Skip to main content

Posts

യൂസുഫ് നബി ചരിത്രം (4)

യൂസുഫിനെ കിണറ്റിൽ തള്ളിയ ശേഷം പത്ത് സഹോദരങ്ങളും തേങ്ങിക്കരഞ്ഞ് കൊണ്ട് യഹ്ഖൂബ് നബിയുടെ സന്നിധിയിൽ ചെന്ന് യൂസുഫിനെ ചെന്നായ പിടിച്ചെന്ന് കളവ് പറഞ്ഞു. അവർ യൂസുഫ് നബിയുടെ  കുപ്പായത്തിൽ  ആടിനെയറുത്ത്  രക്തം പുരട്ടിയത് യഹ്ഖൂബ് നബിക്ക് തെളിവായി കാണിച്ച് കൊടുക്കുകയും ചെയ്തു.യഹ്ഖൂബ് നബി അവരുടെ വങ്കത്തരം വെളിപ്പെടുത്തി. "യൂസുഫിനെ ചെന്നായ പിടിച്ചതാണെങ്കിൽ അവന്റെ കുപ്പായം   കീറേണ്ടതല്ലേ?ആ ചോദ്യത്തിന്ന് മുന്നിലവർ ഉത്തരം കിട്ടാതെ പകച്ചു നിന്നു.     യൂസുഫ് കിണറിൽ കഴിഞ്ഞിരുന്ന കാലത്ത് യഹൂദ ദിവസവും കിണറിന്നരികെ ചെന്ന് യൂസുഫിന്റെ വിവരങ്ങളന്വേഷിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം യഹ്ഖൂബ് നബിയുടെ വർത്തമാനം യൂസുഫും ചോദിച്ചറിഞ്ഞിരുന്നു. ഒരു ദിവസം യഹൂദാ സഹോദരന്മാരോട് പറഞ്ഞു."സഹോദരന്മാരേ!യൂസുഫ് കണ്ട സ്വപ്നം പുലരുമെന്നാണ് അവന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്". "നിനക്കെങ്ങിനെ അക്കാര്യം മനസ്സിലായെന്നവർ ചോദിച്ചപ്പോൾ യഹൂദ പറഞ്ഞു. "മുമ്പ്  ഇരുൾ മുറ്റിയിരുന്ന ആ കിണറിന്റെ ഉൾഭാഗമിപ്പോൾ പ്രകാശ പൂരിതമാണ്.  കിണറിന്റെ വക്കത്ത് ചെന്ന് നോക്കിയപ്പോൾ യൂസുഫ് ആരോടോ സംസാരിക്കുന്നത് ഞ...
Recent posts

യൂസുഫ് നബി ചരിത്രം(1)

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി. ഇസ്ഹാഖ് നബി ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ സഹോദരൻ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസും യഹ്ഖൂബ് നബിയും ഇരട്ട സന്താനങ്ങളായി ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ ദീന ദയാലുവായിരുന്നു.     യൗവനാരംഭത്തോട്കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു. അനവധി ആട്മാടുകളേയും ഒട്ടകങ്ങളേയും അദ്ദഹം വളർത്തി. എങ്കിലും ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു. ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്ഹാഖ് നബി പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹം ഇരു പുത്രന്മാരുടെയും ക...

യൂസുഫ് നബി ചരിത്രം (3)

യൂസുഫ് നബിയെ ജ്യേഷ്ഠന്മാരുടെ കൂടെ അയക്കാൻ തീർച്ചപ്പെടുത്തിയപ്പോൾ യഹ്ഖൂബ് നബി യൂസുഫ് നബിയെ കുളിപ്പിക്കുകയും തലമുടി വാർന്ന്, വൃത്തിയാക്കുകയും ചെയ്തു. രോമ നിർമ്മിത വസ്ത്രങ്ങൾ യൂസുഫ് നബിയെ ധരിപ്പിച്ചു. ഒരു നല്ല വേഷ്ടി കൊണ്ട് തലപ്പാവും, ഇബ്രാഹിം നബിയുടെ പക്കൽ നിന്ന് ഇസ്ഹാഖ് നബിക്കും അദ്ദേഹത്തിന്റെ പക്കൽ നിന്ന് യൂസുഫ് നബിയുടെ വളർത്തമ്മയായിരുന്ന  അമ്മാവിക്കും അനന്തരാവകാശമായി ലഭിച്ചതും, അമ്മാവി യൂസുഫ് നബിയുടെ അരയിൽ കെട്ടിക്കൊടുത്തതുമായിരുന്ന മുമ്പ് പറഞ്ഞ ആ പട്ട അരയിലും യഹ്ഖൂബ് നബി യൂസുഫിന്ന് ധരിപ്പിച്ചു കൊടുത്തു.ഇതെല്ലാം കഴിഞ്ഞപ്പോൾ യഹ്ഖൂബ് നബിയോട് സ്വപിതാവായ ഇസ്ഹാഖ് നബിയൊരിക്കൽ പറഞ്ഞൊരു മുന്നറിയിപ്പ്  യൂസുഫിനോടദ്ദേഹം വ്യസനത്തോടെ പറഞ്ഞു.   "എന്റെ എത്രയും പ്രിയപ്പെട്ട മകനെ!എന്റെ പിതാവൊരിക്കൽ എന്നോട് പറഞ്ഞൊരു കാര്യമോർക്കുമ്പോൾ ഇപ്പോളെന്റെ വ്യസനത്തെ അടക്കി വെക്കാനെനിക്ക് കഴിയുന്നില്ല. എനിക്ക് ആദമിന്റെ രൂപ ലാവണ്യത്തോട് കൂടിയ ഒരു പുത്രൻ ജനിക്കുമെന്നും അവന് ഇബ്രാഹിം നബിയുടെ ജ്ഞാനമുണ്ടാകുമെന്നും നൂഹ് നബിയുടെ സങ്കടം അവന് അനുഭവമാകുമെന്നും അവന് ഇസ്മായിൽ നബിയെ പോലെ സ്വജനങ്ങളുമായി അകന്നിരിക്...

