പ്രിയപ്പെട്ട സിദ്ദിഖ്. നീ ആരോടും ഉരിയാടാതെ കടന്നുപോയി. നമ്മുടെ ഗ്രൂപ്പിലെ കളി ചിരി തമാശകളുടെ നിത്യവസന്തമായിരുന്നു നീ. പ്രി-ഡിഗ്രി ക്ലാസ്സിന്റെ മൂലയിലെ ബെഞ്ചിലിരുന്ന് ഡസ്കിന്മേൽ തലചായ്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത് ഓർമയിൽ ഓളം വെട്ടിയിരുന്നു. പിന്നീട് m. o. c. വാട്സ് ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നതോടെ ആ ഓർമ്മകൾ പുനർ ജനിക്കുകയും ചെയ്തു . നീ നിഷ്കളങ്കമായി വീണ്ടും തമാശക്കാരനായി അവതരിച്ചു. നാം ബാല്യത്തിൽ ഒരേ ക്ലാസിലിരുന്ന് പഠിച്ചവരല്ലേ എന്ന എളിമ നില നിർത്തുകയായിരുന്നു നീ. അല്ലാതെ ഖത്തർ രാജ്യത്തിന്റെ മലയാളി കൂട്ടായ്മയുടെ രക്ഷാധികാരിയാണ് താനെന്ന് ഞെളിയാൻ വേണ്ടി തമാശക്ക് പോലും നീ അക്കാര്യം വെളിപ്പെടുത്തിയില്ല. നാം അറുപത് കഴിഞ്ഞാലും ബാല്യകാല ബന്ധമല്ലേ വലുതെന്ന് നീ വിശ്വസിച്ചു. അക്കാര്യം നീ എന്നോട് പറയുകയും ചെയ്തു. നിന്റെ തമാശക്ക് അലോസരമുണ്ടന്ന് തോന്നിയപ്പോൾ ഗ്രൂപ്പിൽ നിന്നും വിട്ടു നിന്നു. ആ സങ്കടം ഒരു കുറി എന്നോട് നീ പറയുകയും ചെയ്തു . 😂നിന്നെ ഞാൻ ഉപദേശിച്ചതും അതു തന്നെയാണ്.ഗ്രൂപ്പിൽ നിന്ന് വിട്ട് നിൽക്കാൻ. അതെ സിദ്ദിഖ്, ആർക്കും അലോസരമുണ്ടാക്കാതെ നീ കടന്നുപോയി....
ഞാൻ സുഹാന. സുന്ദരി. ചേറ്റിലെ താമര പോലെ വളർന്നവൾ. എനിക്കേറ്റവും അനുയോജ്യമായ വിശേഷണം അത് തന്നെയാണെന്നാണ് എന്റെ ബോധ്യം. എന്റെ ആത്മ വിശ്വാസമാണത്. അഹങ്കാരമല്ല. ഞാൻ സുന്ദരിയാണെന്ന് എന്റെ വീട്ടിലെ കുഞ്ഞിക്കണ്ണാടി നിത്യവും പറയുമായിരുന്നു. പിന്നെ എന്റെ ഉപ്പ ഗൾഫിൽ പോയപ്പോൾ ഒരു അലമാര വാങ്ങിയിരുന്നു. അതിന്റെ ഡോറിന്മേൽ വലിയൊരു കണ്ണാടി ഉണ്ടായിരുന്നു. അതും കുഞ്ഞിക്കണ്ണാടി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. പിന്നെ നാട്ടുകാരും, വീട്ടുകാരും, കാണുന്നവരുമെല്ലാം പറയാതെ പറഞ്ഞത് അത് തന്നെയാണ്. ഞാൻ സുന്ദരിയാണെന്ന്. ദാരിദ്ര്യത്തിൽ പിറന്ന എന്റെ ഉമ്മ. ദാരിദ്ര്യം കാർന്നു തിന്നുമ്പോഴും അപകർശതാ ചിന്തകൾ ഉമ്മാനെ ബാധിച്ചിരുന്നില്ല. എന്റുമ്മാന്റുപ്പ ആരോഗ്യ ദൃഢഗാത്രനായ പാവം മനുഷ്യനായിരുന്നു. കൂലി വേല ചെയ്ത് അന്നന്ന് വീട് പുലർത്തിയിരുന്ന പുണ്യവാളൻ എന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. നിലവിലെ ദിവസക്കൂലിയുടെ പാതിയായിരുന്നു തൊഴിലുടമകൾ എന്റുപ്പൂപ്പാക്ക് കൊടുത്തിരുന്നത്....