Skip to main content

Posts

യൂസുഫ് നബി ചരിത്രം (7)

അവർ യൂസുഫിനേയും കൊണ്ട് അസീസിന്റെ വസതിയിലെത്തി. അതോട്  കൂടി സലീഖായുടെ ദു:ഖ പരവശതകളെല്ലാം അവസാനിച്ചു. താൻ സ്വപ്നത്തിൽ ദർശിച്ച യുവാവാണ് ആ അടിമയെന്ന് ബീവിക്ക് ബോദ്ധ്യമായി. ആ പരമാർത്ഥം വളർത്തമ്മയോടവർ തുറന്ന് പറയുകയും ചെയ്തു. യൂസുഫിനെ ശുശ്രൂഷിക്കുന്നതിൽ അവൾ വളരെ ഉത്സുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഒരിക്കലുമവർ മുക്തയായിരുന്നില്ല. ഒരു ദിവസം തന്റെ  ദാസി മുഖേന യൂസുഫിന്റെ അടുക്കലേക്കവർ ഇങ്ങിനെ പറഞ്ഞയച്ചു. "എന്നെയല്ലാതെ മറ്റാരേയും അങ്ങ് പത്നിയായി സ്വീകരിക്കരുത്. എന്റെ പക്കലുള്ള സർവ്വ ദ്രവ്യങ്ങളും അങ്ങയെ ഭരമേൽപ്പിക്കുന്നതിന് ഞാൻ സന്നദ്ധയാണ്. അങ്ങയെ പലപ്രാവശ്യം സ്വപ്നത്തിൽ കണ്ടതിനാൽ അങ്ങയെ ദർശിക്കുന്നതിനുള്ള ഭാഗ്യ സന്ദർഭം കാത്ത് കൊണ്ട് നാളിതുവരെ യാതൊരു മനസ്സമിധാനവുമില്ലാതെയാണ് ഞാൻ  ജീവിതം തള്ളി നീക്കിയത്. ഇപ്പോഴാവട്ടെ അങ്ങയെ ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാണ് എന്റെ സകല ദ:ഖങ്ങളും ദൂരീകൃതമായിരിക്കുന്നത്". യൂസുഫ് നബി അതിന് ഇങ്ങിനെയാണ് മറുപടി പറഞ്ഞത്."സലീഖയെ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ടായിരുന്നു.ഞാൻ അവൾക്കും അവൾ എനിക്കും "എന്ന് ഞാൻ ഉറപ്പ്‌ കൊടുത്തിട്ടുമുണ്ടായിരുന്നു....
Recent posts

യൂസുഫ് നബി ചരിത്രം (6)

കൂടിയവരെല്ലാം യൂസുഫിനെ കണ്ടു കഴിഞ്ഞപ്പോൾ ഇനി വാങ്ങാനൊരുക്കമുള്ളവർ മുമ്പോട്ട് വരണമെന്ന് മാലിക് വിളിച്ച് പറഞ്ഞു.യൂസുഫിനെ വാങ്ങാനൊരുങ്ങിയിട്ടുണ്ടായിരുന്ന പലരും അദ്ദേഹത്തിന്റെ അനന്യസാധാരണമായ സൗന്ദര്യവും ഗൗരവ ഭാവവും കണ്ടപ്പോൾ അദ്ദേഹത്തിനെ അടിമയെന്ന നിലയിൽ വാങ്ങുന്നത് അനുചിതമാണെന്നും, ഈ ബാലനെ വാങ്ങാനുള്ള മതിയായ പണം തങ്ങളുടെ പക്കലില്ലെന്ന് മനസ്സിലാക്കിക്കൊണ്ടും  ലേലത്തിൽ നിന്നവർ  പിന്മാറി.    മിസ്ർ ഭരണാധികാരിയായ അസീസും അദ്ദേഹത്തിന്റെ ഭാര്യ സലീഖയും ഇതെല്ലാം കണ്ട്‌ കൊണ്ട് യൂസുഫിനെ ശരിയാം വണ്ണം കാണാവുന്ന ഒരു സ്ഥലത്ത് ഇരിപ്പിടമുറപ്പിച്ചിരുന്നു. സലീഖ യൂസുഫ് നബിയുടെ സൗന്ദര്യത്തിലും സൗശീല്യാദി സൽഗുണങ്ങളിലും പെടുന്നനെ ആകർഷിക്കപ്പെട്ടിരുന്നു. ബാലനെ മറ്റാരെങ്കിലും കരസ്ഥമാക്കാനിടയാകുന്നതിന്ന് മുമ്പ് വാങ്ങണമെന്ന് സലീഖാക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.അവസാനം സ്വപത്നിയുടെ ഇംഗിതം മനസ്സിലാക്കിയിട്ടെന്ന പോലെ യൂസുഫിനെ വാങ്ങുന്നതിന് അസീസ് താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം സലീഖയോടിങ്ങനെ പറഞ്ഞു. "നമുക്കിതുവരെ സന്താനമുണ്ടായിട്ടില്ലല്ലോ. ഈ ബാലനെ കിട്ടിയാൽ സ്വന്തം മകനെപ്പോലെ      വളർ...