യൂസുഫ് നബി ചരിത്രം (2)

അതി വിശിഷ്ടമായ കഥയെന്നാണ് യൂസുഫ് നബിയുടെ ചരിത്രത്തെക്കുറിച്ച് അല്ല്വാഹു വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത്. യൂസുഫ് നബിയുടേയും തന്റെ പിതാവായ യഹ്ഖൂബ് നബിയുടേയും സഹനത്തിന്റേയും, ആത്മ നിയന്ത്രണത്തിന്റേയും  ക്ഷമയുടേയും സന്ദേശമുൾക്കൊള്ളുന്നത് കൊണ്ടായിരിക്കാം വിശിഷ്ടമായ കഥയെന്ന് വിശേഷിപ്പിക്കപ്പെടാൻ കാരണം. സൂറ:യൂസുഫ് എന്ന അദ്ധ്യായത്തിലാണ്, യൂസുഫ് കഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഖുർആനിൽ ലഘു വിവരണത്തോടെയാണ് യൂസുഫ് ചരിതം പ്രതിപാദിച്ചിരിക്കുന്നത്. ആയതിനാൽ ഈ കഥ മറ്റ്‌ ചരിത്ര രേഖകളേയും കൂടി ആസ്പദമാക്കിയാണ് തയ്യാറാക്കിയത്. യഹ്ഖൂബ് നബി കൻആ*നിൽ തിരിച്ച് വന്ന് താമസമാക്കിയപ്പോഴാണ്  അദ്ദേഹത്തിന്റെ ഭാര്യ റാഹീൽ ബുൻയാമീനെ പ്രസവിച്ചത്.     ബുൻയാമീൻ ശിശുവും യൂസുഫിന് അഞ്ച് വയസ്സുള്ള ബാലനുമായിരുന്നപ്പോൾ  റാഹീൽ മരണപ്പെട്ടു. യഹ്ഖൂബ് നബിയുടെ പതിനൊന്ന് പുത്രന്മാരിൽ ഏറ്റവും സുന്ദരനായിരുന്നു യൂസുഫ്. അദ്ദേഹത്തോടായിരുന്നു യഹ്ഖൂബ് നബിക്ക്  കൂടുതൽ സ്നേഹമുണ്ടായിരുന്നത് ================================== കൻആൻ*:ഇന്നത്തെ ഇസ്രായേൽ, പലസ്തീൻ, ലെബനാൻ, ജോർദാൻ, എന്നീ രാജ്യങ്ങളിലെ ചിലഭാഗങ്ങളിലായി വ്യാപിച്ചു ക...

ഓർമയിലെ നാളുകൾ (9)അവസാന പുറം

അനാഥത്വം കൊണ്ട് ദാരിദ്ര്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് മോക്ഷം ലഭിക്കാൻ വേണ്ടി കുഞ്ഞുന്നാളിൽ തന്നെ, ജനിച്ച നാടും വീടും വിട്ട് മുക്കം മുസ്ലിം അനാഥ ശാലയിലേക്ക് ചേക്കേറേണ്ടി വന്ന എന്റെ ആത്മകഥയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഓർമയിലെ നാളുകളിലൂടെ വെളിച്ചം വീശുന്നത് ആയിരക്കണക്കിന് അനാഥ ബാലികാ ബാലന്മാരുടെ നിഷ്ക്രിയ ജീവിതോപാധിയായ മുക്കം മുസ്ലിം അനാഥ ശാലയെന്ന മഹത്തായ സ്ഥാപനത്തെ കുറിച്ചും, അത് സ്ഥാപിച്ച വയലിൽ മൊയ്തീൻ കോയ ഹാജിയുടെ നല്ല മനസ്സിന്റെ വിശാലതയെ കുറിച്ചുമാണ്.      പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായി ജനിച്ച ഒരു കുടുംബം സുഖലോലുപതുടെ മേച്ചിൽ പുറങ്ങൾ തേടി ഭൂമിയിലെ ഇരുളടഞ്ഞ തലങ്ങളിലേക്ക് ചേക്കേറുന്നതിന് പകരം, തങ്ങളുടെ സമ്പത്തും, സാമൂഹിക രാഷ്ട്രീയ സ്വധീനവും അനാഥത്വം കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട ഒരു പറ്റം അനാഥ മക്കളുടെ സംരക്ഷണമേറ്റെടുത്ത മഹാനായ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സ്നേഹ സ്പർശനത്തിന്റെ കഥയാണ്  'ഓർമയിലെ നാളുകൾ'.

