Skip to main content

Posts

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടി കളിക്കുന്ന, മൂത്തുപഴുത്തുപാകമായ കശുമാങ്ങ.അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡ് .അതിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായി.വല്ലാതെ വിഷക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ.അവനാഗ്രഹിച്ചു.നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തള
Recent posts

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിൽ  ഒതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, നിശാ ക്ലബ്ബുകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു.   ഒരിക്കൽ അദ്ദേഹത്തോടൊരാൾ  സ്വന്തം മക്കളുടെ കാ

ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ

 ഞങ്ങൾ ആറു മക്കളിൽ ഏറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണ് അവർ മരണമടഞ്ഞത്. ഇച്ചാച്ചാന്റെ  ഖബറിനെ അല്ല്വാഹു സ്വർഗ്ഗത്തോപ്പാക്കട്ടെ,ആമീൻ. അവർ മരണശയ്യയിൽ കിടക്കുമ്പോൾ അവളെ സന്ദർശിക്കാനോ   അവളുടെ  മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാനോ  കഴിയാത്തതിന്റെ സങ്കടം എനിക്ക് ഇപ്പോഴുമുണ്ട്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഒരു അനാഥാലയത്തിലെ അന്തേയവാസിയായിരുന്ന  ഞാൻ, പ്രീ ഡിഗ്രി തോറ്റപ്പോൾ  1981ൽ  ജന്മനാടയ മുയിപ്പോത്തേക്ക്  വന്നു. നാട്ടിലെ സമൂഹവുമായി  പൊരുത്തപ്പെടാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു അന്ന് ഞാൻ.നാട്ടുകാരിൽ മിക്കപേർക്കും എന്നെ അറിയില്ല അത് പോലെ  നാട്ടിലെ മിക്കപേരേയും എനിക്കുമറയില്ല. അങ്ങാടിയിലൊ, നിസ്കരിക്കാൻ പള്ളിയിലോ പോയാൽ കാണുന്നവർ കൂടെയുള്ളവരോട് ചോദിക്കും.  'ഓനേതാ?'  അപ്പോൾ കൂടെയുള്ളവർ പറയും  "ഓനുമ്മളെ തിരംഗലത്തെ ഇബ്രായ്യ്യാക്കാന്റെ മോനല്ലേ. "അത്യോ  എനക്കോനെ അറഞ്ഞൂടാലോ.ഓനേട്യായ്നു ഇത്തിര കാലോം?" "ഓന് എത്തീംഖാനേല് പഠിക്ക്യാൻ പോയതല്ലേ?" ഞാൻ അനാഥാലയത്തിലെ ജീവിതം മതിയാക്

നാട്ടറിവ് കേട്ടറിവ്

നാമെല്ലാവരും ബോർവെൽ,കിണർ കുഴിക്കുമ്പോൾ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുക സർവ്വ സാധാരണമാണ്.അതിനുവേണ്ടി  എത്ര പണം ചെലവാക്കാനും നാം മടിക്കില്ല.കാരണം, നല്ല തുക ചെലവഴിച്ച് ഒരു കിണർ കുഴിച്ച് അതിൽ വെള്ളമില്ലെന്കിൽ? ബാക്കിക്കാര്യം ഊഹിച്ചാൽ മതി. എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.രണ്ട് ചെമ്പ് കമ്പികൾ 'L'രൂപത്തിൽ വളക്കുക.ആ രണ്ടു കമ്പികൾ ഒന്നു വീതം ഓരോ കൈയിലും അയച്ചു പിടിക്കുക.രണ്ടു കൈകളും അടുപ്പിച്ചു വെക്കുക.രണ്ടു ചെമ്പു കമ്പികളുടേയും  സ്വതന്ത്രമായ ഭാഗം ഭൗമോപരിതലത്തിന്  സമാന്തര മായിരിക്കട്ടെ. എനി ഭൂമിയിലൂടെ നടക്കുക. ഭൂമിക്കടിയിൽ വെള്ളമുള്ള ഭാഗമെത്തിയാൽ ചെമ്പു കമ്പികളുടെ  സ്വതന്ത്രമായ ഭാഗങ്ങൾ തനിയെ ചലിച്ച് '+'ആകൃതിയിൽ ആകുന്നതു കാണാം.കമ്പികളുടെ സംഗമ ബിന്ദുവിനു നേരേ താഴെ കുഴിച്ചാൽ വെള്ളം കിട്ടും.എത്ര വേഗതയിലാണോ ചെമ്പു കമ്പി കളുടെ സ്വതന്ത്രമായ ഭാഗങ്ങൾ ചലിച്ച് "+"ആകൃതിയിലാകുന്നത് അത്രയും വേഗതയിൽ അവിടെ ഉറവയുണ്ടാകും. നൂറു ശതമാനവും ശരിയാണ്.ഇത് ഞാൻ കേട്ടറിഞ്ഞതാണ്.ഇങ്ങനെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വെള്ളമുള്ള സ്ഥാനം നിർണ്ണയിച്ച് വീട്ടാവശ്യത്തിനും കൃഷിക്കും വേണ്ടി കിണറു