യൂസുഫ് നബി ചരിത്രം (5)

യൂസുഫ്  അദ്വീതിയ സുന്ദരനായിരുന്നു. അദ്ദേഹത്തിന്റെ ശരീര കാന്തിയും മുഖ പ്രസന്നതയും നിസ്തുല്യമായിരുന്നു.        യൂസുഫിനെ മാലികിന് വിറ്റപ്പോൾ അദ്ദേഹത്തിന്ന് ഒളിച്ചോടുന്ന സ്വഭാവമുള്ളതിനാൽ അദ്ദേഹത്തിന്റെ കാലുകളിൽ ചങ്ങല വെച്ച് ബന്ധിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരന്മാർ മാലിക്കിനോട് പറഞ്ഞതനുസരിച്ച്  കാലുകളിൽ  ചങ്ങല കൊണ്ട് ബന്ധിച്ച് കൊണ്ടാണദ്ദേഹം യൂസുഫിനെ  സ്വരാജ്യത്തേക്ക് കൊണ്ട് പോയത്. തന്നിമിത്തം യൂസുഫ് നബിക്ക് വളരെ ക്ലേശമുണ്ടായി. പാതിരാവായപ്പോൾ അദ്ദേഹത്തിന്റെ ഹൃദയാവർജ്ജകമായ രോദനം മാലിക്കിനെ  അസ്വസ്ഥനാക്കി.ആരാണ് കരയുന്നതെന്ന് സ്വസംഘത്തിൽ അദ്ദേഹം വിളിച്ചു ചോദിച്ചപ്പോൾ, അബ്രാനിക്കാരനായ അടിമ ബാലനാണെന്നാണ്    കിട്ടിയ മറുപടി. തന്നിമിത്തം യൂസുഫിനെ അയാൾ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ രോദന കാരണമെന്താണെന്ന്  ചോദിച്ചു. "അങ്ങ് എനിക്ക് വേണ്ടി അല്പ സമയത്തെ വിട്ടുവീഴ്ച ചെയ്യുമെങ്കിൽ എന്നെ അടിമയാക്കി അങ്ങേക്ക് വിറ്റവരായ എന്റെ സ്വസഹോദരങ്ങളെ എനിക്ക് ഒരിക്കൽ കൂടി കണ്ട് മടങ്ങാമായിരുന്നു. എനിക്ക്‌ ഇനി അവരെ കണാൻ സാധിക്കാതെ വന്നാലോ എന്ന്‌ ഞാൻ ശങ്കിക്കുന്നു...

യൂസുഫ് നബി ചരിത്രം (4)

