Skip to main content

Posts

ഇന്നു ഞാൻ,നാളെ നീ

അങ്ങിനെ ഞങ്ങളെല്ലാവരും പത്താംക്ലാസ് കഴിഞ്ഞു. കുറച്ചുപേർ ടി.ടി.സിക്ക് അർഹമായ വിജയം.ഞങ്ങൾ പത്തുപേർ വിജയിച്ചെൻകിലും ടി.ടിസി ക്ക് അർഹരായില്ല.1:ഞാൻ2:സലാം, കെ.ടി.3:റഹീം. പി4:മലയമ്മ അസീസ്&സലാം5:മലപ്പുറക്കാരൻ പി.ബഷീർ6:വി.പി മുഹമ്മത്7:ഹൈദർ അലി രണ്ടാളുടെപേർ എനിക്കോർമ്മയില്ല.പ്രീ ഡിഗ്രിക്ക് ഞാൻ ഇംഗ്ലീഷിനാണ് പൊട്ടിയത്.രണ്ടാം വർഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് വീണ്ടും പൊട്ടി.ആയതിനാൽ ഞാൻ ടി.ടി.സിക്ക് അർഹനല്ലാതായി. ഞാൻ യതീംഖാനയിൽ നിന്ന്,മത വിദ്യാഭ്യാസവും നേടിയിരുന്നു.അങ്ങിനെയാണ് ഞാൻ മദ്രസ്സാ അദ്ധ്യാപകനായി ജോലി ആരംഭിച്ചത്‌.കൊടിയത്തൂരുള്ള പി.റഹീംസർക്കാർ തലത്തിൽ അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി.റഹീമിനെ പറ്റി ഞാൻ വീണ്ടും അറിയുന്നത്‌ MOC whatsapp group നിലവിൽ വന്നതോടെയാണ്. അന്ന് എം.ഒ.സി യുടെ ഒരോ ബാച്ച് പാഴെ ഓല മേഞ്ഞ ഷെഡ്ഢിലും, മറ്റൊരു ബാച്ച് ടി.ടി.സി ബിൽഡിംങിൻറെ ഇങ്ങേ അറ്റത്തെ ഒരു ക്ലാസ്സ് മുറിയിലു മായിരുന്നു.ക്ലാസ് മുറിയുടെ ഒരോ മൂലയിലായിരുന്നു എം.ഒ.സിയുടെ ഓഫീസ് നില കൊണ്ടത്‌. ഒന്നാം വർഷ പ്രീ_ഡിഗ്രിക്ക് രാധാകൃഷ്ണൻ എന്ന സുഹൃത്തിന് എപ്പോഴും വയർ വേദനയാണ്.മുക്കം ഹെൽത്ത് സെൻറ,റിൽ പോയി ഡോക്ടറെ കാണിക്കും.കോഴിക്കോട് ...
Recent posts

മാമരങ്ങൾ തണൽ നിഴൽ വിരിച്ചൂ|ഗാനം

മാമരങ്ങൾ നിഴൽ വിരിച്ചൂ കാറ്റുവീശി കുളിർ ചൊരിഞ്ഞൂ മാനത്തമ്പിളി താഴെനോക്കീ ഭൂമിയോട് പുഞ്ചിരിച്ചൂ (മാമരങ്ങൾ,...) മഞ്ഞ്പെയ്യും രാത്രിയില് നിദ്രപൂണ്ട പൂക്കളോട് കുളിർ ചൊരിയും കാറ്റ്വന്ന് കിന്നാരം പറഞ്ഞതെന്ത്? (മാ...) നിറമണിഞ്ഞ മൊട്ടുകളേ നന്നായുറങ്ങുക നീ മാനത്തർക്കനെ നോട്ടമിട്ട് നാളെവിടരാമല്ലോ (മ...) ............................ ഫോളോ ചയ്യാൻ നിങ്ങൾ ചെയ്യേണ്ടത്. സെർച്ച് ബട്ടൺന്റെ വലത് ഭാഗത്ത് കാണുന്ന നീല നിറത്തിലുള്ള മൂന്ന് വരകൾ ഓപ്പൺ ചെയ്താൽ ഫോളോ ബട്ടൺ കാണാം. അത് ടച്ച് ചെയ്താൽ കുങ്കുമ നിറത്തിലുള്ള വെരിഫിക്കേഷൻ ബട്ടൺ കാണാം. അത്ടച്ച് ചെയ്ത് വെരിഫിക്കേഷൻ ചെയ്താൽ ഫോളോ ആക്ടിവിക്കേഷൻ പൂർത്തിയായി.

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിൽ  ഒതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു.  ...

യൂനുസ് നബി (അ) യുടെ പ്രാർത്ഥന

ഒരിക്കൽ നബി(സ്വ:അ)ശിക്ഷ്യൻമാരോട് ചോദിച്ചു. "നിങ്ങൾക്ക് വല്ല ആപത്തും സംഭവിച്ചാൽ രക്ഷ നേടാൻ ഒരു പ്രാർത്ഥന പറഞ്ഞു തരട്ടയോ?" അത് എന്റെ സഹോദരൻ യൂനുസ് നബി(അ)ചൊല്ലിയ പ്രാർത്ഥനയാണ്. 'ലാഇലാഹ ഇല്ലാ അന്ത സുബ്ഹാനക്ക ഇന്നീ കുന്തു മിനല്ല്വാലിമീൻ'എന്നാണ് ആ പ്രാർത്ഥന. മത്സ്യവയറ്റിലെ അന്തകാരങ്ങളിൽ നിന്നു്‌ അല്ല്വാഹുവിനെ വിളിച്ചു ചെയ്ത പ്രാർത്ഥന. 'നാഥാ നീയല്ലാതെ ഒരാരാദ്ധ്യനില്ല,നീ എത്ര പരിശുദ്ധൻ ഞാൻ അക്രമികളിൽ പെട്ടു പോയിരിക്കുന്നു.ഇതാണ് ആ പ്രാർത്ഥനയുടെ സാരം. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് ഉത്തരം ചെയ്തു. അദ്ദേഹത്തെ ദു:ഖത്തിൽ നിന്നു മോചിപ്പിച്ചു.'അങ്ങിനെയാണു്‌ നാം വിശ്വാസികളെ മോചിപ്പിക്കുക.എന്നു്‌ അല്ലാഹു ഖുർആനിലൂടെ വിളമ്പരം ചെയ്തു.  ഈ പ്രാർത്ഥന പതിവാക്കുന്നവർക്കുള്ള ഒരു വാഗ്ദാനം കൂടിയാണിത്. തിന്മകളെ തടുക്കാനും നന്മ കൈവരിക്കാനും ഫലപ്രദം.ഇത് കൊണ്ട് പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.ഇത് കൊണ്ട് പ്രാർത്ഥിച്ചില്ലായിരുന്നുവെങ്കിൽ അവസാന നാൾ വരെ യൂനുസ് നബി(അ)മത്സ്യ വയറ്റിൽ തന്നെ അവശേഷിക്കുമായിരുന്നു.ഈ പ്രാർത്ഥന മുസ്ലിമായ ഏതൊരാൾ ചൊല്ലിയാലും അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.