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകുന്ന അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി  ഇടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. എപ്പോഴും കളിചിരി  തമാശകൾ മാത്രം കേട്ടു കേട്ടങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാത്ത വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകളും  പ്രവേശിക്കില്ലവിടെ കാലപ്പഴക്കവും വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലൻമാർ അവിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമം അവിടെമാണെൻ ലക്ഷ്യം അവിടമിലേക്കാണെന്റെ  അന്ത്യയാത്ര.

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?. അതിന് ഒറ്റ ഉത്തരമേയുള്ളൂ,പൊന്നിൽ നിക്ഷേപിക്കുക! എന്താണ് പൊന്നിൽ നിക്ഷേപിച്ചാലുള്ള ഗുണങ്ങൾ?ഉയർന്ന  പണലഭ്യത,പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷി,വാർഷിക ആദായം എന്നിവയാണ് പൊന്നിൽ നിക്ഷേപിക്കുന്നതിൻറെ സവിശേഷത.സ്വർണ്ണ നാണയങ്ങൾ,സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങി സൂക്ഷിക്കുക അല്ലെങ്കിൽ ജ്വല്ലറികളിൽ പണം നിക്ഷേപിക്കുക എന്നതല്ല സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുക എന്നതിന്റ വിവിക്ഷ.സ്വർണ്ണം വാങ്ങി സൂക്ഷിച്ചാൽ വിൽക്കുമ്പോൾ മാത്രമേ ലാഭം കിട്ടുകയുള്ളൂ.RBI യുടെ സംരംഭമായ ഗോൾഡ് സോവറീനിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ആധുനിക നിക്ഷേപ മാർഗ്ഗം 'E' ഗോൾഡ്‌ ആയിട്ടാണ് അറിയപ്പെടുന്നത്.E-ഗോൾഡിൽ നിക്ഷേപിച്ചാൽ മോഷ്ടിക്കപ്പെടും എന്ന ഭയം വേണ്ട.ഇത് നികുതി മുക്തവുമാണ്.ഇപ്പോൾ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടും ലഭ്യമാണ്.ഓഹരിയെ പോലെ വിലയിടിവ് മൂലമുണ്ടാകുന്ന നഷ്ടത്തെ ഭയപ്പെടേണ്ടതുമില്ല. എങ്ങിനെയാണ് ഗോൾഡ് സോവറീനി(Gold sovereign)ൽ നിക്ഷേപിക്കേണ്ടത്? ആദ്യമായി ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കുക.എങ്ങിനെയാണ് ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്? അതിന് ഒരു ക്യാൻസൽ ചെയ്ത് പേരെഴ

കുസൃതി ചൊല്ലുകൾ

കുപ്പായത്തിൽ ബട്ടൻ,  വീട്ടിലുണ്ട് കർട്ടൻ, എനിക്കുണ്ട് ചേട്ടൻ. എനിക്കിഷ്ടം കട്ടൻ,  വീട്ടിലുണ്ട് മട്ടൻ, നീ ഒരു പൊട്ടൻ. കറിയിലുണ്ട് ഉപ്പ്, നമുക്കുണ്ട് ഉടുപ്പ്,  നിനക്ക് ഉണ്ടോ ഉളുപ്പ്. എനിക്കിഷ്ടം ഷവർമ്മ, എന്റെ ഫ്രണ്ട് വർമ്മ, എന്റെ നാട് ബർമ്മ.  വീട്ടിലുണ്ട് ബൾബ്,  നെഞ്ചിലുണ്ട് ഖൽബ്, കൂട്ടിലുണ്ട് കൽബ്.  വീട്ടിലുണ്ട് പെട്ടി, അടുപ്പിലുണ്ട് ചട്ടി, കൂട്ടിലുണ്ട് പട്ടി. കാട്ടിലുണ്ട് പ്രാണി, കൊട്ടാരത്തിൽ റാണി, ചുമരിലുണ്ട് കോണി. നാലും നാലും എട്ട്, ഞാനും നീയും കൂട്ട്, നിനക്കുണ്ട് വട്ട്. കടയിലുണ്ട് കേക്ക്, വീട്ടിലുണ്ട് ക്ലോക്ക്, കാട്ടിലുണ്ട് തേക്ക്.

