യൂസുഫിനെ കിണറ്റിൽ തള്ളിയ ശേഷം പത്ത് സഹോദരങ്ങളും തേങ്ങിക്കരഞ്ഞ് കൊണ്ട് യഹ്ഖൂബ് നബിയുടെ സന്നിധിയിൽ ചെന്ന് യൂസുഫിനെ ചെന്നായ പിടിച്ചെന്ന് കളവ് പറഞ്ഞു. അവർ യൂസുഫ് നബിയുടെ കുപ്പായത്തിൽ ആടിനെയറുത്ത് രക്തം പുരട്ടിയത് യഹ്ഖൂബ് നബിക്ക് തെളിവായി കാണിച്ച് കൊടുക്കുകയും ചെയ്തു.യഹ്ഖൂബ് നബി അവരുടെ വങ്കത്തരം വെളിപ്പെടുത്തി. "യൂസുഫിനെ ചെന്നായ പിടിച്ചതാണെങ്കിൽ അവന്റെ കുപ്പായം കീറേണ്ടതല്ലേ?ആ ചോദ്യത്തിന്ന് മുന്നിലവർ ഉത്തരം കിട്ടാതെ പകച്ചു നിന്നു. യൂസുഫ് കിണറിൽ കഴിഞ്ഞിരുന്ന കാലത്ത് യഹൂദ ദിവസവും കിണറിന്നരികെ ചെന്ന് യൂസുഫിന്റെ വിവരങ്ങളന്വേഷിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം യഹ്ഖൂബ് നബിയുടെ വർത്തമാനം യൂസുഫും ചോദിച്ചറിഞ്ഞിരുന്നു. ഒരു ദിവസം യഹൂദാ സഹോദരന്മാരോട് പറഞ്ഞു."സഹോദരന്മാരേ!യൂസുഫ് കണ്ട സ്വപ്നം പുലരുമെന്നാണ് അവന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്". "നിനക്കെങ്ങിനെ അക്കാര്യം മനസ്സിലായെന്നവർ ചോദിച്ചപ്പോൾ യഹൂദ പറഞ്ഞു. "മുമ്പ് ഇരുൾ മുറ്റിയിരുന്ന ആ കിണറിന്റെ ഉൾഭാഗമിപ്പോൾ പ്രകാശ പൂരിതമാണ്. കിണറിന്റെ വക്കത്ത് ചെന്ന് നോക്കിയപ്പോൾ യൂസുഫ് ആരോടോ സംസാരിക്കുന്നത് ഞ...
ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി. ഇസ്ഹാഖ് നബി ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ സഹോദരൻ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു. ആ രണ്ട് പുത്രന്മാരും ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസും യഹ്ഖൂബ് നബിയും ഇരട്ട സന്താനങ്ങളായി ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ ദീന ദയാലുവായിരുന്നു. യൗവനാരംഭത്തോട്കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു. അനവധി ആട്മാടുകളേയും ഒട്ടകങ്ങളേയും അദ്ദഹം വളർത്തി. എങ്കിലും ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു. ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്ഹാഖ് നബി പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹം ഇരു പുത്രന്മാരുടെയും ക...