പത്തായക്കോടൻ സീതീഹാജി M. L. A യായിരുന്ന കാലം. ഒരിക്കൽ അദ്ദേഹം മെഡിക്കൽ കോളേജുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുമ്പോൾ വിവിധ ഘട്ടങ്ങളിലുള്ള രോഗികളുടെ വാർഡുകളായാണ് അധികൃതർ അദ്ദേഹത്തെ കാണിച്ചു കൊടുത്തത്. രോഗം സുഖപ്പെട്ട് ബന്ധുക്കൾ വന്നാൽ പറഞ്ഞയക്കാം എന്ന ഘട്ടത്തിലുള്ള അന്തേയവാസികളുടെ വാർഡിലാണ് അദ്ദേഹം ആദ്യം കയറിയത്. " ഭയപ്പെടാനില്ല സമചിത്തത കൈവരിച്ചവരാണവർ". അധികൃതർ സീതീഹാജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഹാജി വാർഡിൽ പ്രവേശിച്ചു. "കൂട്ടുകാരെ സുഖംതന്നെയല്ലേ?" ഹാജി അന്തേയവാസികളോട് ചോദിച്ചു. "അതേ, സുഖം തന്നെ". അന്തേയവാസികൾ ഏക സവരത്തിൽ പറഞ്ഞു. " നിങ്ങൾക്കെന്നെ അറിയാമോ" അന്തയവാസികളോട് ഹാജി ചോദിച്ചു. "ഇല്ല ". അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. "നിങ്ങൾ സീതീഹാജി M. L. Aയെ ഫറ്റി കേട്ടുട്ടുണ്ടോ?". ഹാജി വീണ്ടും ചോദിച്ചു. "ഇല്ല". അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. "ഞാനാണ് കേരളാ നിയമ സഭാ സാമാജികൻ പത്തായക്കോടൻ സീതീഹാജി". അല്പം ഞെളിഞ്ഞു കൊണ്ട് സീതിഹാജി പറഞ്ഞു. "നിങ്ങൾ...
ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം. കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?" അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അവനെന്നോട് ചോദിച്ചു മൊയ്ത്യേ അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ് അഡ്മിൻ ആയ ഷംസുദീൻ അംഗ...