ഹജ്ജും,ഉംറയും ഒരു ലഘുപഠനം

ഇസ്ലാംകാര്യത്തിൽ അഞ്ചാമത്തേതാണ് ഹജ്ജ്.തടിയാലും,വഴിയാലും,മുതലാലും കഴിവുള്ളവർക്ക്ജീവിതത്തിലൊരിക്കൽ ഹജ്ജും,ഉംറയും നിർവ്വഹിക്കൽ നിർബന്ധമാണ്.ഹിജ്റ ആറാം വർഷത്തിലാണ് ഹജ്ജ്‌ നിർബന്ധമാക്കപ്പെട്ടത്. ഹജ്ജും,ഉംറയും നിർബന്ധമാവാനുള്ള ഉപാധികൾ നാലാകുന്നു. 1:മുസ്ലിമാവുക. 2:മുകല്ലഫാവുക. 3:സ്വതന്ത്രനാവുക 4:കഴിവുണ്ടാവുക. മുകല്ലഫ് എന്നതിൻറെ ഉദ്ദേശം,പ്രായപൂർത്തിയും ശുദ്ധിയും ബുദ്ധിയുമുള്ള മുസ്ലിമായ ആൾ എന്നാണ്. കഴിവുണ്ടാവുക എന്നതിൻറെ ഉദ്ദേശം,നാലുക്കാര്യങ്ങളെ ആസ്പദമാക്കിയാണ്.ആ നാലുകാര്യങ്ങൾ: 1-പോയി വരുന്നതു വരെയുള്ള കാലത്തെ അവൻറെയും,അവൻ ചിലവിന് കൊടുക്കേണ്ടവരുടേയും ഭക്ഷണണവും മറ്റു ബാദ്ധ്യതകളും വഹിക്കാനുള്ള കഴിവു്‌. മക്കയിൽ നിന്ന് സുമാർ 133(നൂറ്റി മുപ്പത്തിമൂന്ന് കിലോമീറ്റർ അകലെയുള്ളവനോ,നടക്കാൻ കഴിയാത്തവനോ ആണെൻകിൽ വാഹനം ഉണ്ടായിരിക്കുക. 3:പോകുന്ന വഴി സുരക്ഷിതമായിരിക്കുക. 4:പ്രയാസമില്ലാതെ വാഹന യാത്ര ചെയ്യാൻ കഴിവുള്ളവനാവുക. എന്നാൽ ഇതിനെല്ലാം പുറമെ സ്ത്രീകൾക്ക്‌ ഹജ്ജും ഉംറയും നിർബന്ധമാവാൻ രണ്ട് നിബന്ധനകൾ കൂടിയുണ്ട്. 1:ഇദ്ദയിൽ അല്ലാതിരിക്കൽ, 2:അവളുടെ കൂടെ ഭർത്താവോ,മഹ്റമോ വിശ്വസ്ഥകളായ സ്ത്രീകളോ ഉണ്ടായിരിക്കുക. ഫർള്വാ...

പരിശുദ്ധ ഖുർആൻ

നബി(സ്വ:അ)തങ്ങളുടെ മഹത്തായ അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് ഖുർആൻ. ഇതു പോലുള്ളൊരു ഗ്രന്ഥം ഇതിന് മുമ്പുള്ള പ്രവാചകന്മാർക്ക് ഇറക്കപ്പെട്ടിട്ടില്ല. നബി(സ്വ:അ)യുടെ സമുദായത്തെ ഖുർആനിന്റെ വാഹകരും,പാരായണക്കാരുമാക്കി മറ്റു സമുദായത്തേക്കാൾ ആദരിച്ചു. ഖുർആൻ ചോദിക്കുന്നു "അവർ ഖുർആനിൽ വിചിന്തനം നടത്തുന്നില്ലയോ? .ഇത് അല്ലാഹു അവതരിപ്പിച്ചതല്ലെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു." സംബൂർണ്ണമായ പരമോന്നത നിലവാരം,അതിമഹത്തായ പ്രത്യേകഫലങ്ങൾ,അതിവിശിഷ്ടമായ മൃതുലശൈലി,പൊരുളുകളുടെ സംബൂർണ്ണത,മികച്ച പ്രയോജനങ്ങൾ,തേജസ്സാർന്ന പദവി ഇതെല്ലാം ഖുർആനിന്റെ മഹത്വങ്ങളാണ്.ഖുർആനിൽ ആകെ 114അദ്യായങ്ങളാണുൾളത്. ഇതിൽ ഏറ്റവും മഹത്തരവും,പ്രാധാന്യമുള്ളതും ഫാതിഹയും,പിന്നെ ഇഖ്ലാസുമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ഖുർആനിൽ ആകെ 6666ആയത്തുകളുണ്ട്. ഏറ്റവും വലിയ സൗഭാഗ്യവും,പാപമോചനവും,സ്വർഗ്ഗം  നേടിത്തരുന്നതുമായ കർമ്മം ഖുർആൻ പാരായണമാണ്.ദിക്റുകളിൽ ഏറ്റവും വലുത് ഖുർആൻ പാരായണമാണ്.ഖുർആൻ ഇബാദത്തായി ഓതുന്നവർക്ക് അർത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പ്രതിഫലമുറപ്പാണ്.ദിക്റുകളും ദുആകളും അങ്ങനെയല്ല.അർത്ഥമറിയാത്തവർക്ക് അതിനുള്ള പ്രതിഫലമില്ല. ഒ...

