളരെ വിരളവുമാകുന്നു.മഹാത്മാക്കൾ അത് സ്വായത്തമാക്കാൻ വേണ്ടി അത്യധികം പരിശ്രമിച്ചിരുന്നു.ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമായതിനാൽ,
ഇവിടെ വിതച്ചാൽ മാത്രമേ അവിടെ വിളവെടുക്കാൻ സാധിക്കുകയുള്ളൂ.നാം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളിൽ നിന്നും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംഭിക്കുകയും, അതിൽ അല്ല്വാഹുവിനോട് സദാസമയവും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയും ചെയ്യേണ്ടതാണ്, നമസ്ക്കാരവും ക്ഷമയും കൊണ്ട് അല്ലാഹുവിനോട് 
സഹായം തേടുകയും ചെയ്യാവുന്നതാണ്.
        ക്ഷമ പ്രവാചകന്മാരുടെ മുഖമുദ്രയാണ്.വ്യത്യസ്ത ദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർ തങ്ങളിലർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയവർക്ക് അതിജീവിക്കാൻ കഴിഞ്ഞത് ക്ഷമ കൈകൊണ്ടത് കൊണ്ട് മാത്രമാണ്.
      നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾഅല്ല്വാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച്  ക്ഷമ അവലംബിച്ചാൽ നാം തിന്മയായി കരുതിയ കാര്യം നന്മയായി ഭവിക്കുന്നതാണ്.
    ബഹുമാനപ്പെട്ട നൂഹ് നബി (a)950വർഷം തന്റെ പ്രബോധന മാർഗജനങ്ങളുടെചെല്ലുമ്പോഴദ്ദേഹത്തിനു ശേഷം തുടർച്ചയായി അല്ല്വാഹു പ്രവാചകന്മാരെ അയച്ചു കൊണ്ടേയിരുന്നു. മർയമിന്റെ മകനായ ഈസാ നബിക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ടദ്ദേഹം ജനങ്ങളുടെയിടയിൽ
ചെല്ലുമ്പോഴെല്ലാം ജനങ്ങളഹങ്കരിക്കുകയും, ചില ദൂതന്മാരെ തള്ളിക്കളയുകയും, മറ്റു ചിലരെ വധിക്കുകയും ചെയ്തു.
     പ്രവാചകന്മാരിൽ കൂടുതൽ പ്രയാസങ്ങൾ സഹിച്ചവരായിരുന്നു ഉലുൽ അസ്മുകൾ അഥവാ ദൃഢമനസ്കരായ അഞ്ചുപേർ. അവർ സഹിച്ച സഹനം സത്യ വിശ്വാസികളോട് ജീവിതത്തിൽ പകർത്താനല്ല്വാഹു കൽപ്പിക്കുന്നുണ്ട്.
      മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും പ്രബോധന മാർഗ്ഗത്തിൽ ക്ഷമ അവലംബിച്ചവരായിരുന്നു. അവസാനം സ്വന്തം നാടും വീടും വിട്ട് എല്ലാം അല്ല്വാഹുവിലർപ്പിച്ച് ക്ഷമിച്ചുകൊണ്ട് മദീനയിലേക്ക് പാലായനം ചെയ്തു.
    ഖുർആനിൽ ക്ഷമിക്കാൻ വേണ്ടി ഉണർത്തുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾ നാം അല്ല്വാഹുവിന്റെ പ്രീതി കാംക്ഷിച്ച് ക്ഷമ അവലംബിച്ചാൽ നാം തിന്മയായി കരുതുന്ന കാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് സാധിച്ചേക്കാം. 
    അല്ല്വാഹുവിനുവേണ്ടി പ്രയാസങ്ങളിൽ ക്ഷമ അവലംബിച്ചാൽശത്രുക്കൾക്കെതിരിൽ അല്ല്വഹു നമ്മെസഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ല്വാഹു ഒരു പാഴ്വേലയാക്കുകയും ചെയ്തേക്കാം.
        പ്രവാചകന്മാരെല്ലാം പരസ്പരം തങ്ങളുടെ സമൂഹത്തൊട്
ക്ഷമ കൈ കൊള്ളാൻ ഉപദേശിച്ചിരുന്നു. മൂസാ നബി (അ)തന്റെ ജനങ്ങളോട് പറഞ്ഞു. "നിങ്ങളല്ല്വാഹുവോട് സഹായം തേടുകയും, ക്ഷമിക്കുകയുംചെയ്യുക. തീർച്ചയായും ഭൂമി അവന്റേതാകുന്നു. അവന്റെ ദാസന്മാരിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവനത് അവകാശപ്പെടുത്തി കൊടുക്കുന്നു.പര്യവസാനം ധർമ്മനിഷ്ഠ പാലിക്കുന്നവർക്കനുകൂലമായിരിക്കും. (അഹ്റാഫ്)
    ക്ഷമ കൈ കൊള്ളുന്നവർക്ക് അല്ലാഹുമഹത്തായ പ്രതിഫലം
നൽകുമെന്ന് ഖുർആനിൽ വാഗ്ദാനം നൽകിയിട്ടുണ്ട്.ക്ഷമിച്ചവരെ നാളെ സ്വർഗത്തിൽ അഭാവാദ്യത്തോടും, സമാധാനശംസയോടും കൂടി അവരവിടെ സ്വീകരിക്കപ്പെടുന്നതാണ്. അവരവിടെ നിത്യവാസികളായിരിക്കും.
       

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...