തസ്ലീമ തന്റെ മകളായിപ്പിറന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമാണുണ്ടായിരുന്നത്. ഞാൻ പാത്തുമ്മാനെ കല്യാണം കഴിച്ചത് കൊണ്ടല്ലേ എനിക്ക് മകളായി തസ്ലീമാനെ കിട്ടിയത്.തസ്ലീമാന്റ കാര്യത്തിൽ എനിക്ക് അതിരറ്റ സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു..ഭാര്യയേയും മകളേയും വർഷങ്ങളോളം ഇട്ടെറിഞ്ഞു കടന്നു കളഞ്ഞിട്ടും തസ്ലീമാനെ കുറി ച്ചുള്ള ചിന്ത എപ്പോഴും എന്റെ മനസ്സിൽ പുഷ്പിച്ചു നിൽക്കുമായിരുന്നു.എ ന്റെ കുടുംബത്തിലോ ഭാര്യയുടെ കുടുംബത്തിലോ തസ്ലീമാനെ പോലൊരു പെണ്ണ് ഇതുവരെ പിറന്നിട്ടില്ല എന്നായിരുന്നു എന്റെ വിചാരം. ചെറുപ്പത്തിൽ തന്നെ സൗന്ദര്യവും ലാവണ്യവും,ഒത്തിണങ്ങിയ മുത്ത്. സാരിക്കാറായപ്പോൾ നല്ല കിന്നാരവും കുസൃതിയും പറയുന്ന കൺമണി. സൗന്ദര്യത്തിൽ ബാപ്പാനെ മുറിച്ചു വെച്ച പോലെയെന്ന് വീട്ടുകാരും അയൽക്കാരും പറഞ്ഞിരുന്നത് ഓർക്കുമ്പോൾ അഭിമാനത്താലും സന്തോഷത്താലും ഞാൻ പുളകമണിയുമായിരുന്നു. പാവപ്പെട്ട സാധാരണമായ കുടുംബത്തിൽ നിന്ന്...
ഞങ്ങൾ ആറ് മക്കളിൽ രണ്ടാമനാണ് ഇക്കാക്ക. വാസ്തവത്തിൽ അവൻ ഞങ്ങൾക്ക് എല്ലാമാവേണ്ടവനായിരുന്നു. പക്ഷേ.. ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് നിലകൊള്ളാൻ അവന് കഴിഞ്ഞില്ല. അവന്റെ നിഷ്കളങ്കത കൊണ്ടോ കഴിവ് കേട് കൊണ്ടോ ആയിരുന്നെങ്കിൽ എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാമായിരുന്നു . എല്ലാം അവന്റെ ഉള്ളിലിരുപ്പ് കൊണ്ട് മാത്രമായിരുന്നു. തന്നിലിളയവർ തന്നെ മറികടക്കരുതെന്ന ദുഷ്ട വിചാരം കൊണ്ട് മാത്രം.അതവൻ പറയാതെ പറഞ്ഞ കാര്യമാണ്. എന്റെ കുഞ്ഞു നാളിൽ നല്ല സ്നേഹ വായ്പ് അവനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ... അവനൊരു ഫലം കായ്ക്കാത്ത മരമാണെന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ തിരിച്ചറിയുന്നത് . പിതാവിന്റെ മരണ ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം അവന്റെ ചുമലിലാവുന്നത്. കേൻസർ രോഗ ബാധിതനായിരുന്ന ഞങ്ങളുടെ പിതാവിന് അകാല മരണം സംഭവിച്ചതിൽ പിന്നെ ഞങ്ങൾ അനാഥരായി. ഞങ്ങൾ എന്നാൽ ആറുമക്കളിൽ അഞ്ചാമനായ ഞാനും,ആറാമനായ അബ്ദുന്നാസറും. ഞങ്ങളുടെ കൂട്ടത്തിൽ പ്രഥമ കാഴ്ചയിൽ തന്...