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്കുത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്. അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്.  പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?, പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നിസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല 

മന്ത്ര വാദിനി(കഥ)

ഏതാനും ദിവസം കുടുമ്പക്കാരും,അയൽക്കാരും, നാട്ടുകാരും അവളുടെ വീട് സന്ദർശിക്കലും, സാന്ത്വന വാക്ക് പറയലും മുറപോലെ നടന്നു.ക്രമേണ എല്ലാം പാടേ നിലച്ചു.        അങ്ങിനെ അവളൊരുന്നാൾ മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി. "എന്തൊക്ക്യാ സുലൈഖാ വർത്താനം?"  സുലൈഖയെ കണ്ടപ്പോൾ  മീനാക്ഷിയമ്മ ചോദിച്ചു. എനക്കെന്ത് വർത്താനം മീനാക്ഷ്യമ്മേ?" സുലൈഖ തിരിച്ചു ചോദിച്ചു. "വിഷമിക്കാതെ സുലൈഖേ എന്തെങ്കിലും പരിഹാരമുണ്ടാക്കാമോയെന്ന് നമുക്കൊന്ന് നോക്ക്യാലെന്താ?". മീനാക്ഷിയമ്മ ചോദിച്ചു.മീനാക്ഷയമ്മയുടെ വാക്ക് കേട്ടപ്പോൾ സുലൈഖക്കൊരു പ്രതീക്ഷ.സുലൈഖ മീനാക്ഷിയമ്മയുടെ കോലായിലുള്ള പീഠമെടുത്ത് തൂണിന്റെ അരികിൽ വെച്ച് അതിന്മേൽ തൂണും ചാരിയിരുന്നു. "മീനാക്ഷ്യമ്മേ എന്ത് പരിഹാരമാണ് നിങ്ങളുദ്ദേശിക്കുന്നത്?" ആകാംക്ഷയോടെ സുലൈഖ ചോദിച്ചു. "പറയാം സുലൈഖേ ക്ഷമിക്ക്.ഞാൻ ചായയുണ്ടാക്കട്ടെ.അതുംകുടിച്ച് നമുക്ക് കര്യങ്ങൾ പറയാം." മീനാക്ഷിയമ്മ പറഞ്ഞു.മീനാക്ഷിയമ്മ വേഗത്തിൽ നല്ല പശുവിൻ പാൽ ചേർത്ത ചായ സുലൈഖക്ക് കൊടുത്തു.ഒരു ബസ്സിയിൽ അവിലെടുത്ത് അതിന്റെ മീതെ തേങ്ങ ചിരകിയത് പഞ്ചസാര ചേർത്തതും സുലൈഖക്ക് വെച്ച് കൊടുത്ത്....

കുരങ്ങനും മുയലും (കഥ)

  ഒരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു. "ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം".     അപ്പോൾ  മുയൽ പറഞ്ഞു. "കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല. പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാനും സാധിക്കില്ല".                അപ്പോൾ കുരങ്ങ് പറഞ്ഞു. "മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."            കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട...

മദ്യപാനത്തിന്റെ കെടുതികൾ

മദ്യം എന്നാൽ മദിപ്പിക്കുന്നത് എന്നാണർഥം.മനുഷ്യ ചരിത്രത്തിൽ ആധുനിക കാലഘട്ടമെന്നോ പ്രാചീന കാലഘട്ടമെന്നോ എന്ന വ്യത്യാസമില്ലാത്ത ഒരു പ്രവണതയാണ് മദ്യാസക്തി.മദ്യാസക്തി ഒരു രോഗമാണ്.അതിന് ഈ കാലഘട്ടത്തിൽ ചികിത്സയുണ്ട്.             ഇവിടെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്ന ഒരു വിരോധാഭാസമുണ്ട്.സർക്കാർ തലത്തിൽ മദ്യവ്യവസായം എന്നൊരു വകുപ്പും, മന്ത്രിയും, ഭരണവുമുണ്ട്.അതിന് സമാന്തരമായി മദ്യ വിപത്തിലൂടെ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ കേന്ദ്രങ്ങളും,കുറ്റ കൃത്യങ്ങൾ നേരിടാൻ പോലീസും കോടതിയുമുണ്ട്. ഈ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഏക പരിഹാരം മദ്യ നിരോധനം മാത്രമാണ്.അപ്പോൾ മദ്യ വ്യവസായ മേഖലയിൽ ഉപജീവനം തേടുന്ന അനേകം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന ഗുരുതര പ്രശ്നം ഉടലെടുക്കുന്നുമുണ്ട്.അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.അതിന് എന്താണ് ചെയ്യുക? അവരുടെ യോഗ്യത അനുസരിച്ച് ഇതര തൊഴിൽ മേഖലയിൽ നിയമനം നടത്തുക.പെൻഷൻ പ്രായത്തിലുള്ളവർക്ക് അർഹമായ പെൻഷൻ നൽകുക.ഇത് ഈ ഒരു തലമുറയിൽ ഒതുങ്ങുന്ന പ്രശ്നം  മാത്രമാണ്.ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒറ്റത്തവണ പരിഹാരം...

സക്കാത്ത് നൽകാത്തവർക്കുള്ള മുന്നറിയിപ്പ്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബ്ബന്ധ ദാനം. ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചുകാര്യങ്ങളിലാണ്.അതിൽമൂന്നാമത്തെതാണ് സക്കാത്ത്.എന്നാൽ പണം വളർത്തണമെൻന ഉദ്ദേശത്തോടെ പലിശക്ക് കൊടുക്കുന്ന ധനം അല്ല്വാഹുവിന്റെയടുക്കൽ വളരുന്നില്ല. അല്വാഹുവിന്റെ പ്രീതി കാംഷിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകുന്ന സക്കാത്ത് അല്ല്വാഹുവിന്റെയടുക്കൽ വളരുന്നതുമാണ്.           അനുവദനീയ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതിൽ നിന്നും ഒരു ഈത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്താൽ അല്ല്വാഹു തന്റെ വലതു കൈ കൊണ്ടത് സ്വീകരിക്കുകയും നിങ്ങൾ നിങ്ങളുടെ കുതിരക്കുട്ടികളെ വളർത്തുന്നത് പോലെ വളർത്തി ഒരുമലയോളം വലുപ്പത്തിലാക്കുകയും ചെയ്യും.         അല്ല്വാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സമ്പത്തിൽ നിന്ന് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്കത്  വിനയായി മാറുന്നതാണ്. അവർ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യ നാളിൽ ഒരുമലയായി അവരുടെ കഴുത്തുകളിൽ ചാർത്തപ്പെടുന്നതാണ്.          നബി(സ:അ)പറഞ്ഞതായി അബൂ ഹുറൈയിറ(റ:അ)റിപ്പോർട്ട് ചെയ്തു. ആർക്കെങ്കിലും അല്ല്വാഹു ധനം ന...

