ഉമ്മ വീടിന്റെ പിൻവശത്ത് കൂടിയാണ് മരണ വീട്ടിൽ പ്രവേശിച്ചത്. വീടിന്റെ പിന്നാമ്പുറത്തും അകത്തളങ്ങളിലും കാച്ചിമുണ്ടും മക്കനയും ധരിച്ച പെണ്ണുങ്ങളാണ്. ആരുമൊന്നും മിണ്ടുന്നില്ല. മുൻഭാഗത്ത് പുരുഷന്മാരായതിനാൽ പെണ്ണുങ്ങൾ മുൻവശത്ത് കൂടെ കടന്നുവരൽ മര്യാദ കേടായത് കൊണ്ടാകാം സ്ത്രീകളെല്ലാം മരണ വീടിന്റെ പിന്നാമ്പുറം വഴി പ്രവേശിച്ചത്. വീടിന്റെയുള്ളിൽ ജനലിന്റെ ഇടുങ്ങിയ അഴികളുടെ വിടവിലൂടെ പകൽ വെളിച്ചം കുറേശ്ശയായി കടന്നു വരുന്നുണ്ട്. ജനലിന് മരം കൊണ്ട് നിർമ്മിച്ച തടിച്ച ചതുരാകൃതിയിലുള്ള അഴികളുടെ കോണുകൾ അഭിമുഖമായാണ് ഘടിപ്പിച്ചിരിക്കുന്നത്. കോണോട് കോൺ അഭിമുഖീകരിക്കുന്ന രണ്ട് അഴികളുടേയും കോണുകൾക്കിടയിൽ വിരൽ വണ്ണത്തിലുള്ള വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വീടിന്റെയുള്ളിലെപ്പോഴും അരണ്ട വെളിച്ചമാണ്. ലത്തീഫിന്റെ പിതാവ് വെളുത്ത് തടിച്ച നല്ല പൊക്കമുള്ള ആരോഗ്യവാനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊരിക്കൽ എന്റെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് നിന്ന് മണ്ണ് വാരിക്കളിക്കുന്നതിനിടയിൽ ലതീഫിന്റെ വീട് കൊള്ളെ വെറുതെയൊന്ന് നോക്കിയതാണ്. അപ്പോഴുണ്ട് അവന്റെ വീട്ടുവളപ്പിൽ വെളുത്ത...
എന്റെ വീടിന്റെ പിൻഭാഗത്ത് രണ്ട് പറമ്പുകൾക്കപ്പുറം നല്ല ഉയരമുള്ള വലിയൊരു പറമ്പുണ്ട്. ഏകദേശം ഒരു ഹെക്ടറോളം വരുന്ന ആ പറമ്പിന്റെ പേര് 'കരുവോത്ത്' എന്നാണ്. ആ പറമ്പിലാണ് കരുവോത്ത് അബ്ദുർറഹ്മാനും അവന്റയനുജൻ ലതീഫുമടങ്ങുന്ന അവരുടെ കുടുംബം താമസിച്ചിരുന്നത്. പതിമൂന്ന് സെന്റ് കരുവോത്ത് താഴ എന്ന സ്ഥലത്താണ് ഞാനും എന്റെയനുജൻ സലാമുമടങ്ങുന്ന എട്ടംഗ കുടുംബം താമസിച്ചിരുന്നത്. ഞങ്ങൾ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത് മുയിപ്പോത്ത് മാപ്പിള യു. പി. സ്കൂളിൽ വെച്ചാണ്. ഞാനും ലതീഫും ഒരുമിച്ചാണ് സ്കൂളിലും മദ്രസയിലും പോയിരുന്നതെങ്കിലും, എന്നെ മദ്രസയിൽ ചേർത്ത് ഒരു വർഷത്തിനുശേഷം സലാമിനെ സ്കൂളിലും മദ്രസയിലും ചേർത്തതോടുകൂടി ലതീഫും ഞാനും ഇടയ്ക്കിടെ മാത്രമേ ഒന്നിച്ച് സ്കൂളിലും മദ്രസയിലും പോയിരുന്നുള്ളൂ.സലാമ് രാവിലെ ഉറക്കമുണരാൻ താമസിക്കുന്നത് കൊണ്ട് അവനെ രാവിലെ അണിയിച്ചൊരുക്കാൻ ഏറെ സമയം വേണം. അത് കൊണ്ട് ലതീഫിനെ ഞാനും, ലതീഫെന്നെയും കാത്തിരിക്കലപ്രായോഗികമായി. പിന്നെ ലതീഫ് മദ്രസയിലും സ്കൂളിലും തനിച്ച് പോകാൻ തുടങ്ങി. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തിയാൽ എനിക്കും സലാമിനും വേണ്ടി ക...