മക്കളുടെ ക്ഷമാപണവും അവർക്ക് വേണ്ടി പാപമോചന പ്രാർത്ഥനയും നടന്ന ശേഷം യൂസുഫ് നബിയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് യഹ്ഖൂബ് നബി (അ)മിസ്റിലേക്ക് യാത്രക്കൊരുങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ലയ്യയും പുത്രപൗത്രന്മാരുൾപ്പെടെ തൊണ്ണൂറ്റി മൂന്ന് പേർ കൻആനിൽ നിന്ന് മിസ്റിലേക്ക് പുറപ്പെട്ടിരുന്നു. അവരുടെ ആഗമനവിവരം മുൻകൂട്ടി അറിയിക്കാൻ വേണ്ടി യഹൂദ ആദ്യമേ പുറപ്പെട്ടിരുന്നു.പിതാവും കുടുംബങ്ങളും കൻആനിൽ നിന്ന് മിസ്റിലേക്ക് വരുന്നുണ്ടെന്നുള്ള കാര്യം രാജാവിനെ അറിയിച്ചുകൊണ്ട് അവരെ സ്വീകരിക്കുന്നതിന്ന് രാജാവിന്റെ അനുവാദത്തിന്ന് യൂസുഫ് നബി(അ)യഥാസമയം അപേക്ഷിച്ചിരുന്നതിനാൽ, ഒരു വൈമനസ്സ്യവും കൂടാതെ രാജാവ് അനുമതി നല്കുകയും ചെയ്തു. യഹ്ഖൂബ് നബിയേയും കുടുംബത്തേയും യഥോചിതം സ്വീകരിക്കാൻ രാജാവ് ഉത്സുകനുമായിരുന്നു.മിസ്റിന്റെ അതിർത്തിയിൽ വെച്ച് യഹ്ഖൂബ് നബിയെ ഒരു വമ്പിച്ച സൈനിക അകമ്പടിയോട് കൂടി തലസ്ഥാനത്തേക്കാനയിക്കാൻ കാലേക്കൂട്ടിത്തന്നെ രാജാവ് ഒരുക്കങ്ങൾ ചെയ്തു. അതനുസരിച്ച് ആയിരം ഭടന്മാരടങ്ങിയ ഒരു സൈനിക സംഘം മിസ്റിൽ നിന്ന് അതിർത്തി പ്രദേശത്തേക്ക് പോയി. വിശിഷ്ട രീതിയിൽ ഏകീകൃത വസ്ത്രം ധരിച്ച അശ്വഭടന്മാരും ഉണ്ടായിരുന്നു....
യൂസുഫ് നബിയുടെ ഉപദേശമനുസരിച്ച് പുത്രനായ അഫ്രാത്തീം പിതൃവ്യനായ ബുൻയാമീൻ കിടക്കുന്ന മുറിയിൽ ചെന്നു. അദ്ദേഹം ബുൻയാമീനെ താങ്ങിയിരുത്തി. ചുമരിലുണ്ടായിരുന്ന പിതൃചിത്രത്തിലും ബുൻയാമീന്റെ മുഖത്തും അഫ്രാത്തീം മാറി മാറി നോക്കി."നിങ്ങളാരാണ്? ". ബോധം തിരിച്ചു കിട്ടിയപ്പോൾ അഫ്രീത്തീമിനോട് ബുൻയാമീൻ ചോദിച്ചു. "ഞാൻ യൂസുഫിന്റെ പുത്രനാണ്". "അദ്ദേഹമിവിടെയുണ്ടോ?". ബുൻയാമീൻ ചോദിച്ചു. "അതെ, അദ്ദേഹമിവിടെയുണ്ട്". അഫ്രാത്തീം പറഞ്ഞു. കാണാതായ എന്റെ സഹോദരൻ അയാൾ തന്നെയായിരിക്കുമെന്ന് ബുൻയാമീൻ സംശയിച്ചു. അദ്ദേഹം പെട്ടന്നെഴുന്നേറ്റ് അഫ്രാത്തീമിനെ കെട്ടിപിടിച്ചു. ശിരസ്സിലും, നെറ്റിയിലും തുരുതുരാ ചുംബിച്ചു. എന്നിട്ടദ്ദേഹം അഫ്രാത്തീമിനോട് പറഞ്ഞു. "മോനേ,എന്റെ ജ്യേഷ്ടന്റെ ശരീരത്തിൽ നിന്ന് നിർഗ്ഗളിക്കുന്ന ആസ്വാദ്യകരമായ അതേ സുഗന്ധമാണ് നിന്റെ ശരീരത്തിൽ നിന്നും എനിക്കനുഭവപ്പെടുന്നത്. എനിക്കിപ്പോൾ തന്നെ ജ്യേഷ്ടനെ കാണണം. നീ അദ്ദേഹത്തോട് വിവരം പറയണം.". അഫ്രാത്തീം ഉടൻ തന്നെ പിതാവിനെ സമീപിച്ച് വസ്തുതകളെല്ലാം വിവരിച്ചു. യൂസുഫ് ഉടൻ തന്നെ ബുൻയാമീനെ തന്റെ സ്വകാര്യ മുറിയിൽ വരുത്തി ത...