നൂറുറുപ്യ|കഥ

ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പറയും. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക. ഇക്കാര്യങ്ങളെല്ലാം സഹപാഠികൾപറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു.  പിതാവ് മരിച്ചത് കാരണമായി  എനിക്കെന്റെ  പിതാവിനെ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം യതീം ഖാനയിൽ പ്രവേശനം നേടി. ഫലത്തിൽ സ്വന്തം കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ കാലാവധി കഴിഞ്ഞ് ഞാൻ  തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ  മാതാവും മരണപ്പെട്ടാൽ ആ സങ്കടം  മനസ്സിന്റെ ഏത് കോണിൽ സൂക്ഷിക്കാനാണെനിക്ക് കഴിയുക.ആ,  ആകുലത എന്റെ മനസ്സിനെ വല്ലാതെ  സ്വാധീനിച്ചു.  സങ്കടം, അതൊരു കാട്ടു വള്ളി പോലെയോ, കാട്ടു ചെടി പോലെയോ ആണ്. കടുത്ത വെയിലേറ്റുണങ്ങിയാലും...

ശഹ്ബാന്റന്ത്യ|ഗാനം

ശഹ്ബാനന്ത്യ അസ്തമയത്തിൽ റംസാൻ നോമ്പ് പിറ  ഈദുൽ ഫിതറിൻ ഉദയം വരെയും റംസാൻ നോമ്പ് തുറ -2 ഇസ്ലാം മത കാര്യത്തിൽ അത് നാലാം റുക്നാണ് റംസാനത് ജന്നാത്തിൻ തിരു വാതിൽ തുറയാണ് അല്ലാവിൻ പടിവാതിൽ മുട്ടുമ്പോൾ  നരകത്തിൻ മോചനമന്നവനേകും (ശഹ്ബാന്റന്ത്യ......) നാൾ മുഴുവൻ വൃതശുദ്ധി പാലിച്ചാൽ സ്വർഗ്ഗ പ്രവേശനവുമവനുണ്ട് (ശഹ്ബാന്റന്ത്യ......) ഖുർആൻ മൊഴി മുത്തിൻമണികളെ വായിക്കേണം എന്നാലത് പുണ്യം നേടി സ്വർഗ്ഗം പൂകാൻ കാരണമാകും (ശഹ്ബാന്റന്ത്യ.......) അവനെ നാം ഓർത്തങ്കിലെപ്പോഴും അവനോർക്കും നമ്മെയുമെപ്പോഴും നരകത്തിൻ വാതിലടയും നാൾ ലൈലതുൽ ഖദറുള്ള റംസാനിൽ ഫുർഖാൻ വായന സ്വലവാതുകളാൽ ഓരോനാളും ഇഖ്ലാസുകളാൽ നന്മ നിറക്കുക മുസൽമാൻമാരെ (ശഹ്ബാന്റന്ത്യ.,.....) ഇശൽ :ചന്ദ്രതുണ്ടിൻ.....

അനുദിനമെൻ ഖൽബിന്റെ|ഗാനം

ഇശൽ:ബദറുൽ ഹുദാ  അനുദിനമെൻ ഖൽബിന്റെ  നിനവുകളിൽ പൂക്കുന്ന  അനുപവമാം പൂവല്ലോ നബിമഹമൂദ്-അനുദിന  അമലുകളിൽ സ്വല്ലി അലൈഹി സലാമാ (അനുദിന.....) ജാഹിലിയ്യാ കാലത്തെ ഇരുണ്ട യുഗമെന്നാണ് ലോക ചരിത്രത്താളിൽ രേഖയുമെന്നും-ഖുഫ്റുടെ പ്രാർത്ഥനയിൽ ദൈവങ്ങൾ  പലരുമതാണെ (അനുദിനമെൻ....) ഹീനഹിദിൻ മക്കയിൽ  വുലിദ നബി തൗഹീദിൻ പൂർണ്ണ നിലാവായ് ത്വാഹാ സ്വല്ലല്ല്വാഹു-അലൈഹിവ സല്ലമയാൽ തൗഹീദിൻ നൂറ് പരന്നേ (അനുദിന.....) വുലിദ നബി ഫീ മക്ക മൗതഹു ഫിൽ മദീന  ദുഫിനഹു ഫീ റൗള്വശരീഫ തിലാണെ-അറിയുക  ആമിനബി പെറ്റുമ്മ നേരറിവീരെ (അനുദിന.....)

തെയ്യത്താൻ കടവിലേക്ക്(ഗാനം)

തെയ്യത്താൻ കടവിലേക്ക് വള്ളം കയറി മൊയ്തീൻ ആളാൽ കവിഞ്ഞ തോണി ആടിയാടി മറിഞ്ഞു  (തെയ്യത്താൻ.....) ഇരുവയഞ്ഞി  കരഞ്ഞൂ  മുക്കം മണൽ പറഞ്ഞു തെയ്യത്താൻ കടവിലന്ന് ജനം തിങ്ങി നിറഞ്ഞൂ (തെയ്യത്താൻ....) മുങ്ങൽ വിദഗ്ദരന്ന് ഇരുവയഞ്ഞിയിൽ മുങ്ങി  കണ്ണും മെയ് ക്ഷതമേൽക്കാതെ മൂന്നാം നാൾ കിട്ടി മയ്യിത്ത്  (തെയ്യത്താം...) മുക്കത്തെ പെണ്ണൊരുത്തീ കാഞ്ചന മാല കരഞ്ഞൂ  മൊയ്തീന്റെ പെണ്ണാണവൾ പ്രണയ കഥ കുറിച്ചൂ (തെയ്യത്താം.......)