ഓർമയിലെ നാളുകൾ(8)

അങ്ങനെ ഞാൻ വൃത്തിയുള്ള പതിനാറ് ചെറിയ കല്ലുകളെടുത്ത് എന്റെ ഇരുമ്പ് പെട്ടിയുടെ മൂലയിൽ സൂക്ഷിച്ചു. ഓരോ വെള്ളിയാഴ്ചയും ഓരോ കല്ലുകളെടുത്ത് ഉപേക്ഷിക്കും. ബാക്കിയുള്ള കല്ലുകൾ എണ്ണി നോക്കും. പതിനഞ്ച്, പതിനാല്.... ആഴ്ചകളിഴഞ്ഞാണെങ്കിലും പെട്ടിയിലെ കല്ലുകളും ആഴ്ചകളും ഒപ്പത്തിനൊപ്പം കുറഞ്ഞു വരുന്നുണ്ട്. പെട്ടിയിലവശേഷിക്കുന്ന കല്ലുകളുടെ എണ്ണം കുറഞ്ഞു വരുന്നത് കാണുമ്പോൾ ഇത്രയും   ആഴ്ചകളേ  നാട്ടിൽ പോകാൻ ബാക്കിയുള്ളൂ എന്നോർക്കുമ്പോളെനിക്ക് എന്തെന്നില്ലാത്ത സന്തോഷം. അങ്ങിനെ റമളാൻ മാസത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഞങ്ങൾക്കെല്ലാവർക്കുമോരോ ജോടി വസ്ത്രങ്ങൾ കിട്ടി. "മൊയ്ത്യേ തീയതി പറഞ്ഞ് കൊണ്ട് (ഇത്രാം തീയതി)നാട്ടിൽ വിടുന്നുണ്ട്. അന്നേം സലാമിനേം കൂട്ടാൻ തലേ ദിവസം വരണമെന്ന് അമ്മത് മുസ്ല്യാർക്കൊരു കത്തയച്ചെ."  അബ്ദുർറഹ്മാനെന്നോട് പറഞ്ഞു. ഞാൻ കത്തയച്ചത് പ്രകാരം ഇക്കാക്ക നാട്ടിൽ വിടുന്നതിന്റെ തലേന്ന് രാത്രി യതീം ഖാനയിലെത്തി. അന്ന് യതീം ഖാനയുടെ പള്ളിയിൽ കിടന്നുറങ്ങി. പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു.രാത്രി എട്ട് മണിക്ക് ഞങ്ങൾ മുയിപ്പോത്തങ്ങാടിയിൽ റീഗൾ ബസ്സിൽ നിന്നിറങ്ങി വീട്ടില...

ഓർമയിലെ നാളുകൾ (7)

രണ്ട് ദിവസം കഴിഞ്ഞപ്പോളെനിക്കെന്റെ വീട്ടിൽ പോകണമെന്നായി. ഉമ്മാനെ കാണണം. എനക്കങ്ങ് പോണമെന്ന് പറയാൻ തുടങ്ങി. ആര് കേൾക്കാൻ? ഞാനങ്ങിനെ കരഞ്ഞും പറഞ്ഞും ദിവസങ്ങൾ കഴിഞ്ഞു. പകൽ സമയത്ത് എളിയ പണിക്ക് പോയാൽ ഞാനും ഇച്ചാച്ചയും മാത്രമേ വീട്ടിലുണ്ടാവുകയുള്ളു. ഇച്ചാച്ചാന്റെ വീട്ടിൽ കിണറില്ല. അൽപമകലെയുള്ള ഒരു  വീട്ടിലെ കിണറിൽ നിന്നാണ്  വെള്ളമെടുക്കുക. മലമ്പ്രദേശമായതിനാൽ സമതല ഭൂമിയല്ല. ഞങ്ങളുടെ വീട്ടിൽ നിന്ന്‌ ആ വീട്ടിലേക്ക് ഇരുപത്തഞ്ച് ഡിഗ്രിയെങ്കിലും ചരിവുള്ള ഇറക്കമാണ്. അവൾ വെള്ളമെടുക്കാൻ പോകുമ്പോൾ കൂടെ എന്നേയും കൂട്ടും. ചരൽ പ്രദേശമായതിനാൽ എനിക്ക് നടക്കാൻ പ്രയാസമാണ്. എന്റെ കുഞ്ഞിക്കാലുകൾ കൊണ്ട് ആ ഇറക്കത്തിലെ ചരളിൽ ചവിട്ടിയാൽ കാല് തെന്നി  വീഴാൻ പോകും.ഇറക്കമിറങ്ങുമ്പോഴും, പാത്രം നിറയെ വെള്ളം ചുമലിലേറ്റി തിരിച്ചു വരുമ്പോഴും ഞാൻ  വീഴാതിരിക്കാൻ ഇച്ചാച്ച എന്റെ കുഞ്ഞിക്കൈ പിടിക്കും.  ഒരു ദിവസം പത്ത് മണിയായിട്ടുണ്ടാവും. ഞാനും ഇച്ചാച്ചയും വെള്ളവുമായി വീട്ടിലെത്തിയപ്പോൾ  മുയിപ്പോത്തുള്ള കൊളായി അബ്ദുള്ളയും, ഞങ്ങളാറ് മക്കളിൽ ഏറ്റവും മൂത്തവളായ പാത്തുമ്മച്ചാച്ചാന്റെ ഭർത്താവിന്റെ അനിയൻ ത...