ശ്രവണ വൈകല്യം: ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

2023 മാർച്ച് 03-നാണ് ലോക കേൾവി ദിനമായി ആചരിച്ചത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023മാർച്ച്03 വരെലോകത്താകമാനം 1.5ബില്യൺആളുകൾക്ക് കേൾവിക്കുറവുള്ളതിൽ 34 മില്യൺ കുട്ടികളാണ്.ഇത്  തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ 60%കേൾവിക്കുറവും പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് കേൾവിക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.         ആശയവും,ഭാഷാ വികാസവും ശരിയായി നടക്കാതിരിക്കുക,സമൂഹത്തിലും,കുടുമ്പത്തിലും ഒറ്റപ്പെടുക.ഇവയൊക്കെയാണ് ശ്രവണ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. :ഏതൊക്കെയാണ് ശ്രവണവൈകല്യത്തിന്റെ ഘട്ടങ്ങൾ?    1:ഒന്നാം ഘട്ടം ജനിക്കുന്നതിന്റെ മുമ്പാണ്. കാരണങ്ങൾ.      ജനിക്കുന്നതിന്റെ മുമ്പുള്ള കാരണങ്ങൾ.രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള വിവാഹം .കുടുമ്പ പാരമ്പര്യം എന്നിവയാണ് . രണ്ടാംഘട്ടം ഗർഭാവസ്ഥയാണ്.  അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ (റുബല്ല,ചിക്കൻ പോക്സ്,മുണ്ടിനീര് മുതലായവ).    ലഹരി വസ്തുക്കളുടെ ഉപയയോഗം.അമിതമായി റേഡിയേഷൻ എടുക്കുന്നത്.ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെയുള്ള മരുന്ന് ഉപയോഗം.കൃത്യമായികുത്തി വെപ്പുകൾ എടുക്കാതെയിരിക്കുന്നത്.  :ജനന സമയത്തുള്ള കാരണങ്ങൾ       ജനിച്ച ഉടനെ കുട്ടി കരയാതിരിക്ക

കുസൃതി ചോദ്യങ്ങൾ

Q: തലയിൽ കാല് കുത്തി നടക്കുന്ന ജീവി? A:പേൻ Q:പൂച്ചയെ കാണുമ്പോൾ എലി ഓടുന്നു.എന്ത് കൊണ്ട്? A:കാലുകൊണ്ട്. Q:തല തിരിഞ്ഞ പെണ്ണിന്റെ പേര്? A:ലത  : ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ആവശ്യം കഴിഞ്ഞാൽ എടുത്ത് വെക്കും? :വല :ഒരു,  കുഴിയിൽ എത്ര മണ്ണുണ്ടായിരിക്കും? :കുഴിയിൽ മണ്ണുണ്ടാവില്ല. :പൊങ്ങുമ്പോൾ പോകും, പോയ് കഴിഞ്ഞാൽ താഴും? : ചെക്പോസ്റ്റ്  : കാക്കയുടെ പിന്നിലും, പെണ്ണിന്റെ മുന്നിലും ഉള്ളത്? ഉ:'W'(crow,womon) : ഒരിക്കലും അണയാൻ കഴിയാത്ത മാല? : തിരമാല : ഒരിക്കലും അണയാൻ കഴിയാത്ത വള? :തവള :പാൽ കടലിൽ കറുത്ത പാറ? : കണ്ണ് : ഒറ്റക്കാലിൽ ചന്തക്ക് പോകും? :കുട  :പൊങ്ങുമ്പോൾ പോകും? : റയിൽവേ ഗേറ്റ്  : മനുഷ്യന് മാത്രമുള്ള വരം? :വിവരം. :ഉറക്കിൽ മാത്രം കാണുന്ന കാഴ്ച? : സ്വപ്നം  :കാൽ അകത്തിയാൽ 'വാ'തുറക്കും? ഉ: കത്രിക  Q:വീട്ടാൻ കഴിയാത്ത കടം? : അപകടം  Q: ആരും കയറാത്ത മരം? :കോമരം 