വിശപ്പ് (കഥ)

 ഉച്ചയൂണിന്ശേഷം വയലിൽ മൊയ്തീൻ കോയ ഹാജി തന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അല്പം മയങ്ങുന്നതിനിടയിൽ അദ്ദഹത്തെ തോണ്ടി വിളിച്ചു കൊണ്ട് ചോദിച്ചു. "ഉപ്പാ അല്പം ഊണ് തെര്വോ, വല്ലാതെ വിശക്കുന്നു ".      അയാൾ കണ്ണുതുറന്നു. മുന്നിൽ വെളുത്ത് മെലിഞ്ഞ ഏകദേശം എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്നൊരു ബാലൻ!.ദയനീയ ഭാവം. മൊയ്തീൻ കോയ ഹാജിയുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. അയാളുടൻ ഭാര്യയെ വിളിച്ച് പയ്യന് ഊണ് കൊടുക്കാൻ പറഞ്ഞു. ഭാര്യ അവന് ഊൺ കൊടുത്തു. വയറ് നിറയെ ഊണ് കഴിച്ചയുടൻ  അവനെഴുന്നേറ്റ് കൈകഴുകി. വീണ്ടും ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന ഹാജിയുടെ അടുത്ത് ചെന്ന് "ഉപ്പാ ഞാൻ പോട്ടെ". ചോറ് തന്നതിന് നന്ദിയെന്നും പറഞ്ഞ്  അപ്രതീക്ഷിതമായി അവനയാൾക്ക് നെറ്റിയിലൊരുമ്മയും കൊടുത്ത് പോകാൻ ഭാവിച്ചു.    "നിൽക്ക് എവിടേക്കാണ് യാത്ര?"    അയാൾ ചോദിച്ചു. "അറിയില്ല, അടുത്ത വിശപ്പാകുമ്പോഴേക്കും മറ്റേതെങ്കിലും വീട്ടിലെത്തണം". അവൻ പറഞ്ഞു. "മോന്റെ പേരെന്താ?." സ്നേഹ പൂർവ്വമയാളാരാഞ്ഞു. "ഇഖ്ബാൽ". അവൻ പറഞ്ഞു. "അച്ഛനുമമ്മയുമില്ലേ?" മൊയ്തീൻ കോയ ഹാജി ചോദിച്ചു. ...

തേജസ്വിനിക്കരയിലെ(ഗാനം)

തേജസ്വിനിക്കരയിലെ അരിയങ്കൽ മഹല്ലിലെ  മുഹ്, യിദ്ദീൻ മസ്ജിദിലെ വാർഷികം ചൊല്ലി വരും സ്വലാത്തിന്റെ വാർഷികം (തേജസ്വിനി.....) ഇസ്തജിബ് മുജീബനാ  നസ്തഹീൻ യാ റബ്ബനാ ത്വഹ്ഹിറൻ ഖുലൂബനാ യാറബ്ബനാ നിന്നിലേക്കുയർത്തി ഞങ്ങൾ കൈകളും (തേജസ്വിനി.....) റബ്ബ് ചൊല്ലി മുഅമിനേ  ചൊല്ല് നീ സ്വലാത്തിനെ ഞാനുമെൻ മലക്കുകളും ചൊല്ല്ണ് നിത്യം ചൊല്ല് ചൊല്ല് നീ സ്വലാത്തിനെ (തേജസ്വിനി......) ഒന്നിനൊന്ന് അശറയെന്ന് മഹ്ശറയിൽ കൗസറെന്ന്  പൂകിടാം ജന്നാത്തിലെന്ന് വഹ്ദഹു  നിത്യ യൗവനത്തിലവിടം പാർത്തിടാം (തേജസ്വിനി.....) ഫഖ്റ് നീങ്ങാൻ സഹചരെ ഫർഹ് വരാൻ നിത്യമായ് കുല്ലുക്കും സ്വലാത്തിനാൽ വസീലയാക്കുക (തേജസ്വിനി.....)  മർഹബാ യാ സോദരരേ വാർഷികം കൊണ്ടാടിടുവാൻ അരിയങ്കല്ല് മസ്ജിദിലെ മജ്ലിസ്സിൽ  അണിയണിയായൊത്തുചേരു സോദരാ  (തേജസ്വിനി.....)

ജന്മം കൊണ്ടിവൾ മകളാണ് (ഗാനം )

ജന്മം കൊണ്ടിവൾ മകളാണ്  കർമം കൊണ്ടിവൾ തണലാണ് പെരുമാറ്റത്തിൽ കുളിരാണ് ഓർമ്മയിലെന്നും  കനവാണ് ബുദ്ധിയിലെന്നും മികവാണ് നർമം കലർന്നൊരു ഖൗലാണ് ഉമ്മുഹബീബാ ഈ ദിനമിൽ പൂന്തേനുണ്ണാനാളു വരും (ജന്മം കൊ......) കൈ കൊട്ടി പാടുക തോഴികളേ കസവിൽ മൂടിയ മെയ്യാണ് പളപള തിളങ്ങ്ണ തട്ടമിത് മുടിയിൽ ചൂടിയ രാവാണ് മണിയറക്കുള്ളിലെ റാണിയിവൾ പുതു പുതു സ്വപ്നം നെയ്യുന്നു മാരനെയൊന്ന് വരവേൽക്കാൻ  ഖൽബിന്റെ ബാബ് തുറക്കുന്നു (ജന്മം കൊണ്ടിവൾ...) മകളുടെ ജീവിതം തളിരണിയാൻ ഉമ്മയുമുപ്പയും പ്രാർത്ഥനയിൽ പഞ്ചിരിയും പുതു കനവുകളും സന്തോഷത്തിൻ ചിറകാണ് നാളുകളെല്ലാം കൊഴിയുമ്പോൾ ഇന്നുകൾ കൈയിലിരിപ്പുണ്ട് നാളകളിൽ പുതു പൂവിരിയാൻ നാളുകളേറെ തുണയുണ്ട് (ജന്മം കൊണ്ടിവൾ.....)