ഓർമയിലെ നാളുകൾ (6)

ഞങ്ങളിരുവരും അലക്കിയ വസ്ത്രങ്ങൾ പെട്ടിയിൽ മടക്കിവെച്ച് പുറത്തേക്കിറങ്ങി.എനിയെന്ത്? എന്റെ മനസ്സ് അലഞ്ഞ് തിരിയാൻ തുടങ്ങി. യതീം ഖാനയുടെ മുറ്റത്തുള്ള മാവിൻ ചുവട്ടിൽ  ഏതാനും കുട്ടികൾ ചെറു സംഘങ്ങളായി കൂടി നിന്ന് സംസാരിക്കുന്നിടത്തേക്ക് ഞാനും സലാമും ചെന്ന് എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  ഇതെന്ത് മാവാണെന്ന് ഞാൻ പലരോടുമന്വേഷിച്ചെങ്കിലും ആർക്കുമറിയില്ല.   ശാഖകൾ ചുറ്റുഭാഗത്തേക്കും പടർന്ന് പന്തലിച്ച് വിശാലമായി തണൽ വിരിക്കുന്നുണ്ട്. അതിന്റെ ഇടതൂർന്നി ലകൾക്കിടയിലൂടെ ആഞ്ഞ് വീശുന്ന കുസൃതിക്കാറ്റ് കുളിർ കോരി ചൊരിയുമ്പോൾ ഞങ്ങളുടെ ഉള്ളും പുറവുമൊരുപോലെ കുളിർക്കുന്നുണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ  പോസ്റ്റ്‌മാൻ വന്നു. മാവിൻ ചുവട്ടിൽ കൂടിനിന്ന് സംസാരിച്ച് നിന്നവരെല്ലാം പോസ്റ്റ്‌ മാനെ കണ്ടയുടൻ ഓടിച്ചെന്നയാൾക്ക് ചുറ്റും കൂടി. കൂട്ടത്തിൽ ഞാനും പോസ്റ്റ്‌ മാന്റെ സമീപം ചെന്ന് നിന്നു. അവരെല്ലാം പോസ്റ്റ്‌ മാനെ പ്രതീക്ഷിച്ച് നിന്നതാണെന്നെനിക്ക പ്പോഴാണ് മനസ്സിലായത്. ഞാൻ പോസ്റ്റ്‌ മാന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല.       പോസ്റ്റ്‌മാൻ തന്റെ ഫയലിൽ നിന്നേ...

ഓർമയിലെ നാളുകൾ (5)

      കുറേ കഴിഞ്ഞപ്പോൾ നീണ്ട രണ്ട് വിസിൽ മുഴങ്ങി.  കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ചിലർ മഗ്‌രിബിന്റെ വിസിലെന്നും  പറഞ്ഞ് കളി നിർത്തി മുറിയിലേക്ക് പോയി. അവരെല്ലാം വസ്ത്രം മാറി യതീം ഖാനയുടെ വിശാലമായ മുറ്റത്ത് ഒരാളുയരത്തിൽ ചുറ്റും പന്തലിച്ച ശാഖകളുള്ള മൂന്ന് മാവുകളുടെ ചുവട്ടിലും സമീപത്തുമായി വരിയായി നിന്നു. ഞാനും സലാമും ഒരു വരിയിൽ. ഒരു വാർഡൻ വന്ന്‌ ഞങ്ങളുടെ എണ്ണമെടുത്ത് പള്ളിയിൽ പോകാൻ പറഞ്ഞു. ഉമ്മർ എന്നാണയാളുടെ പേര്. മുക്കത്തിനടുത്ത കാരമൂലയെന്ന പ്രദേശത്താണ്   അയാളുടെ വീട്. മഗ്‌രിബ് നിസ്കാരാനന്തരം ഞങ്ങളെല്ലാവരും യതീം ഖാനയിലേക്ക് തന്നെ വന്നു.വാർഷികപ്പരീക്ഷ കഴിഞ്ഞ വേനലവധിയിൽ യതീം ഖാനയിലെ അന്തേയവാസികളെല്ലാം നാട്ടിൽ പോയതാണ്. പുതുതായി ചേർന്നവരും, ഉറ്റവരും ഉടയവരുമില്ലാത്തതിനാൽ നാട്ടിൽ പോകാതെ യതീം ഖാനയിൽ തന്നെ നിന്നവരുമടക്കം നൂറോ അതിൽ കൂടുതലോ അന്തേയവാസികളാണ് യതീം ഖാനയിലുള്ളത്.     ബൾബ് പ്രകാശിക്കുന്നതും, ഫേൻ കറങ്ങുന്നതും കാണുമ്പോളെനിക്ക് എന്തെന്നില്ലാത്ത കൗതുകം!.ആദ്യമായാണ് ഞാൻ ഇലക്ട്രിക് ബൾബ് പ്രകാശിക്കുന്നതും ഫേൻ കറങ്ങുന്നതും ഇത്രയും അടുത്ത് നിന്ന് ക...

