കോഴിക്കോട് പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയാണ് മുക്കമെന്ന മലയോര പ്രദേശം. ഇരുവയഞ്ഞി പുഴയാൽ ചേല ചുറ്റിയ മനോഹര തീരം. അവിടെ മല നിരകളുണ്ട്. തലങ്ങും വിലങ്ങും ഒഴുകുന്ന കാട്ടാറുകളുണ്ട്. റബ്ബറും, കവുങ്ങും, തെങ്ങും, തേക്കും നിറഞ്ഞ തോട്ടങ്ങളുണ്ട്.ഇവയെല്ലാം കൈവശപ്പെടുത്തിയിരിക്കുന്ന അതിസംബന്നരായ പ്രഭുക്കന്മാരുമുണ്ട്. പതിനായിരം ഹെക്ടർ തോട്ടം കൈവശം വെച്ചിരിക്കുന്ന ഒരു പ്രഭുവാണ് വയലിൽ മോയി ഹാജി. അദ്ദേഹത്തിന്റെ പുത്രൻ ബീരാൻ കുട്ടി ഹാജിയുടെ മകനാണ് മൊയ്തീൻ കോയ ഹാജി.അദ്ദേഹത്തിന് പരിമളം പരത്തുന്ന ചിന്തകളുള്ള വിശാലമായ മനസ്സായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ കൊണ്ട് അനുഗ്രഹീതമായിരുന്നു മുക്കം. റബ്ബർ, അടക്ക, തേങ്ങ, തേക്ക് മുതലായ വാണിജ്യ വിളകളാലും, വാണിജ്യ സമുച്ചയങ്ങളാലും, വിദ്യാസമ്പന്നരും, ഉത്ഭുദ്ധരായ ജനങ്ങളാലും അതിസമ്പന്നമായിരുന്നു മുക്കം.ഇവയെല്ലാം കൊണ്ടുതന്നെ മുക്കമൊരു വാണിജ്യ, സാംസ്കാരിക കേന്ദ്രമായി മാറി. ഇതിലെല്ലാം ഉപരി മുക്കമെന്ന മലയോര പ്രദേശത്തിന് മകുടം ചാർത്തിയ മറ്റൊരു സ്ഥാപനമാണ് മുക്കം മുസ്ലിം അ...
പത്തായക്കോടൻ സീതീഹാജി M. L. A യായിരുന്ന കാലം. ഒരിക്കൽ അദ്ദേഹം മെഡിക്കൽ കോളേജുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുമ്പോൾ വിവിധ ഘട്ടങ്ങളിലുള്ള രോഗികളുടെ വാർഡുകളായാണ് അധികൃതർ അദ്ദേഹത്തെ കാണിച്ചു കൊടുത്തത്. രോഗം സുഖപ്പെട്ട് ബന്ധുക്കൾ വന്നാൽ പറഞ്ഞയക്കാം എന്ന ഘട്ടത്തിലുള്ള അന്തേയവാസികളുടെ വാർഡിലാണ് അദ്ദേഹം ആദ്യം കയറിയത്. " ഭയപ്പെടാനില്ല സമചിത്തത കൈവരിച്ചവരാണവർ". അധികൃതർ സീതീഹാജിക്ക് ധൈര്യം പകർന്നു. ഹാജി വാർഡിൽ പ്രവേശിച്ചു. "കൂട്ടുകാരെ സുഖംതന്നെയല്ലേ?" ഹാജി അന്തേയവാസികളോട് ചോദിച്ചു. "അതേ, സുഖം തന്നെ". അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. " നിങ്ങൾക്കെന്നെ അറിയാമോ" അന്തയവാസികളോട് ഹാജി ചോദിച്ചു. "ഇല്ല ". അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. "നിങ്ങൾ സീതീഹാജി M. L. Aയെപ്പറ്റി കേട്ടുട്ടുണ്ടോ?". ഹാജി വീണ്ടും ചോദിച്ചു. "ഇല്ല". അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. "ഞാനാണ് കേരളാ നിയമ സഭാ സാമാജികൻ പത്തായക്കോടൻ സീതീഹാജി". അല്പം ഞെളിഞ്ഞു കൊണ്ട് സീതിഹാജി പറഞ്ഞു. "നിങ്ങൾ കൊറേ ദീസ...