മൈലാഞ്ചി ചോപ്പിൽ(ഗാനം)

മൈലാഞ്ചി ചോപ്പിൽ ചമഞ്ഞ് നിൽക്കുന്ന പെണ്ണേ നീ വെണ്ടക്ക പോലുള്ള  കൈവിരലിൽ വരച്ചല്ലേ? (മൈലാഞ്ചി ചോപ്പിൽ,.......) വല്ലാത്ത സന്തോഷം  ഖൽബിൽ മദ്ദളം കൊട്ടുന്നു ശൗഖക്കടലിന്ന് വരനെ  കാത്ത് തുടിക്കുന്നു  (മൈലാഞ്ചി.....) മൈലാഞ്ചി രാവിലെ  പൂരമാണിന്നീ വീട്ടില്  കല്യാണ പൂരത്താൽ നിക്കാഹിന്ന് മറക്കല്ലേ  (മൈലാഞ്ചി....) വരുമല്ലൊ മാരനും നിന്നെ തേടി നിൻ ചാരത്ത് പുഞ്ചിരിയാലെ നീ  ചീരണി വെച്ച് വിളമ്പണേ (മൈലാഞ്ചി......)

ഇന്നല്ലോ മൈലാഞ്ചി(ഗാനം)

രീതി :മിസ്റിലെ രാജൻ  ഇന്നല്ലോ മൈലാഞ്ചി  കല്യാണത്തിന്റെ പൂരം നാൾ  ഖൽബ് തുടി കൊട്ടും  ആദ്യ രാവിന്നായ് കാതോർത്ത് (ഇന്നല്ലോ......) മൈലാഞ്ചി കൈവള ചാർത്തി  മൊഞ്ചത്തി നിൽപ്പുണ്ടേ മൊഞ്ചുള്ള പെണ്ണിന്റെ  ഖൽബ് കെഞ്ചുന്നു മാരന്നായ്  (ഇന്നല്ലോ മൈലാഞ്ചി...) പൈങ്കിളിയാൾക്കിന്ന് പൂത്തു  ഖൽബിൽ കിനാക്കളും നാളത്തെ രാവാണ്  ഇരുമെയ്യൊന്നായ് മയങ്ങുവാൻ  (ഇന്നല്ലോ.....) മൈലാഞ്ചി ചോപ്പിൽ ചമഞ്ഞ് നിൽക്കുന്ന പെണ്ണേ നീ  വെണ്ടക്ക പോലുള്ള  കൈവിരലിൽ വരച്ചില്ലേ? (ഇന്നല്ലോ....)

ആയത്തുൽ കുർസിയ്യിൻറെ മഹത്വങ്ങൾ

ആയത്തുൽകുർസിയ്യ്പതിവാക്കിയാൽ ഇരുലോകവിജയവും ബഹുമാനവും അനുസരണവും,മനുഷ്യമനസ്സിൽ സ്നേഹവും,സന്തോഷവും ലഭിക്കും. ഏതൊരു നിലയിലും ആയത്തുൽകുർസിയ്യിനേക്കാൾ മഹത്വവും പുണ്യവുമുള്ള ഒരു സൂക്തവും,ഖുർആനിലോ ഇതര വേദഗ്രന്ഥങ്ങളിലോ ഇല്ല.ആയത്തുൽകുർസിയ്യ് നമ്മോട് ശത്രുതയോടെ പെരുമാറുന്നവരിൽ നിന്നും,ദുഷ്ടസ്വഭാവക്കാരിൽ നിന്നും ശൈത്വാനിൽ നിന്നും,ഭരണാധികാരികളിൽ നിന്നും നിർഭയത്വം ലഭിക്കുന്നതാണ്.ദാരിദ്ര്യത്തിൽ നിന്ന് മോചനവും,കടങ്ങൾ വീടുന്നതിനും ഉപകരിക്കുന്നതാണ്.ആയത്തുൽകുർസിയ്യ് പതിവാക്കുന്നവർക്ക് അതിൻറെ പ്രതിഫലം ദുനിയാവിൽ വെച്ചും,ആഖിറത്തിൽവെച്ചും ലഭിക്കുന്നതാണ്.എല്ലാനിസ്കാരത്തിൻറെയും പിറകെ ആയത്തുൽകുർസിയ്യ് പതിവാക്കിയാൽ അവന്റെ റൂഹിനെ പിടിക്കുന്നകാര്യം അല്ലാഹു ഏറ്റെടുക്കുന്നതാണ്.നമ്മോട് ശത്രുതയോടെ പെരുമാറുന്നവരിൽ നിന്നും,ദുഷ്ടസ്വഭാവക്കാരിൽ നിന്നും നമുക്ക് നേടിയെടുക്കേണ്ടുന്ന ആവശ്യങ്ങൾ എളുപ്പത്തിൽ കരസ്ഥമാക്കാൻ ആയത്തുൽ കുർസിയ്യ് പതിവാക്കുന്നതിലൂടെ സാധ്യമാകുന്നതാണ്.കുടംബ ജീവിതത്തിലും,മറ്റും സ്നേഹബന്ധം ഉഷ്മളമാവാനും ഐക്യബോധം നിലനിൽക്കാനും,അസ്വാരസ്സ്യങ്ങളും പിണക്കവും കെടുത്തി,നന്മയുടേയും സ്നേഹത്തിൻറേയും,പവിത്ര ബന്ധം ഉണ്ടായി...

വസന്തത്തിലെ ഒരു രാത്രി (ഗാനം)

മരങ്ങൾ നിഴൽ വിരിച്ചൂ  കാറ്റ്  കുളിർ വിതച്ചു  പൂക്കൾ നിറമണഞ്ഞു  ഭൂവിൽ നിലാവ് പെയ്തു (മരങ്ങൾ......) മഞ്ഞിൽ കുളിച്ച രാവിൽ എല്ലാമുറങ്ങിയപ്പോൾ കുളിരുള്ള കാറ്റ് വന്ന്  കിന്നാരമെന്ത് ചൊല്ലി? (മരങ്ങൾ.....) വിടരാം പൂമൊട്ടുകളേ ഇതള് നിവർത്താമല്ലോ അർക്കനെ നോട്ടമിട്ട് നാളെ വിടരാമല്ലോ (മരങ്ങൾ....)