ജവഹർലാൽ നെഹ്റുവിന്റെ കുട്ടിക്കാലം

മോത്തിലാൽ നഹ്റുവിന്റ മൂത്ത സഹോദരന്മാരായിരുന്നു ബൻസീധറും,നന്ദിലാലും.മോത്തിലാലിന്റെ വിദ്യാഭ്യാസ കാര്യത്തിൽ നന്ദിലാലായിരുന്നു ശ്രദ്ധിച്ചിരുന്നത്.പേർഷ്യൻ ഭാഷയും അറബി ഭാഷയുമായിരുന്നു അദ്ദേഹം പഠിക്കാൻ തുടങ്ങിയത്.പന്ത്രണ്ടാമത്തെ വയസ്സിൽഇംഗ്ലീഷ് ഭാഷ പഠിക്കാനാരംഭിച്ചു.കൺപൂരിൽ നിന്നും അലഹാബാദിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടി.പേർഷ്യൻ ഭാഷയിൽ നല്ല പണ്ഡിതനുമായി.പിന്നെ നിയമ പരീക്ഷക്കു പഠിച്ചു.നിയമ പീക്ഷയിൽ വിജയിച്ചതിനു ശേഷം 1883-ൽ കാൺപൂരിൽ ജില്ലാ കോടതിയിൽ സേവനം തുടങ്ങി.            കാൺപൂർ ജില്ലാ കോടതിയിൽ സേവനം ചെയ്യുന്നതിനിടക്കാണ് മോത്തിലാൽ വിവാഹിതനായത്.അതിൽ ഒരാൺ കുഞ്ഞ് ജനിച്ചു.അധികം താമസിയാതെ ഭാര്യയും കുഞ്ഞും മരിച്ചു.അതിന് ശേഷമാണ് മോഹൻലാൽ സ്വരൂപറാണിയെ വിവാഹം ചെയ്തത്.ഈ ബന്ധത്തിൽ 1889 നവമ്പർ 14ആം തിയതി ജവഹർലാൽ നെഹ്രു ജനിച്ചു.. പതിനൊന്ന് വർഷത്തിനു ശേഷം 1900ൽ നഹ്റുവിന് വിജയ ലക്ഷ്മി എന്ന സഹോദരി ജനിച്ചു.ഏഴു വർഷത്തിനു ശേഷം 1907ൽ മറ്റൊരു സഹോദരിയും പിറന്നു.നെഹ്റുവിന് തന്റെ ഇളയ സഹോദരി മാർക്കിടയിൽ യഥാക്രമം പതിനൊന്ന്, പതിനെട്ട് വയസ്സിന്റ വ്യത്യാസമുണ്ട്.           മോത്തിലാൽ നഹ്റു തന്റെ ജോലിയിൽ അതി സമർത്ഥനായിരുന്

ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ്

റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനം ഓടിക്കേണ്ടത്.ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ ഓടിക്കൊണ്ടിരിക്കുന്ന റോഡിന്റെ ഇടതുവശം ചേർന്ന് ഇടത്തേക്കുള്ള സിഗ്നൽ കാണിച്ച് പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്ത് കയറണം.എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ വലതു വശത്തേക്കുള്ള സിഗ്നൽ കാണിച്ച് റോഡിന്റെ മധ്യ ഭാഗത്ത് കൂടെ പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശം കയറണം.             കാൽനട യാത്രക്കാർ   സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുംബോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ,വാഹനം നിർത്തി, കാൽനട യാത്രക്കാർ കടന്നു പോയ ശേഷം മുന്നോട്ടു പോവുക.മുൻഗണന കാൽനട യാത്രക്കാർക്കാണ്.                   റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര കണ്ടാൽ അത് തൊടാനോ, മുറിച്ചു കടക്കാനോ പാടില്ല.                   മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലെ വാഹനത്തിൻറെ ഡ്രവറിൽ നിന്നും സിഗ്നൽ കിട്ടിയാൽ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ.എന്നാൽ മുന്നിൽ പോകുന്ന വാഹനത്തെ ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ,മുൻ വശം കാണാൻ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം ത

വാർദ്ധക്യം (കവിത)

ആരോഗ്യവും സൗന്ദര്യവും വാരിപ്പുണർന്നെന്നെ എല്ലായിടത്തും ഞാൻ യോഗ്യനായി. തോററില്ലൊരിടത്തും പിന്തിരിഞ്ഞില്ലൊരിക്കലും എന്നെജയിക്കുവാനാരുമില്ല. അങ്ങ് ദൂരങ്ങളിൽ പാറിപ്പറന്നു ഞാൻ സ്വപ്നച്ചിറകിനാൽ ചക്രവാളങ്ങളിൽ. കാടും മലകളും താണ്ടി ഞാൻ ചെന്നെത്തി പകൽകിനാവിൽ  ഞാൻ വിശ്രമിച്ചു. നിത്യവും കണ്ണാടി  നോക്കി ഞാൻ സൗന്ദര്യ വേണ്ടത്രയുണ്ടെന്നു- -റപ്പിച്ചു പോരവെ ജീവിതയാത്രയിൽ പിന്നിട്ടു കാലങ്ങൾ ഒന്നുമറിയാതെ മൂകനായ് ഞാൻ. ഞാനൊരു വേളയിൽ കണ്ണാടി നോക്കവേ കണ്ടു ശിരസ്സില് വെള്ളിരോമങ്ങളെ. ഞാനറിഞ്ഞില്ലിത് ആരുമറഞ്ഞില്ല നിശബ്ദനായ -വനെന്നെ കീഴടക്കി. കാഴ്ചക്ക് മങ്ങല് കേൾവിക്കുറവു മായ് വാർദ്ധക്യമിന്നെന്നെ  വൃദ്ധനാക്കി. ഇക്കാലമത്രയും നേടിയതൊക്കെയും  പകൽ കിനാവെന്ന് ബോധ്യമായി.