യൂസുഫിനെകിണറിൽ തള്ളിയ ശേഷം  പത്ത് സഹോദരങ്ങളും തേങ്ങിക്കരഞ്ഞ് കൊണ്ട് യഹ്ഖൂബ് നബിയുടെ സന്നിധിയിൽ ചെന്ന് യൂസുഫിനെ ചെന്നായ പിടിച്ചെന്ന് കളവ് പറഞ്ഞു. അവർ യൂസുഫ് നബിയുടെ കുപ്പായത്തിൽ ആടിനെയറുത്ത്  രക്തം പുരട്ടിയത്,യഹ്ഖൂബ് നബിക്ക് തെളിവായി കാണിക്കുകയും ചെയ്തു.യഹ്ഖൂബ് നബി അവരുടെ വങ്കത്തരം വെളിപ്പെടുത്തി. "യൂസുഫിനെ ചെന്നായ പിടിച്ചതാണെങ്കിൽ അവന്റെ കുപ്പായം   കീറേണ്ടതല്ലേ?ഈ ചോദ്യത്തിന്ന് മുന്നിലവർ ഉത്തരം കിട്ടാതെ പകച്ചു നിന്നു.     യൂസുഫ് കിണറിൽ കഴിഞ്ഞിരുന്ന കാലത്ത് യഹൂദ ദിവസവും കിണറിന്നരികെ ചെന്ന് യൂസുഫിന്റെ വിവരങ്ങളന്വേഷിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം യഹ്ഖൂബ് നബിയുടെ വർത്തമാനം യൂസുഫും ചോദിച്ചറിഞ്ഞിരുന്നു. ഒരു ദിവസം യഹൂദാ സഹോദരന്മാരോട് പറഞ്ഞു."സഹോദരന്മാരേ!യൂസുഫ് കണ്ട സ്വപ്നം പുലരുമെന്നാണ് അവന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നത്". "നിനക്കെങ്ങിനെ അക്കാര്യം മനസ്സിലായെന്നവർ ചോദിച്ചപ്പോൾ യഹൂദ പറഞ്ഞു. "മുമ്പ്  ഇരുൾ മുറ്റിയിരുന്ന ആ കിണറിന്റെ ഉൾഭാഗമിപ്പോൾ പ്രകാശ പൂരിതമായിരിക്കുന്നു.  കിണറിന്റെ വക്കത്ത് ചെന്ന് നോക്കിയപ്പോൾ യൂസുഫ് ആരോടോ സംസാരിക്കുന്നത് ഞാൻ കേട്ടു...

യൂസുഫ് നബി ചരിത്രം(1)

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി.  ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസും യഹ്ഖൂബ് നബിയും ഇരട്ട സന്താനങ്ങളായി ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ ദീന ദയാലുവായിരുന്നു.     യൗവനാരംഭത്തോട്കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു. അനവധി ആട്മാടുകളേയും ഒട്ടകങ്ങളേയും അദ്ദഹം വളർത്തി. എങ്കിലും ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു. ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്ഹാഖ് നബി പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹം ഇരു പുത്രന്മാരുടെ...

യൂസുഫ് നബി ചരിത്രം (3)

യൂസുഫ് നബിയെ ജ്യേഷ്ഠന്മാരുടെ കൂടെ അയക്കാൻ തീർച്ചപ്പെടുത്തിയപ്പോൾ യഹ്ഖൂബ് നബി യൂസുഫ് നബിയെ കുളിപ്പിക്കുകയും തലമുടി വാർന്ന്, വൃത്തിയാക്കുകയും ചെയ്തു. രോമ നിർമ്മിത വസ്ത്രങ്ങൾ യൂസുഫ് നബിയെ ധരിപ്പിച്ചു. ഒരു നല്ല വേഷ്ടി കൊണ്ട് തലപ്പാവും, ഇബ്രാഹിം നബിയുടെ പക്കൽ നിന്ന് ഇസ്ഹാഖ് നബിക്കും അദ്ദേഹത്തിന്റെ പക്കൽ നിന്ന് യൂസുഫ് നബിയുടെ വളർത്തമ്മയായിരുന്ന  അമ്മാവിക്കും അനന്തരാവകാശമായി ലഭിച്ചതും, അമ്മാവി യൂസുഫ് നബിയുടെ അരയിൽ കെട്ടിക്കൊടുത്തതുമായിരുന്ന മുമ്പ് പറഞ്ഞ ആ പട്ട അരയിലും യഹ്ഖൂബ് നബി യൂസുഫിന്ന് ധരിപ്പിച്ചു കൊടുത്തു.ഇതെല്ലാം കഴിഞ്ഞപ്പോൾ യഹ്ഖൂബ് നബിയോട് തന്റെ പിതാവായ ഇസ്ഹാഖ് നബിയൊരിക്കൽ പറഞ്ഞൊരു മുന്നറിയിപ്പ്  യൂസുഫിനോടദ്ദേഹം വ്യസനത്തോടെ പറഞ്ഞു.   "എന്റെ എത്രയും പ്രിയപ്പെട്ട മകനെ!എന്റെ പിതാവൊരിക്കലെന്നോട് പറഞ്ഞൊരു കാര്യമോർക്കുമ്പോൾ എന്റെ വ്യസനത്തെ അടക്കി വെക്കാനെനിക്ക് കഴിയുന്നില്ല. എനിക്ക് ആദമിന്റെ രൂപ ലാവണ്യത്തോട് കൂടിയ ഒരു പുത്രൻ ജനിക്കുമെന്നും അവന് ഇബ്രാഹിം നബിയുടെ ജ്ഞാനമുണ്ടാകുമെന്നും നൂഹ് നബിയുടെ സങ്കടം അവന് അനുഭവമാകുമെന്നും അവന് ഇസ്മായിൽ നബിയെ പോലെ സ്വജനങ്ങളുമായി അകന്നിരിക്കേണ്...