ഷഷ്ഠി പൂർത്തിയായപ്പോൾ(ഗാനം)

രീതി :മഹബൂബറഞ്ഞിടുവാൻ   ഷഷ്ഠി പൂർത്തിയായപ്പോൾ   ഓർമ്മകൾ മായുന്നില്ല     പയ്യൻ പിറായത്തിലെ    ഓർമ്മകൾ പൂക്കുന്നല്ലോ (ഷഷ്ഠി...) അയലത്തെ ഹാജിക്കാന്റെ മാവിൽ കയറിയതും കൊമ്പ് കുലുങ്ങിയപ്പോൾ മാമ്പഴം വീണതെല്ലാം (ഷഷ്ഠി,...)  മുക്കം യതീം ഖാനേന്റെ   അങ്കണ മാവിൻ ചോട്ടിൽ  വരിയായി നിന്നിട്ടന്ന് ഉപദേശം കേട്ടതെല്ലാം (ഷഷ്ഠി,....) വയലിൽ മോയിഹാജീന്റെ പേരമകനായുള്ള മൊയ്‌ദീൻ കോയഹാജീന്റെ സാന്ത്വനം കേട്ടതെല്ലാം (ഷഷ്ഠി.,.)

ഒരു കവിത വിരിഞ്ഞപ്പോൾ

ഞാൻ മുക്കം മുസ്ലിം യതീം ഖാനയിലെ മദ്രസ്സ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം.എന്റെ കൂടെ വളാഞ്ചേരിക്കാരൻ കമ്മുക്കുട്ടി എന്നൊരു സഹപാഠിയുണ്ട്.ഞാനും കമ്മുക്കുട്ടിയും മദ്രസ്സയിൽ ഏഴാം തരത്തിൽ. അദ്ദേഹത്തിന്റെ ബുക്ക് പൊതിഞ്ഞത് 'അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന ഉറുദുകവിയുടെ ഫോട്ടോയുള്ള പേപ്പർ കൊണ്ടാണ്.അത് എന്റെ ശ്രദ്ധയിൽ പെട്ടു.അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്,"ആകാശവും, ഭൂമിയും,നക്ഷത്രങ്ങളും പഴയത്.എനിക്കുവേണ്ടത്‌ പുതിയൊരുലോകം എന്നാണ്. പുതിയൊരുലൊകം എന്നത് കൊണ്ട് കവിയെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല.ആ അടിക്കുറിപ്പ് രണ്ട്, മൂന്നാവർത്തി ഞാൻ വായിച്ചപ്പോൾ എന്റെ മനസ്സിൽ കവിയുടെ 'പുതിയൊരു ലോകം' എന്ന ആശയത്തെ സംബന്ധിച്ച് മറുപടി വന്നു.അതിങ്ങിനെയാണ്. "ഭൂമിയും സൂര്യനും സൗരയൂഥങ്ങളും- എല്ലാം പഴയതായ് ശോഭിക്കുന്നു. മന്ദ മന്ദം കാല മെത്രനീങ്ങിയാലും വിദ്യയാം ഗോളം പുതുതാകുന്നു. ആകാശവും, ഭൂമി എല്ലാം പഴയത്, മർത്ത്യന്ന് വിദ്യ പുതിയതെന്നും. ഇതാണ്‌ ആ വരികൾ.അന്ന് യതീംഖാനയിലുണ്ടായിരുന്ന ' അൽ-ഹിലാൽ'കൈയെഴുത്തു മാസികയിൽ അക്കാലത്ത് അത് പ്രസിദ്ധീകരിച്ചു.ഈ കവിതക്ക് ഞാൻ സ്കൂൾ എട്ടാം ക്ലാസ്സിൽ ...

രണ്ട് ഭ്രാന്തന്മാർ (മിനിക്കഥ)

ഒരു ഡോക്ടർ രണ്ടു ഭ്രാന്തന്മാരെ ചികിത്സിച്ചു.കുറേ ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ തന്റെ ചികിത്സാ പുരോഗതി വിലയിരുത്താൻ വേണ്ടി തീരുമാനിച്ചു.       ഒരുദിവസം ഡോക്ടർ രണ്ട് ഭ്രാന്തന്മാർക്കും ഓരോ കസേര കൊടുത്തിട്ട് പറഞ്ഞു   "ഇത് സൈക്കിളാണ് നിങ്ങൾ രണ്ട് പേരും ഇതിൽ കയറി സഞ്ചരിച്ചോളൂ".  ഒരു ഭ്രാന്തൻ കസേരയിലിരുന്ന് സാധാരണ സൈക്കിൾ ചവിട്ടുന്നതുപോലെ രണ്ട് കാല്കൊണ്ടും  ചവിട്ടിക്കൊണ്ടേയിരുന്നു.മറ്റേ ഭ്രാന്തൻ ഒന്നും ചെയ്യാതെ വെറുതെ യിരുന്നു.അപ്പോൾ ഡോക്ടർ വിലയിരുത്തി സൈക്കിൾ ചവിട്ടുന്നവന്റ ഭ്രാന്തിന് മാറ്റമൊന്നുമില്ല.ചുമ്മാ ഇരിക്കുന്നവന്റെ ഭ്രാന്തിന് അല്പം ശമനമുണ്ടെന്ന്.ഡോക്ടർ വെറുതെയിരുന്ന ഭ്രാന്തനോട് ചോദിച്ചു."നീയെന്താണ് സൈക്കിൾ ചവിട്ടാത്തത് നിന്റെ കൂടെയുള്ളവൻ ഏറെ മുന്നിലെത്തിയല്ലോ?"  അപ്പോൾ അയാൾ പറഞ്ഞു"ഞാനിപ്പോൾ ഇറക്കത്തിലാണുള്ളത്".