ഓർമയിലെ നാളുകൾ(4)

ഞങ്ങൾ നാലു പേരും  തലേ ദിവസം രാത്രി മുയിപ്പോത്തങ്ങാടിയിൽ നിർത്തിയിട്ടിരുന്ന റീഗിൽ ബസ്സിനെ ലക്ഷ്യമാക്കി നടന്നു.  വീട്ടിൽ നിന്നിറങ്ങി വയൽ വരമ്പിലൂടെ ഏതാനും വാര മുന്നോട്ട് നടന്ന് തോട്ട് വരമ്പിൽ കയറി വലത് ഭാഗത്തേക്ക് തിരിഞ്ഞ് നടന്നത് കിഴക്ക് ഭാഗത്തേക്കാണ്. ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗത്ത് നൂറ് മീറ്ററകലെയുള്ള സ്രാമ്പിയുടെ സമീപം സ്ഥിതി ചെയ്യുന്ന  പീടികയുടെ മുന്നിലുള്ള തോട് എന്റെ വീടിന്റെ മുന്നിലുള്ള വയലിനോട് ചേർന്നൊഴുകുന്ന അതേ തോടീന്റെ മറ്റൊരു ഭാഗം തന്നെയാണ്, അതിന് മൂന്ന് മീറ്ററാഴമുണ്ട്.ആ തോടിന്റെ മീതെ   രണ്ട് മീറ്റർ നീളമുള്ള രണ്ട് തെങ്ങിൻ തടികളുപയോഗിച്ച് നാട്ടിയ ഇരട്ട പാലം കടന്ന്  ഞങ്ങൾ  നടന്ന് മുയിപ്പോത്ത് നിന്ന്  കീഴ്പയ്യൂരിലേക്ക് പോകുന്ന പോക്കറ്റ് റോഡിലൂടെ മുയിപ്പോത്തങ്ങാടിയിൽ യാത്രക്കാരേയും കാത്ത്കിടക്കുന്ന റീഗൾ ബസ്സിന്റെ സമീപത്തെത്തി. ബസ്സിൽ  മറ്റ് യാത്രക്കാരൊന്നും എത്തിയിട്ടില്ല.ഞങ്ങളെല്ലാവരും ബസ്സിൽ കയറിയിരുന്നു. അല്പ സമയത്തിന് ശേഷം ബസ്സ് നിറയെ യാത്രക്കാരായി.ആറ് മണി കഴിഞ്ഞ് മുപ്പത് മിനിറ്റായപ്പോൾ നിറയെ യാത്രക്കാരേയും വഹിച്ച ബസ്സ് കോഴിക്കോടങ...

ഓർമയിലെ നാളുകൾ (3)

ഉമ്മ മരണ വീടിന്റെ പിൻവശത്ത് കൂടിയാണ്  പ്രവേശിച്ചത്. വീടിന്റെ പിന്നാമ്പുറത്തും അകത്തളങ്ങളിലും കാച്ചിമുണ്ടും മക്കനയും ധരിച്ച പെണ്ണുങ്ങളാണ്. ആരുമൊന്നും മിണ്ടുന്നില്ല. മുൻഭാഗത്ത് പുരുഷന്മാരായതിനാൽ പെണ്ണുങ്ങൾ മുൻവശത്ത് കൂടെ കടന്നുവരൽ മര്യാദ കേടായത് കൊണ്ടാകാം സ്ത്രീകളെല്ലാം മരണ വീടിന്റെ പിന്നാമ്പുറം വഴി പ്രവേശിച്ചത്.     വീടിന്റെയുള്ളിൽ ജനലിന്റെ ഇടുങ്ങിയ അഴികളുടെ വിടവിലൂടെ പകൽ വെളിച്ചം കുറേശ്ശയായി കടന്നു വരുന്നുണ്ട്. ജനലിന് മരം കൊണ്ട് നിർമ്മിച്ച തടിച്ച   ചതുരാകൃതിയിലുള്ള അഴികളുടെ കോണുകൾ അഭിമുഖമായാണ് ഘടിപ്പിച്ചിരിക്കുന്നത്. കോണോട് കോൺ അഭിമുഖീകരിക്കുന്ന രണ്ട് അഴികളുടേയും കോണുകൾക്കിടയിൽ വിരൽ വണ്ണത്തിലുള്ള വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വീടിന്റെയുള്ളിലെപ്പോഴും അരണ്ട വെളിച്ചമാണ്.      ലത്തീഫിന്റെ പിതാവ് വെളുത്ത് തടിച്ച നല്ല പൊക്കമുള്ള ആരോഗ്യവാനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊരിക്കൽ എന്റെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് നിന്ന് മണ്ണ് വാരിക്കളിക്കുന്നതിനിടയിൽ ലതീഫിന്റെ വീട് കൊള്ളെ വെറുതെയൊന്ന് നോക്കിയതാണ്. അപ്പോഴുണ്ട് അവന്റെ വീട്ടുവളപ്പിൽ വെളുത്ത് ...