യൂസുഫ് നബി ചരിത്രം (2)

അതി വിശിഷ്ടമായ കഥയെന്നാണ് യൂസുഫ് നബിയുടെ ചരിത്രത്തെക്കുറിച്ച് അല്ല്വാഹു വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത്. യൂസുഫ് നബിയുടേയും തന്റെ പിതാവായ യഹ്ഖൂബ് നബിയുടേയും സഹനത്തിന്റേയും, ആത്മ നിയന്ത്രണത്തിന്റേയും  ക്ഷമയുടേയും സന്ദേശമുൾക്കൊള്ളുന്നത് കൊണ്ടായിരിക്കാം വിശിഷ്ടമായ കഥയെന്ന് വിശേഷിപ്പിക്കപ്പെടാൻ കാരണം. സൂറ:യൂസുഫ് എന്ന അദ്ധ്യായത്തിലാണ്, യൂസുഫ് കഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഖുർആനിൽ ലഘു വിവരണത്തോടെയാണ് യൂസുഫ് ചരിതം പ്രതിപാദിച്ചിരിക്കുന്നത്. ആയതിനാൽ ഈ കഥ മറ്റ്‌ ചരിത്ര രേഖകളേയും കൂടി ആസ്പദമാക്കിയാണ് തയ്യാറാക്കിയത്. യഹ്ഖൂബ് നബി കൻആ*നിൽ തിരിച്ച് വന്ന് താമസമാക്കിയപ്പോഴാണ്  അദ്ദേഹത്തിന്റെ ഭാര്യ റാഹീൽ ബുൻയാമീനെ പ്രസവിച്ചത്.     ബുൻയാമീൻ ശിശുവും യൂസുഫിന് അഞ്ച് വയസ്സുള്ള ബാലനുമായിരുന്നപ്പോൾ  റാഹീൽ മരണപ്പെട്ടു. യഹ്ഖൂബ് നബിയുടെ പതിനൊന്ന് പുത്രന്മാരിൽ ഏറ്റവും സുന്ദരനായിരുന്നു യൂസുഫ്. അദ്ദേഹത്തോടായിരുന്നു യഹ്ഖൂബ് നബിക്ക്  കൂടുതൽ സ്നേഹമുണ്ടായിരുന്നത് ================================== കൻആൻ*:ഇന്നത്തെ ഇസ്രായേൽ, പലസ്തീൻ, ലെബനാൻ, ജോർദാൻ, എന്നീ രാജ്യങ്ങളിലെ ചിലഭാഗങ്ങളിലായി വ്യാപിച്ചു ക...