മോത്തിലാൽ നഹ്റുവിന്റ ജനനം

നെഹ്റുവിന്റെ പൂർവ്വികർ കാശ്മീരീ ബ്രാഹ്മണരായിരുന്നു.അവർ പണ്ഡിതന്മാരായിരുന്നതിനാൽ പണ്ഡിറ്റ് എന്ന സ്ഥാനപ്പേർ ചേർത്തു വിളിച്ചു.          നഹ്റു കുടുമ്പത്തിന്റെ പൂർവ്വികനായിരുന്ന രാജ്കൗൾ സംസ്കൃതത്തിലും,പേർഷ്യനിലും അപാര പാണ്ഡിത്യമുള്ള ആളായിരുന്നു.1916-ൽ അന്നത്തെ മുഗൾചക്രവർത്തിയായിരുന്ന ബഹദൂർഷാ കാശ്മീർ സന്ദർശിച്ചപ്പോൾ രാജ്കൗളിനെ കാണാനിടയായി.കൗളിന്റെ വാക്ക് സാമർത്ഥ്യവും,പാണ്ഡിത്യവും മനസ്സിലാക്കിയ ചക്രവർത്തി രാജ്കൗളിനെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലേക്ക് ക്ഷണിച്ചു.ആ ക്ഷണം സ്വീകരിച്ച രാജ്കൗളും കുടുമ്പവും ഡൽഹിയിലേക്ക് പോയി.ഒരു നദീ തീരത്ത് വീടും സ്ഥലവും ചക്രവർത്തി അദ്ദേഹത്തിന് നൽകി.നദി എന്നതിന് പേർഷ്യൻ ഭാഷയിൽ നഹർ എന്നാണ് പറയുക.നഹ്റു എന്നാൽ നദിക്കരികിൽ താമസിക്കുന്നവൻ എന്നാണർത്ഥം.നദീതീരത്ത് താമസിക്കുന്ന രാജ്കൗളിന്റെകുടുമ്പക്കാരെ കൗൾ നഹ്റുമാർ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് കൗൾ എന്നപദം ഉപേക്ഷിച്ച് 'നഹ്റു'എന്ന് മാത്രം പ്രയോഗിച്ചു.     ഡൽഹിയിലെത്തിയ ജവഹർലാൽ നെഹ്റുവിന്റെ പൂർവ്വികർക്ക് ഡൽഹിയിൽ മാന്യമായ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്.     മുഗൾ ചക്രവർത്തിമാരുരുടെ അധികാരം ക്ഷയിക്കാൻ തുടങ്

കുരങ്ങനും മുയലും (കഥ)

പണ്ട് പണ്ടൊരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു. "ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം.            മുയൽ പറഞ്ഞു. "കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല.എനിക്ക് പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാൻ സാധിക്കില്ല".                അപ്പോൾ കുരങ്ങ് പറഞ്ഞു. "മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."            കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട് പേരും കൂട്ടുകൂടി നടക്കാൻ തുടങ്ങി.ഒരു ദിവസം കുരങ്ങും

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

കാലം (കവിത)

ആരെയും കാത്തു- നിൽക്കാതെ കാലം നിമിഷം,  ദിവസങ്ങളാഴ്ചയായ് കാലം. അതിരുകളില്ലാതെ, വളരുന്നു കാലം. സംഭവങ്ങൾക്കെല്ലാം,  സാക്ഷിയായ് കാലം  വാർദ്ധക്യമേൽക്കാതെ  കാണുന്നു എല്ലാം. സർവ്വം നശിച്ചാലും  ശേഷിക്കും കാലം. ചിന്തതൻ സീമകൾക്കപ്പുറമാണ്, എന്നുമുതലേതുവരേ,   കാലമെന്ന കാര്യം.