രീതി:ഒയ്യെയെനിക്കുണ്ട്(ഗാനം)

പയ്യെ പറയട്ടെ ഒരു ഗ്രാമ ദേശത്തിൽ ഒരു കുടിലിൽപാർത്തുള്ള  കരിമിഴിയാള്-തിങ്കൾ പോലെയവൾ പുഞ്ചിരിയാൽ കിളിമൊഴി തൂകും        (പയ്യെ...,) അരിയൻ കല്ലെന്നുള്ള നാടിന്റെ തേജസ്സായ് തേജസ്സ്വിനി പുഴയുടെ  ഒരുകര തന്നിൽ -നല്ല മധുരക്കിനാവാൽ കൺപാർക്കുന്നോള് (പയ്യെ....) പതിനാലാം രാവിലെ  തേൻ പ്രഭയിൽ നീരാടി മൊഞ്ച് പെരുത്തുള്ളൊരു നിറമുള്ളോള്-അവളുടെ അഴകൊഴുകുംപുഞ്ചിരിയിൽ  വിടരും പൂക്കൾ  (പയ്യെ....)

പയ്യെ പറയട്ടെ(പാട്ട്)

പയ്യെ പറയട്ടെ നമ്മുടെ നാട്ടിലെ  കല്ല്യാണ നാളിലെ പേക്കൂത്തുകൾ-നന്നായ്  വാഴ്ത്തുന്നൂ പെണ്ണിനെ  സംഗീതത്താൽ (പയ്യെ പ.....) പാടുവാനാളുണ്ട് വാദ്യക്കാർ കൂടെയും ആടുവാൻ കെട്ട്യൊളും കുട്ടികളും -നന്നായ്  താളത്താലാമോദം പൂണ്ടവരും (പയ്യെ പ....) പതിനാലാം രാവെന്നും തേൻ പ്രഭയാണെന്നും തുമ്പപ്പൂ പല്ലുള്ള തേൻ കനിയെന്നും-പാടി  പാടി പുകഴ്ത്തിയെ  പാട്ടുകാരും (പയ്യെ പറ.....) പിറ്റേന്ന് രാവിലെ  സുബഹിക്കുണർന്നില്ല കൽബിന്റെ സംസ്കാരം എന്നോർത്തില്ല-ആരും ള്വുഹ്റിന്ന് കല്യാണത്തിൻ  തിരക്കും (പയ്യെ പ......)

അദ്ഹമിന്റെയും ആമിനയുടേയും കഥ(കഥ)

പണ്ടൊരിക്കൽ ഈജിപ്തിൽ ഒര വഴിയോര കച്ചവടക്കാരൻ തന്റെ ചരക്കുകൾ വിൽക്കാൻ വേണ്ടി വന്നു.അക്കാലത്തുണ്ടായിരുന്ന കാർഷികോൽപ്പന്നങ്ങൾ വിവിധ പ്രദേശങ്ങളിലെ ചന്തകളിൽ വിൽക്കലായിരുന്നു അയാളുടെ ജീവിതോപാധി.                   ഒരു ദിവസം രാവിലെ ചന്തയിൽ ചരക്കുകൾ വിൽക്കുന്നതിനിടയിൽ ഒരു മൂടുപടമണിഞ്ഞ സുന്ദരി അവനെ സമീപിച്ചു.അവൾ തന്റെ മൂടുപടമുയർത്തി മന്ദസ്മിതയായിക്കൊണ്ട വൾക്കാവശ്യമായതെല്ലാം അവനോട് വാങ്ങി.അതിന്റ വില കൊടുത്ത്   അവൾ യാത്ര പറഞ്ഞു.അതിനിടയിൽ അവരുടെ കണ്ണുകൾ തമ്മിൽ ഹൃദയാന്തരങ്ങളിലേക്ക് പരസ്പരം സ്വാഗതം ചെയ്തു.               അവനപ്പോൾ അവളോട് പേര് ചോദിച്ചു. "ആമിന". അവൾ മറുപടി പറഞ്ഞു. തുടർന്ന് അവൾ അവനോടും പേര് ചോദിച്ചു. "അദ്ഹം" അവൻ മറുപടി പറഞ്ഞു. "നാട്?".   അവൾ വീണ്ടും ചോദിച്ചു. "ഞാൻ ബസ്വറയിലാണ്". പിന്നെ അവൻ ചോദിക്കാതെ തന്നെ ആമിന തന്റെ കഥ പറഞ്ഞു. "എനിക്ക് പ്രായമായ ഉമ്മ മാത്രമേയുള്ളൂ.ഉമ്മയുടെ പേര് നഫീസ.എന്റെ ചെറുപ്പത്തിൽ തന്നെ പിതാവ്   മരിച്ചു.ഞങ്ങളുടെ ഉപജീവനത്തിന് ആവശ്യമുള്ളതെല്ലാം എൻ്റെ അമ്മാവൻ തരും.അ...

ശ്രവണ വൈകല്യം: ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

2023 മാർച്ച് 03-നാണ് ലോക കേൾവി ദിനമായി ആചരിച്ചത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023മാർച്ച്03 വരെലോകത്താകമാനം 1.5ബില്യൺആളുകൾക്ക് കേൾവിക്കുറവുള്ളതിൽ 34 മില്യൺ കുട്ടികളാണ്.ഇത്  തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ 60%കേൾവിക്കുറവും പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് കേൾവിക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.         ആശയവും,ഭാഷാ വികാസവും ശരിയായി നടക്കാതിരിക്കുക,സമൂഹത്തിലും,കുടുമ്പത്തിലും ഒറ്റപ്പെടുക.ഇവയൊക്കെയാണ് ശ്രവണ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. :ഏതൊക്കെയാണ് ശ്രവണവൈകല്യത്തിന്റെ ഘട്ടങ്ങൾ?    1:ഒന്നാം ഘട്ടം ജനിക്കുന്നതിന്റെ മുമ്പാണ്. കാരണങ്ങൾ.      ജനിക്കുന്നതിന്റെ മുമ്പുള്ള കാരണങ്ങൾ.രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള വിവാഹം .കുടുമ്പ പാരമ്പര്യം എന്നിവയാണ് . രണ്ടാംഘട്ടം ഗർഭാവസ്ഥയാണ്.  അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ (റുബല്ല,ചിക്കൻ പോക്സ്,മുണ്ടിനീര് മുതലായവ).    ലഹരി വസ്തുക്കളുടെ ഉപയയോഗം.അമിതമായി റേഡിയേഷൻ എടുക്കുന്നത്.ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെയുള്ള മരുന്ന് ഉപയോഗം.കൃത്യമായികുത്തി വെപ്പുകൾ എടുക്കാതെയിരിക്കുന്നത്...