ഓർമയിലെ നാളുകൾ (2)

എന്റെ വീടിന്റെ പിൻഭാഗത്ത് രണ്ട് പറമ്പുകൾക്കപ്പുറം നല്ല ഉയരമുള്ള വലിയൊരു പറമ്പുണ്ട്. ഏകദേശം ഒരു ഹെക്ടറോളം വരുന്ന ആ പറമ്പിന്റെ പേര്‌ 'കരുവോത്ത്' എന്നാണ്. ആ പറമ്പിലാണ് കരുവോത്ത് അബ്ദുർറഹ്മാനും അവന്റയനുജൻ ലതീഫുമടങ്ങുന്ന അവരുടെ കുടുംബം താമസിച്ചിരുന്നത്.     പതിമൂന്ന് സെന്റ് കരുവോത്ത് താഴ എന്ന സ്ഥലത്താണ് ഞാനും എന്റെയനുജൻ സലാമുമടങ്ങുന്ന എട്ടംഗ കുടുംബം താമസിച്ചിരുന്നത്. ഞങ്ങൾ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത് മുയിപ്പോത്ത് മാപ്പിള യു. പി. സ്കൂളിൽ വെച്ചാണ്. ഞാനും ലതീഫും ഒരുമിച്ചാണ് സ്കൂളിലും മദ്രസയിലും പോയിരുന്നതെങ്കിലും, എന്നെ മദ്രസയിൽ ചേർത്ത് ഒരു വർഷത്തിനുശേഷം   സലാമിനെ സ്കൂളിലും മദ്രസയിലും ചേർത്തതോടുകൂടി ലതീഫും ഞാനും ഇടയ്ക്കിടെ മാത്രമേ ഒന്നിച്ച് സ്കൂളിലും മദ്രസയിലും പോയിരുന്നുള്ളൂ.സലാമ് രാവിലെ ഉറക്കമുണരാൻ താമസിക്കുന്നത് കൊണ്ട് അവനെ രാവിലെ അണിയിച്ചൊരുക്കാൻ ഏറെ സമയം വേണം. അത് കൊണ്ട് ലതീഫിനെ ഞാനും, ലതീഫെന്നെയും കാത്തിരിക്കലപ്രായോഗികമായി. പിന്നെ ലതീഫ് മദ്രസയിലും സ്കൂളിലും തനിച്ച് പോകാൻ തുടങ്ങി. വൈകുന്നേരം സ്കൂൾ വിട്ട്‌ വീട്ടിൽ തിരിച്ചെത്തിയാൽ  എനിക്കും സലാമിനും വേണ്ടി ക...

ജന്മം കൊണ്ടിവൾ മകളാണ് (ഗാനം )

ജന്മം കൊണ്ടിവൾ മകളാണ്  കർമം കൊണ്ടിവൾ തണലാണ് പെരുമാറ്റത്തിൽ കുളിരാണ് ഓർമ്മയിലെന്നും  കനവാണ് ബുദ്ധിയിലെന്നും മികവാണ് നർമം കലർന്നൊരു ഖൗലാണ് ഉമ്മുഹബീബാ ഈ ദിനമിൽ പൂന്തേനുണ്ണാനാളു വരും (ജന്മം കൊ......) കൈ കൊട്ടി പാടുക തോഴികളേ കസവിൽ മൂടിയ മെയ്യാണ് പളപള തിളങ്ങ്ണ തട്ടമിത് മുടിയിൽ ചൂടിയ രാവാണ് മണിയറക്കുള്ളിലെ റാണിയിവൾ പുതു പുതു സ്വപ്നം നെയ്യുന്നു മാരനെയൊന്ന് വരവേൽക്കാൻ  ഖൽബിന്റെ ബാബ് തുറക്കുന്നു (ജന്മം കൊണ്ടിവൾ...) മകളുടെ ജീവിതം തളിരണിയാൻ ഉമ്മയുമുപ്പയും പ്രാർത്ഥനയിൽ പഞ്ചിരിയും പുതു കനവുകളും സന്തോഷത്തിൻ ചിറകാണ് നാളുകളെല്ലാം കൊഴിയുമ്പോൾ ഇന്നുകൾ കൈയിലിരിപ്പുണ്ട് നാളകളിൽ പുതു പൂവിരിയാൻ നാളുകളിനിയും വരുമല്ലോ (ജന്മം കൊണ്ടിവൾ.....)

ഓർമയിലെ നാളുകൾ| ആ മുഖം

ഈ ആത്മ കഥയിലുടനീളമെന്റെ മുക്കം മുസ്ലിം അനാഥാലയ ജീവിതത്തിലെ അനുഭവങ്ങളുടെ ശരിപ്പകർപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  എന്നിരുന്നാലും മുക്കം മുസ്ലിം അനാഥ ശാലയുടെ ഉൽപ്പത്തി, അതിന്റെ സ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുമ്പ ചരിത്രം എന്നിവയൊന്നും ഉൾക്കൊള്ളിക്കാനെനിക്ക് കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും അനുവാചകർക്ക തറിയാനുള്ള ജിജ്ഞാസയുണ്ടാകും. അതറിയിക്കാനുള്ള ഉത്തരവാദിത്വം ഗ്രന്ഥകാരനെന്ന നിലയിലെനിക്കുമുണ്ട്. അതുൾക്കൊള്ളിച്ചു കഴിഞ്ഞാൽ കഥയിൽ ചോദ്യമില്ലാതെയാകും. അപ്പൊഴാണ് കഥയിൽ ചോദ്യമില്ലെന്നുള്ളത് അന്വർത്ഥമാകുന്നത്. കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്ററകലെ കിഴക്ക് സ്ഥിതി ചെയ്യുന്നൊരു മലയോര പ്രദേശമാണ് മുക്കം. വയലിൽ മോയി ഹാജിയുടെ സമ്പന്ന കുടുമ്പത്തിന്റെ സാന്നിദ്ധ്യം കൊണ്ടനുഗ്രഹീതമായിരുന്നു മുക്കം. പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായ ആ കുടുമ്പം റബ്ബർ, തെങ്ങ് തേക്ക്, എന്നീ കൃഷികളാൽ അതി സമ്പന്നരും തേക്ക് വ്യവസായികളുമായിരുന്നു.          ജനാബ് വയലിൽ മോയിഹാജിയുടെ മകൻ ബീരാൻ കുട്ടിഹാജിയുടെ സീമന്ത പുത്രൻ മൊയ്തീൻ കോയ ഹാജിയാണ് മുക്കം മുസ്ലിം അനാഥ ശാലയുടെ സ്ഥാപകൻ. 1956ൽ2...

