ഞാൻ സുഹാന. സുന്ദരി. ചേറ്റിലെ താമര പോലെ വളർന്നവൾ. എനിക്കേറ്റവും അനുയോജ്യമായ വിശേഷണം അതാണ്. എന്റെ ആത്മ വിശ്വാസമാണത്. അഹങ്കാരമല്ല. ഞാൻ സുന്ദരിയാണെന്ന് എന്റെ വീട്ടിലെ കുഞ്ഞിക്കണ്ണാടി നിത്യവും പറയുമായിരുന്നു. പിന്നെ എന്റെ ഉപ്പ ഗൾഫിൽ പോയപ്പോൾ ഒരു അലമാര വാങ്ങിയിരുന്നു. അതിന്റെ ഡോറിന്മേൽ വലിയൊരു കണ്ണാടി ഉണ്ടായിരുന്നു. അതും കുഞ്ഞിക്കണ്ണാടി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. പിന്നെ നാട്ടുകാരും, വീട്ടുകാരും, കാണുന്നവരുമെല്ലാം പറയാതെ പറഞ്ഞത് അത് തന്നെയാണ്. ഞാൻ സുന്ദരിയാണെന്ന്. ദാരിദ്ര്യത്തിൽ പിറന്ന എന്റെ ഉമ്മ. ദാരിദ്ര്യം കാർന്നു തിന്നുമ്പോഴും അപകർശതാ ചിന്തകൾ ഉമ്മാനെ ബാധിച്ചില്ല.എന്റുമ്മാന്റുപ്പ ആരോഗ്യ ദൃഢഗാത്രനായ പാവം മനുഷ്യനായിരുന്നു. കൂലി വേല ചെയ്ത് അന്നന്ന് വീട് പുവർത്തിയിരുന്ന പുണ്യവാളൻ എന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. എല്ലാവർക്കും കൊടുത്തിരുന്ന ദിവസക്കൂലിയുടെ പാതിയായിരുന്നു തൊഴിലുടമകൾ എന്റുപ്പൂപ്പാക്ക് കൊടുത്തിരുന്നത്. ഉപ്പൂപ്പാക്ക് ആരോടും മറുത്ത് പ...
കോഴിക്കോട് പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയാണ് മുക്കമെന്ന മലയോര പ്രദേശം. ഇരുവയഞ്ഞി പുഴ ചേല ചുറ്റിയ മനോഹര തീരം. അവിടെ മല നിരകളുണ്ട്.കാടുകളും കാട്ടരുവികളുമുണ്ട്. റബ്ബറും, കവുങ്ങും, തെങ്ങും, തേക്കും നിറഞ്ഞ തോട്ടങ്ങളുണ്ട്.ഇവയെല്ലാം കൈവശപ്പെടുത്തിയിരിക്കുന്ന അതിസംബന്നരായ പ്രഭുക്കന്മാരുമുണ്ട്. പതിനായിരം ഹെക്ടർ തോട്ടം കൈവശം വെച്ചിരിക്കുന്ന ഒരു പ്രഭുവാണ് വയലിൽ മോയി ഹാജി. അദ്ദേഹത്തിന്റെ പുത്രൻ ബീരാൻ കുട്ടി ഹാജിയുടെ മകനാണ് മൊയ്തീൻ കോയ ഹാജി.അദ്ദേഹത്തിന് പരിമളം പരത്തുന്ന ചിന്തകളുള്ള വിശാലമായ മനസ്സുണ്ടായിരുന്നു.ചക്രവാളത്തേക്കാൾ വിശാലതയുണ്ടതിന്!അത് തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ച കാര്യമാണ്.അനാഥാലയത്തിലെ അന്തേയവാസികൾ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കുന്ന രാമൻ എന്നു പേരുള്ള ഒരു പാവം മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം മൊയ്തീൻ കോയ ഹാജി അയാളെ വിളിപ്പിച്ചു. രാമൻ പേടിച്ചു കൊണ്ട് മൊയ്തീൻ കോയ ഹാജിയുടെ അടുക്കൽ ചെന്നു. സാധാരണ മേലാളന്മാർ വിളിപ്പിക്കുക താൻ ചെയ്ത പ്രവൃത്തിയുടെ പോരായ്മ കണ്ടു പിടിച്ച് ശാസിക്കാനാണ്. രാമൻ അങ്ങിനെ വിചാരിച്ചു കൊണ്ടാണ് പേടിച്ചത്. തന്നെ സമീപിച്ച രാമനോട് മൊ...