ഒരു കവിത വിരിഞ്ഞപ്പോൾ

ഞാൻ മുക്കം മുസ്ലിം യതീം ഖാനയിലെ മദ്രസ്സ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം.എന്റെ കൂടെ വളാഞ്ചേരിക്കാരൻ കമ്മുക്കുട്ടി എന്നൊരു സഹപാഠിയുണ്ട്.ഞാനും കമ്മുക്കുട്ടിയും മദ്രസ്സയിൽ ഏഴാം തരത്തിൽ. അദ്ദേഹത്തിന്റെ ബുക്ക് പൊതിഞ്ഞത് 'അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന ഉറുദുകവിയുടെ ഫോട്ടോയുള്ള പേപ്പർ കൊണ്ടാണ്.അത് എന്റെ ശ്രദ്ധയിൽ പെട്ടു.അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്,"ആകാശവും, ഭൂമിയും,നക്ഷത്രങ്ങളും പഴയത്.എനിക്കുവേണ്ടത്‌ പുതിയൊരുലോകം എന്നാണ്. പുതിയൊരുലൊകം എന്നത് കൊണ്ട് കവിയെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല.ആ അടിക്കുറിപ്പ് രണ്ട്, മൂന്നാവർത്തി ഞാൻ വായിച്ചപ്പോൾ എന്റെ മനസ്സിൽ കവിയുടെ 'പുതിയൊരു ലോകം' എന്ന ആശയത്തെ സംബന്ധിച്ച് മറുപടി വന്നു.അതിങ്ങിനെയാണ്. "ഭൂമിയും സൂര്യനും സൗരയൂഥങ്ങളും- എല്ലാം പഴയതായ് ശോഭിക്കുന്നു. മന്ദ മന്ദം കാല മെത്രനീങ്ങിയാലും വിദ്യയാം ഗോളം പുതുതാകുന്നു. ആകാശവും, ഭൂമി എല്ലാം പഴയത്, മർത്ത്യന്ന് വിദ്യ പുതിയതെന്നും. ഇതാണ്‌ ആ വരികൾ.അന്ന് യതീംഖാനയിലുണ്ടായിരുന്ന ' അൽ-ഹിലാൽ'കൈയെഴുത്തു മാസികയിൽ അക്കാലത്ത് അത് പ്രസിദ്ധീകരിച്ചു.ഈ കവിതക്ക് ഞാൻ സ്കൂൾ എട്ടാം ക്ലാസ്സിൽ

മദ്യപാനത്തിന്റെ കെടുതികൾ

മദ്യം എന്നാൽ മദിപ്പിക്കുന്നത് എന്നാണർഥം.മനുഷ്യ ചരിത്രത്തിൽ ആധുനിക കാലഘട്ടമെന്നോ പ്രാചീന കാലഘട്ടമെന്നോ എന്ന വ്യത്യാസമില്ലാത്ത ഒരു പ്രവണതയാണ് മദ്യാസക്തി.മദ്യാസക്തി ഒരു രോഗമാണ്.അതിന് ഈ കാലഘട്ടത്തിൽ ചികിത്സയുണ്ട്.             ഇവിടെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്ന ഒരു വിരോധാഭാസമുണ്ട്.സർക്കാർ തലത്തിൽ മദ്യവ്യവസായം എന്നൊരു വകുപ്പും, മന്ത്രിയും, ഭരണവുമുണ്ട്.അതിന് സമാന്തരമായി മദ്യ വിപത്തിലൂടെ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ കേന്ദ്രങ്ങളും,കുറ്റ കൃത്യങ്ങൾ നേരിടാൻ പോലീസും കോടതിയുമുണ്ട്. ഈ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഏക പരിഹാരം മദ്യ നിരോധനം മാത്രമാണ്.അപ്പോൾ മദ്യ വ്യവസായ മേഖലയിൽ ഉപജീവനം തേടുന്ന അനേകം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന ഗുരുതര പ്രശ്നം ഉടലെടുക്കുന്നുമുണ്ട്.അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.അതിന് എന്താണ് ചെയ്യുക? അവരുടെ യോഗ്യത അനുസരിച്ച് ഇതര തൊഴിൽ മേഖലയിൽ നിയമനം നടത്തുക.പെൻഷൻ പ്രായത്തിലുള്ളവർക്ക് അർഹമായ പെൻഷൻ നൽകുക.ഇത് ഈ ഒരു തലമുറയിൽ ഒതുങ്ങുന്ന പ്രശ്നം  മാത്രമാണ്.ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒറ്റത്തവണ പരിഹാരം മാത്രം.വിവിധ തൊഴിൽ മേഖലയിൽ നിയമനം

കല(കവിത)