ഓർമയിലെ നാളുകൾ (9)അവസാന പുറം

അനാഥത്വം കൊണ്ട് ദാരിദ്ര്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് മോക്ഷം ലഭിക്കാൻ വേണ്ടി കുഞ്ഞുന്നാളിൽ തന്നെ, ജനിച്ച നാടും വീടും വിട്ട് മുക്കം മുസ്ലിം അനാഥ ശാലയിലേക്ക് ചേക്കേറേണ്ടി വന്ന എന്റെ ആത്മകഥയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഓർമയിലെ നാളുകളിലൂടെ വെളിച്ചം വീശുന്നത് ആയിരക്കണക്കിന് അനാഥ ബാലികാ ബാലന്മാരുടെ നിഷ്ക്രിയ ജീവിതോപാധിയായ മുക്കം മുസ്ലിം അനാഥ ശാലയെന്ന മഹത്തായ സ്ഥാപനത്തെ കുറിച്ചും, അത് സ്ഥാപിച്ച വയലിൽ മൊയ്തീൻ കോയ ഹാജിയുടെ നല്ല മനസ്സിന്റെ വിശാലതയെ കുറിച്ചുമാണ്.      പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായി ജനിച്ച ഒരു കുടുംബം സുഖലോലുപതുടെ മേച്ചിൽ പുറങ്ങൾ തേടി ഭൂമിയിലെ ഇരുളടഞ്ഞ തലങ്ങളിലേക്ക് ചേക്കേറുന്നതിന് പകരം, തങ്ങളുടെ സമ്പത്തും, സാമൂഹിക രാഷ്ട്രീയ സ്വധീനവും അനാഥത്വം കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട ഒരു പറ്റം അനാഥ മക്കളുടെ സംരക്ഷണമേറ്റെടുത്ത മഹാനായ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സ്നേഹ സ്പർശനത്തിന്റെ കഥയാണ്  'ഓർമയിലെ നാളുകൾ'.

ഓർമയിലെ നാളുകൾ(8)

അങ്ങനെ ഞാൻ വൃത്തിയുള്ള പതിനാറ് ചെറിയ കല്ലുകളെടുത്ത് എന്റെ ഇരുമ്പ് പെട്ടിയുടെ മൂലയിൽ സൂക്ഷിച്ചു. ഓരോ വെള്ളിയാഴ്ചയും ഓരോ കല്ലുകളെടുത്ത് ഉപേക്ഷിക്കും. ബാക്കിയുള്ള കല്ലുകൾ എണ്ണി നോക്കും. പതിനഞ്ച്, പതിനാല്.... ആഴ്ചകളിഴഞ്ഞാണെങ്കിലും പെട്ടിയിലെ കല്ലുകളും ആഴ്ചകളും ഒപ്പത്തിനൊപ്പം കുറഞ്ഞു വരുന്നുണ്ട്. പെട്ടിയിലവശേഷിക്കുന്ന കല്ലുകളുടെ എണ്ണം കുറഞ്ഞു വരുന്നത് കാണുമ്പോൾ ഇത്രയും   ആഴ്ചകളേ  നാട്ടിൽ പോകാൻ ബാക്കിയുള്ളൂ എന്നോർക്കുമ്പോളെനിക്ക് എന്തെന്നില്ലാത്ത സന്തോഷം. അങ്ങിനെ റമളാൻ മാസത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഞങ്ങൾക്കെല്ലാവർക്കുമോരോ ജോടി വസ്ത്രങ്ങൾ കിട്ടി. "മൊയ്ത്യേ തീയതി പറഞ്ഞ് കൊണ്ട് (ഇത്രാം തീയതി)നാട്ടിൽ വിടുന്നുണ്ട്. അന്നേം സലാമിനേം കൂട്ടാൻ തലേ ദിവസം വരണമെന്ന് അമ്മത് മുസ്ല്യാർക്കൊരു കത്തയച്ചെ."  അബ്ദുർറഹ്മാനെന്നോട് പറഞ്ഞു. ഞാൻ കത്തയച്ചത് പ്രകാരം ഇക്കാക്ക നാട്ടിൽ വിടുന്നതിന്റെ തലേന്ന് രാത്രി യതീം ഖാനയിലെത്തി. അന്ന് യതീം ഖാനയുടെ പള്ളിയിൽ കിടന്നുറങ്ങി. പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു.രാത്രി എട്ട് മണിക്ക് ഞങ്ങൾ മുയിപ്പോത്തങ്ങാടിയിൽ റീഗൾ ബസ്സിൽ നിന്നിറങ്ങി വീട്ടില...