ഒരു നിയോഗം പോലെ സാജിദ|കഥ

 പകൽ പത്ത്മണിയായിട്ടുണ്ടാവും അയാളൊരു ദിവസം ആ ഗ്രാമത്തിലെ തെരുവിലൂടെ നടന്നു പോകുമ്പോൾ,  വലത് വശത്തുള്ള ഗേറ്റിൽ നിന്നും അപ്രതീക്ഷിതമായൊരു വിളി. "ഉസ്താദേ....." അയാൾ വലത് ഭാഗത്തേക്ക് തല തിരിച്ചു നോക്കി. "ഉസ്താദെങ്ങോട്ടാ പോകുന്നേ...?" സാജിദ!, താൻ മദ്രസ്സ മൂന്നാം തരത്തിൽ പഠിപ്പിച്ച മിടുക്കി.  അന്നത്തെ മഹല്ല് സെക്രട്ടരി അബ്ദുർറഹ്മാൻ ഹാജിയുടെ തേനിമ്പക്കനി. നല്ല സ്വഭാവവും, പെരുമാറ്റവും, കുസൃതിയും ഒത്തിണങ്ങിയ ചിരിക്കുടുക്ക.  അയൾ ഗേറ്റിന്റടുത്തേക്ക് ചെന്നു. "സാജിദാക്കെന്നെ ഓർമ്മയുണ്ടോ?" അയാൾ ചോദിച്ചു. ഓർമ്മയുണ്ടുസ്താദേ. ഉസ്താദിനെ മറന്നു പോകാനൊന്നും കാലമായിട്ടില്ലല്ലോ. ഉസ്താദെങ്ങോട്ടാണ് പോകുന്നത്? " "ഞാനൊരു കുഴൽ കിണറിന്റെ ആവശ്യാർത്ഥമിറങ്ങിയതാണ്. എന്റെ വീട്ടിൽ കിണറില്ല. ഒരു കുഴൽ കിണർ കുഴിച്ചു തരാൻ ആരോടെങ്കിലും സഹായം തേടിയിറങ്ങിയതാണ് ".   അയാൾ പറഞ്ഞു. "ഉസ്താദേ വീട്ടിൽ കയറിയിട്ട് പോകാം, വാ". അയാളവളുടെ പിന്നാലെ ചെന്ന് വീടിന്റെ കോനായിലെ കസേരയിലിരുന്നു. സാജിദ നേരെ അടുക്കളയിലേക്ക് പോയി, ഉടൻ തന്നെ  ആവിപറക്കുന്ന നല്ല ചൂടുള്ള ചായയുമായി വന്ന് അവളയാൾക്ക് ...

ഇസ്ലാമും ഥിയോക്രസിയും

ഒരിക്കൽ നബി (സ്വ)യുടെ അടുക്കൽ ഖ്വുറൈശീ പ്രതിനിധിയായ ഉത്ബത്ബ്നു റബീഅ വന്ന് തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചാൽ പണമോ, പ്രതാപമോ, തരുണികളോ, അധികാരമോ എന്താണാവശ്യമെന്നുവെച്ചാൽ അത് നൽകാമെന്ന് പറഞ്ഞപ്പോൾ അത് നിരസിക്കുകയായിരുന്നു പ്രവാചകർ ചെയ്തത്.നിലപാട് മാറ്റി കുറുക്കു വഴിയിലൂടെ അധികാരം പിടിക്കുകയായിരുന്നില്ല പ്രവാചകന്റെ ലക്ഷ്യം.ജനങ്ങളെ സംസ്കരിക്കുകയും സംസ്കൃതമായ ഒരുസമൂഹത്തെ സൃഷ്ടിച്ച് ലോകത്തിനു മാതൃകയാവുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം.ഒരു ഇസ്ലാമിക രാഷ്ട്രം നിർമ്മിച്ച് അതിന്റെ സാരഥിയാവുകയല്ല പ്രവാചകൻ ചെയ്തത്. ഒരു രാഷ്ട നിർമ്മിതിതിക്കാവശ്യമായസാമൂഹ്യ വിപ്ലവത്തിന് പാതയൊരുക്കുകയായിരുന്നു.      ഇസ്ലാമിക രാഷ്ട്രം ഥിയോക്രസിയല്ല. ഇസ്ലാം എല്ലാ അർത്ഥത്തിലും ഥിയോക്രസിക്കെതിരാണ്. ദൈവത്തിന്റെ പേരിൽ ഒരു പ്രത്യേക പുരോഹിത വിഭാഗം അധികാരം കൈയാളുന്ന വ്യവസ്ഥയാണ് ഥിയോക്രസി. പുരോഹിതന്മാരിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നതിനാൽ അവർ തെറ്റുപറ്റാത്തവരാണെന്ന ധാരണയാണ് ഥിയോക്രസിയുടെ അടിത്തറ.അത് കൊണ്ട് തന്നെ ദൈവത്തിന്റപേരിൽ പുരോഹിത സമൂഹം പറയുന്ന നിയമങ്ങൾ ഒരു ഥിയോക്രാറ്റിക് രാഷ്ട്രത്തിൽ ചോദ്യം ചെയ...