കലമാനില്ലെ, കാട്ടിൽ?. ചന്ദ്രക്കലയില്ലെ? ആകാശ ഗംഗയിൽ, ഇതിലേത്, കലയാണ് കലയല്ല, സോദരാ?. ആഴക്കടലിലെ വർണ്ണ മത്സ്യങ്ങളും  ആഴിയിൽ കാണുന്ന സസ്യലതാതിയും കൗതുകം പൂക്കുന്ന  കലകളല്ലേ?. പാറി പറക്കും , പൂമ്പാറ്റ കലയല്ലേ? പൂ വാടിയിൽ പൂക്കൾ  കലയല്ലെ, സോദരാ?. കണ്ണിനും കാതിനും ഇമ്പമേകുന്നത്  എല്ലാം കലയല്ലേ? കലയിലല്ലേ? പൈതങ്ങൾ തന്നുടെ, മോണകാട്ടിച്ചിരി നേരായ ചിരിയത് കലയിലല്ലേ? ചക്രവാളത്തിലെ അസ്തമയ സൂര്യൻ  കളിയല്ല കിളിയല്ല കലയല്ലെ സോദരാ?. മധുര സ്വരവും, നറു പുഞ്ചിരിയും കുരുന്നിൻ കുസൃതിയും,  കലയല്ലെ സോദരാ?.

യൂസുഫ് നബി ചരിത്രം (1)

മഹാനായ യഹ്കൂബ് നബി (അ). ന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു.അതിൽ റാഹില എന്ന ഭാര്യയിൽ നിന്നാണ്  യൂസുഫ് നബി (അ) ജനിച്ചത്.യഹ്കൂബ്  നബിക്ക് യൂസഫിനോടായിരുന്നു   കൂടുതൽ വാത്സല്യം.തന്റെ മൂത്ത സഹോദരന്മാരുടെ കൂടെ കൂട്ടുകൂടാൻ യൂസുഫിനെ  അനുവദിച്ചിരുന്നില്ല.തങ്ങളുടെ പിതാവിന് യൂസുഫിനോടാണ് കൂടുതൽ വാത്സല്യമെന്ന് മനസ്സിലാക്കിയ മറ്റ് സഹോദരങ്ങൾ യൂസുഫിനെ അപായപ്പെടുത്താൻ  തീരുമാനിച്ചു.യഹ്ക്കൂബ് നബിയുടെ മറ്റ് സന്താനങ്ങളെല്ലാം വേറെ ഭാര്യയിൽ നിന്ന് ജനിച്ചവരായിരുന്നു.ഇവർ ഫലസ്തീനിലെ കാനൻ എന്ന പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്.                 ഒരിക്കൽ യൂസുഫ് നബി തന്റെ പിതാവിനോട് പറഞ്ഞു."പിതാവേ,  ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമിക്കുന്നതായി ഞാനിന്നലെ ഒരു സ്വപ്നം കണ്ടു."  ഇതു കേട്ടപ്പോൾ യഹ്കൂബ് നബി (അ) പറഞ്ഞു. "മോനേ നീ ഇക്കാര്യം  മറ്റാരോടും പറയരുത്  നിനക്ക് ഒരു പ്രവാചകത്വം സിദ്ധിക്കുന്നതിന്റെ മുന്നറിയിപ്പാണിത്.അല്ല്വാഹു നിന്നെ പ്രവാചകനാക്കാൻ   നിശ്ചയിച്ചിരിക്കുന്നു.ഇക്കാര്യം നിന്റെ സഹോദരങ്ങളറിഞ്ഞാൽ അവർ നിന്നെ വകവരുത്തും".അവർ ഇരുവരും ഇക്കാര്യം ഗോപ്യമായി വെച്ചു.            ഒരിക്കൽ ഈ സഹോ