ഓർമയിലെ നാളുകൾ (7)

രണ്ട് ദിവസം കഴിഞ്ഞപ്പോളെനിക്കെന്റെ വീട്ടിൽ പോകണമെന്നായി. ഉമ്മാനെ കാണണം. എനക്കങ്ങ് പോണമെന്ന് പറയാൻ തുടങ്ങി. ആര് കേൾക്കാൻ? ഞാനങ്ങിനെ കരഞ്ഞും പറഞ്ഞും ദിവസങ്ങൾ കഴിഞ്ഞു. പകൽ സമയത്ത് എളിയ പണിക്ക് പോയാൽ ഞാനും ഇച്ചാച്ചയും മാത്രമേ വീട്ടിലുണ്ടാവുകയുള്ളു. ഇച്ചാച്ചാന്റെ വീട്ടിൽ കിണറില്ല. അൽപമകലെയുള്ള ഒരു  വീട്ടിലെ കിണറിൽ നിന്നാണ്  വെള്ളമെടുക്കുക. മലമ്പ്രദേശമായതിനാൽ സമതല ഭൂമിയല്ല. ഞങ്ങളുടെ വീട്ടിൽ നിന്ന്‌ ആ വീട്ടിലേക്ക് ഇരുപത്തഞ്ച് ഡിഗ്രിയെങ്കിലും ചരിവുള്ള ഇറക്കമാണ്. അവൾ വെള്ളമെടുക്കാൻ പോകുമ്പോൾ കൂടെ എന്നേയും കൂട്ടും. ചരൽ പ്രദേശമായതിനാൽ എനിക്ക് നടക്കാൻ പ്രയാസമാണ്. എന്റെ കുഞ്ഞിക്കാലുകൾ കൊണ്ട് ആ ഇറക്കത്തിലെ ചരളിൽ ചവിട്ടിയാൽ കാല് തെന്നി  വീഴാൻ പോകും.ഇറക്കമിറങ്ങുമ്പോഴും, പാത്രം നിറയെ വെള്ളം ചുമലിലേറ്റി തിരിച്ചു വരുമ്പോഴും ഞാൻ  വീഴാതിരിക്കാൻ ഇച്ചാച്ച എന്റെ കുഞ്ഞിക്കൈ പിടിക്കും.  ഒരു ദിവസം പത്ത് മണിയായിട്ടുണ്ടാവും. ഞാനും ഇച്ചാച്ചയും വെള്ളവുമായി വീട്ടിലെത്തിയപ്പോൾ  മുയിപ്പോത്തുള്ള കൊളായി അബ്ദുള്ളയും, ഞങ്ങളാറ് മക്കളിൽ ഏറ്റവും മൂത്തവളായ പാത്തുമ്മച്ചാച്ചാന്റെ ഭർത്താവിന്റെ അനിയൻ ത...

ഓർമയിലെ നാളുകൾ (6)

ഞങ്ങളിരുവരും അലക്കിയ വസ്ത്രങ്ങൾ പെട്ടിയിൽ മടക്കിവെച്ച് പുറത്തേക്കിറങ്ങി.എനിയെന്ത്? എന്റെ മനസ്സ് അലഞ്ഞ് തിരിയാൻ തുടങ്ങി. യതീം ഖാനയുടെ മുറ്റത്തുള്ള മാവിൻ ചുവട്ടിൽ  ഏതാനും കുട്ടികൾ ചെറു സംഘങ്ങളായി കൂടി നിന്ന് സംസാരിക്കുന്നിടത്തേക്ക് ഞാനും സലാമും ചെന്ന് എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  ഇതെന്ത് മാവാണെന്ന് ഞാൻ പലരോടുമന്വേഷിച്ചെങ്കിലും ആർക്കുമറിയില്ല.   ശാഖകൾ ചുറ്റുഭാഗത്തേക്കും പടർന്ന് പന്തലിച്ച് വിശാലമായി തണൽ വിരിക്കുന്നുണ്ട്. അതിന്റെ ഇടതൂർന്നി ലകൾക്കിടയിലൂടെ ആഞ്ഞ് വീശുന്ന കുസൃതിക്കാറ്റ് കുളിർ കോരി ചൊരിയുമ്പോൾ ഞങ്ങളുടെ ഉള്ളും പുറവുമൊരുപോലെ കുളിർക്കുന്നുണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ  പോസ്റ്റ്‌മാൻ വന്നു. മാവിൻ ചുവട്ടിൽ കൂടിനിന്ന് സംസാരിച്ച് നിന്നവരെല്ലാം പോസ്റ്റ്‌ മാനെ കണ്ടയുടൻ ഓടിച്ചെന്നയാൾക്ക് ചുറ്റും കൂടി. കൂട്ടത്തിൽ ഞാനും പോസ്റ്റ്‌ മാന്റെ സമീപം ചെന്ന് നിന്നു. അവരെല്ലാം പോസ്റ്റ്‌ മാനെ പ്രതീക്ഷിച്ച് നിന്നതാണെന്നെനിക്ക പ്പോഴാണ് മനസ്സിലായത്. ഞാൻ പോസ്റ്റ്‌ മാന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല.       പോസ്റ്റ്‌മാൻ തന്റെ ഫയലിൽ നിന്നേ...