ഒരു കവിത വിരിഞ്ഞപ്പോൾ

എനിക്കൊരിക്കലൊരു പ്രസിദ്ധീകരണത്തിന്റെ പഴയ പതിപ്പിന്റെ വേർപെട്ട ഒരു താള് കിട്ടി.അതിന്റെ ഒരു ഭാഗത്ത് ഉറുദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഫോട്ടോ. അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത് ഇങ്ങനെ.    "ആകാശവും ഭൂമിയും നക്ഷത്രങ്ങളുമെല്ലാം പഴയത്. എനിക്ക്‌ വേണ്ടത് പുതിയൊരു ലോകം. പുതിയ ലോകമെന്നത് കൊണ്ട് കവിയെന്താണുദ്ദേശിച്ചിരിക്കുന്നതെന്നെനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോൾ സ്വർഗ്ഗമാകാം. അത് രണ്ട് തവണ വായിച്ചപ്പോൾ എന്റെ മനസ്സിലതിന്റെ മറുപടി വന്നു.  'ഭൂമിയും സൂര്യനും സൗരയൂഥങ്ങളു- മെല്ലാം പഴയതായ് ശോഭിക്കുന്നു. മന്ദമന്ദം കാലമെത്ര നീങ്ങിയാലും വിദ്യയാം ഗോളം പുതുതാകുന്നു. ആകാശവും ഭൂമിയെല്ലാം പഴയത് മർഥ്യന് വിദ്യ എന്നും പുതിയത്.'  ഞാൻ മുക്കം അനാഥ ശാലയിൽ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ഈ കവിത അന്ന് യതീം ഖാനയിലെ  'അൽ-ഹിലാൽ'എന്ന കൈയെഴുത്ത് മാസികയിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഞാൻ സ്കൂളെട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നൂറുറുപ്യ|കഥ

ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പരസ്പരം പറയുമായിരുന്നു. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക. ഇക്കാര്യങ്ങളെല്ലാം സഹപാഠികൾപറയുന്നത് കേട്ടപ്പോളെ ന്റെ മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു.  പിതാവ് മരിച്ചത് കാരണമായി  എനിക്കെന്റെ  പിതാവിനെ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം യതീം ഖാനയിൽ പ്രവേശനം നേടി. ഫലത്തിൽ സ്വന്തം കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ കാലാവധി കഴിഞ്ഞ് ഞാൻ  തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ  മാതാവും മരണപ്പെട്ടാൽ ആ സങ്കടം  മനസ്സിന്റെ ഏത് കോണിൽ സൂക്ഷിക്കാനാണെനിക്ക് കഴിയുക.ആ,  ആകുലത എന്റെ മനസ്സിനെ വല്ലാതെ  സ്വാധീനിച്ചു.  സങ്കടം, അതൊരു കാട്ടു വള്ളി പോലെയോ, കാട്ടു ചെടി പോലെയോ ആണ്. കടുത്ത വെയ...

കാരുണ്യത്തിന്റെ ആഴം

അല്ല്വാഹു പൊറുക്കാത്തൊരു പാപം, അതാണ് ശിർക്ക്.അവനിൽ പങ്കുകാരെ ചേർക്കൽ  അവനൊരിക്കലും പൊറുക്കില്ല.പാപി ശിക്ഷ അനുഭവിച്ചേ മതിയാകൂ.        ശിർക്കല്ലാത്ത ഏത് പാപവും പ്രായശ്ചിത്തം ചെയ്തവർക്ക് അല്ല്വാഹു പൊറുത്തു കൊടുക്കും.         ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സന്താനങ്ങളോട് കരുണ കാണിക്കുന്നത് അല്ല്വാഹു അവയുടെ ഹൃദയത്തിൽ  സന്താനങ്ങളോടുള്ള കരുണ ഇട്ടുകൊടുത്തത് കൊണ്ടാണ്.അവന്റെ കാരുണ്യത്തിൽ നിന്ന് ഒരു തുള്ളി മാത്രമേ ദുനിയാവിൽ അവൻ വർഷിച്ചിട്ടുള്ളൂ.ആ തുള്ളി എല്ലാത്തിനേയും മികച്ചു നിൽക്കുന്നു.അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അല്ല്വാഹുവിന്റെ കാരുണ്യം എത്ര വിശാലമായതാണെന്ന്.        അല്ല്വാഹുവിന്റെ സൃഷ്ടികളായ നാം  ഒരിക്കലുമവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്.നാം എന്ത് തെറ്റ് ചെയ്താലും പശ്ചാതപിച്ചാൽ  അവൻ നമുക്ക് പൊറുത്ത് തരുന്നതാണ്.അല്ല്വാഹുവിന്റെ ക്രോധത്തെ അവന്റെ കരുണ മുൻകടന്നിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കരുണയുള്ളത് മാതാവിന് തന്റെ സന്താനങ്ങളോടാണ്.എന്നാൽ അതിനേക്കാൾ കരുണയുള്ളത് അല്ല്വാഹുവിന് തന്റെ ദാസൻമാരോ...