ഓർമയിലെ നാളുകൾ (5)

      കുറേ കഴിഞ്ഞപ്പോൾ നീണ്ട രണ്ട് വിസിൽ മുഴങ്ങി.  കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ചിലർ മഗ്‌രിബിന്റെ വിസിലെന്നും  പറഞ്ഞ് കളി നിർത്തി മുറിയിലേക്ക് പോയി. അവരെല്ലാം വസ്ത്രം മാറി യതീം ഖാനയുടെ വിശാലമായ മുറ്റത്ത് ഒരാളുയരത്തിൽ ചുറ്റും പന്തലിച്ച ശാഖകളുള്ള മൂന്ന് മാവുകളുടെ ചുവട്ടിലും സമീപത്തുമായി വരിയായി നിന്നു. ഞാനും സലാമും ഒരു വരിയിൽ. ഒരു വാർഡൻ വന്ന്‌ ഞങ്ങളുടെ എണ്ണമെടുത്ത് പള്ളിയിൽ പോകാൻ പറഞ്ഞു. ഉമ്മർ എന്നാണയാളുടെ പേര്. മുക്കത്തിനടുത്ത കാരമൂലയെന്ന പ്രദേശത്താണ്   അയാളുടെ വീട്. മഗ്‌രിബ് നിസ്കാരാനന്തരം ഞങ്ങളെല്ലാവരും യതീം ഖാനയിലേക്ക് തന്നെ വന്നു.വാർഷികപ്പരീക്ഷ കഴിഞ്ഞ വേനലവധിയിൽ യതീം ഖാനയിലെ അന്തേയവാസികളെല്ലാം നാട്ടിൽ പോയതാണ്. പുതുതായി ചേർന്നവരും, ഉറ്റവരും ഉടയവരുമില്ലാത്തതിനാൽ നാട്ടിൽ പോകാതെ യതീം ഖാനയിൽ തന്നെ നിന്നവരുമടക്കം നൂറോ അതിൽ കൂടുതലോ അന്തേയവാസികളാണ് യതീം ഖാനയിലുള്ളത്.     ബൾബ് പ്രകാശിക്കുന്നതും, ഫേൻ കറങ്ങുന്നതും കാണുമ്പോളെനിക്ക് എന്തെന്നില്ലാത്ത കൗതുകം!.ആദ്യമായാണ് ഞാൻ ഇലക്ട്രിക് ബൾബ് പ്രകാശിക്കുന്നതും ഫേൻ കറങ്ങുന്നതും ഇത്രയും അടുത്ത് നിന്ന് ക...

ഓർമയിലെ നാളുകൾ(4)

ഞങ്ങൾ നാലു പേരും  തലേ ദിവസം രാത്രി മുയിപ്പോത്തങ്ങാടിയിൽ നിർത്തിയിട്ടിരുന്ന റീഗിൽ ബസ്സിനെ ലക്ഷ്യമാക്കി നടന്നു.  വീട്ടിൽ നിന്നിറങ്ങി വയൽ വരമ്പിലൂടെ ഏതാനും വാര മുന്നോട്ട് നടന്ന് തോട്ട് വരമ്പിൽ കയറി വലത് ഭാഗത്തേക്ക് തിരിഞ്ഞ് നടന്നത് കിഴക്ക് ഭാഗത്തേക്കാണ്. ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗത്ത് നൂറ് മീറ്ററകലെയുള്ള സ്രാമ്പിയുടെ സമീപം സ്ഥിതി ചെയ്യുന്ന  പീടികയുടെ മുന്നിലുള്ള തോട് എന്റെ വീടിന്റെ മുന്നിലുള്ള വയലിനോട് ചേർന്നൊഴുകുന്ന അതേ തോടീന്റെ മറ്റൊരു ഭാഗം തന്നെയാണ്, അതിന് മൂന്ന് മീറ്ററാഴമുണ്ട്.ആ തോടിന്റെ മീതെ   രണ്ട് മീറ്റർ നീളമുള്ള രണ്ട് തെങ്ങിൻ തടികളുപയോഗിച്ച് നാട്ടിയ ഇരട്ട പാലം കടന്ന്  ഞങ്ങൾ  നടന്ന് മുയിപ്പോത്ത് നിന്ന്  കീഴ്പയ്യൂരിലേക്ക് പോകുന്ന പോക്കറ്റ് റോഡിലൂടെ മുയിപ്പോത്തങ്ങാടിയിൽ യാത്രക്കാരേയും കാത്ത്കിടക്കുന്ന റീഗൾ ബസ്സിന്റെ സമീപത്തെത്തി. ബസ്സിൽ  മറ്റ് യാത്രക്കാരൊന്നും എത്തിയിട്ടില്ല.ഞങ്ങളെല്ലാവരും ബസ്സിൽ കയറിയിരുന്നു. അല്പ സമയത്തിന് ശേഷം ബസ്സ് നിറയെ യാത്രക്കാരായി.ആറ് മണി കഴിഞ്ഞ് മുപ്പത് മിനിറ്റായപ്പോൾ നിറയെ യാത്രക്കാരേയും വഹിച്ച ബസ്സ് കോഴിക്കോടങ...

ഓർമയിലെ നാളുകൾ (3)

ഉമ്മ മരണ വീടിന്റെ പിൻവശത്ത് കൂടിയാണ്  പ്രവേശിച്ചത്. വീടിന്റെ പിന്നാമ്പുറത്തും അകത്തളങ്ങളിലും കാച്ചിമുണ്ടും മക്കനയും ധരിച്ച പെണ്ണുങ്ങളാണ്. ആരുമൊന്നും മിണ്ടുന്നില്ല. മുൻഭാഗത്ത് പുരുഷന്മാരായതിനാൽ പെണ്ണുങ്ങൾ മുൻവശത്ത് കൂടെ കടന്നുവരൽ മര്യാദ കേടായത് കൊണ്ടാകാം സ്ത്രീകളെല്ലാം മരണ വീടിന്റെ പിന്നാമ്പുറം വഴി പ്രവേശിച്ചത്.     വീടിന്റെയുള്ളിൽ ജനലിന്റെ ഇടുങ്ങിയ അഴികളുടെ വിടവിലൂടെ പകൽ വെളിച്ചം കുറേശ്ശയായി കടന്നു വരുന്നുണ്ട്. ജനലിന് മരം കൊണ്ട് നിർമ്മിച്ച തടിച്ച   ചതുരാകൃതിയിലുള്ള അഴികളുടെ കോണുകൾ അഭിമുഖമായാണ് ഘടിപ്പിച്ചിരിക്കുന്നത്. കോണോട് കോൺ അഭിമുഖീകരിക്കുന്ന രണ്ട് അഴികളുടേയും കോണുകൾക്കിടയിൽ വിരൽ വണ്ണത്തിലുള്ള വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വീടിന്റെയുള്ളിലെപ്പോഴും അരണ്ട വെളിച്ചമാണ്.      ലത്തീഫിന്റെ പിതാവ് വെളുത്ത് തടിച്ച നല്ല പൊക്കമുള്ള ആരോഗ്യവാനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊരിക്കൽ എന്റെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് നിന്ന് മണ്ണ് വാരിക്കളിക്കുന്നതിനിടയിൽ ലതീഫിന്റെ വീട് കൊള്ളെ വെറുതെയൊന്ന് നോക്കിയതാണ്. അപ്പോഴുണ്ട് അവന്റെ വീട്ടുവളപ്പിൽ വെളുത്ത് ...