ത്രാടകം

എന്താണ് ത്രാടകകം? ഒരേ പോയിൻറിൽ മാത്രം ദൃഷ്ടികൾ ഉറപ്പിച്ച് നിശ്ചലമായിസ്ഥിതി ചെയ്യുന്നതിനാണ് ത്രാടകം എന്ന് പറയുന്നത്.ഇത് തുടർച്ചയായി അഭ്യസിച്ചു കൊണ്ടിരുന്നാൽ,ഏകാഗ്രതയും,ഓർമ്മശക്തിയും,ദൃഢചിത്തതയും ക്രമേണവർദ്ധിക്കുമെന്നതിന് സംശയമില്ല.നമ്മളിൽ അന്തർലീനമായികിടക്കുന്ന പലശക്തികളും,കാര്യപ്രാപ്തിയും ഉണർന്നു ഊർജ്ജ്വസ്വലമാകുന്നതാണ്. Short sight,Long sight  എന്നിവ ഇല്ലാതായി കണ്ണിനു നല്ല ആരോഗ്യവും,കാഴ്ചശക്തിയും സിദ്ധിക്കുന്നതാണ്.മാനസികമായ അസ്വസ്ഥതകൾ അകലുന്നു,ഉറക്കമില്ലായ്മ പരിഹരിക്കപ്പെടുന്നു.ഏകാഗ്രതയും, ബുദ്ധിശക്തിയും വർദ്ധിക്കുന്നു.ഉറച്ചമനസ്സും,ലക്ഷ്യബോധവും ഉണ്ടാകുന്നു.പ്രഷുബ്ധമായ ചിന്ത കാട്കയറുന്നു.ചിന്തകൾ നിയന്ത്രിക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് ഓർമ്മശക്തി യും,ഏകാഗ്രതയും ഉണ്ടാവാൻ ത്രാടകം അഭ്യസിച്ചാൽ മതിയാകുന്നതാണ്.ഇത് ഗുരുമുഖത്തു നിന്ന് അഭ്യസിക്കേണ്ടതാണ്. ത്രാടകം എങ്ങിനെയാണ് അഭ്യസിക്കേണ്ടത്? :ശാന്തമായ ഒരുസ്ഥലത്ത് രാവിലെ ഉദയസൂര്യനഭിമുഖമായി പത്മാസനത്തിൽ ഇരിക്കുക.കണ്ണടക്കുക.കണ്ണുകൾ തുറന്നുദൃഷ്ടികൾ സൂര്യനിൽ ഉറപ്പിക്കുക.തികഞ്ഞ ഏകാഗ്രതയോടുകൂടി സൂര്യനെ നോക്കിക്കൊണ്ടിരിക്കുക.കണ്ണ്കഴക്കുകയോ,കണ്ണിൽ നിന്ന്

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

യൂസുഫ് നബി ചരിത്രം ((2)

യൂസുഫ് നബി അവരോട് ആ സ്വപ്നത്തിന്റെ ഫലം ഇന്നതാണെന്ന് പറഞ്ഞാൽ അത് അക്ഷരംപ്രതി പുലരുകതന്നെ ചെയ്യും.ഒരിക്കൽ തടവുകാരിൽ  രണ്ട് പേർ യൂസുഫ് നബിയെ സമീപിച്ചു.അവരിൽ ഒരാൾ പറഞ്ഞു." "ഞാനിന്നലെ രാജാവിന് മദ്യം പകർന്ന് കൊടുക്കുന്നത് സ്വപ്നം കണ്ടു".രണ്ടാമൻ പറഞ്ഞു. "ഞാൻ തലയിൽ റൊട്ടി ചുമന്നു നിൽക്കവെ പക്ഷികൾ അതിൽ നിന്നു കൊത്തി തിന്നുന്നത് സ്വപ്നം കണ്ടു". ഇതിന്റെ വ്യാഖ്യാനം ഞങ്ങൾക്ക് പറഞ്ഞു തന്നാലും.യൂസുഫ് പറഞ്ഞു.നിങ്ങളിലൊരാൾ രജാവിന് മദ്യം പകർന്നു കൊടുക്കുന്ന ആളാകും.രണ്ടാമനെ കുരിശിലേറ്റുകയും പക്ഷികൾ അവന്റെ തല കൊത്തിത്തിന്നുകയും ചെയ്യും. ഈ പ്രവചനം സംഭവിച്ചു. യൂസുഫ് നബി (അ)സ്വപ്ന വ്യാഖ്യനം പറയുന്നതിൽ പ്രശസ്തനായി.ഇക്കാര്യം ഈജിപ്തിന്റെ രാജാവായ റയ്യാനുബ്നു വലീദിന്റെ ചെവിയിലുമെത്തി.ഒരിക്കൽ രാജാവൊരു സ്വപ്നം കണ്ടു.ഏഴു തടിച്ചു കൊഴുത്ത പശുക്കക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നു. നിറയെ ധാന്യമുള്ള ഏഴു പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ ധാന്യം കുറഞ്ഞ കതിരുകളും. എന്താണിതിൻറെ ഫലം?  യൂസുഫ് നബിയോട് രാജാവ് ചോദിച്ചു.                     "മഹാരാജാവേ, അങ്ങയുടെ രാജ്യത്തിൽ വരാനിരിക്കുന്ന ആദ്യത്തെ ഏഴു വർഷം ക

ഖുർആനിന്റെ ക്രോഡീകരണം

ഖുർആനിനെ ഒരു ഗ്രന്ഥ രൂപത്തിലാക്കിയത് ഒന്നാം ഖലീഫ സ്വിദ്ധീഖ് (റ)വിന്റെ ഭരണ കാലത്താണ്.നബി(സ്വ)യുടെ കാലത്ത് ഖുർആൻ മുഴുവനും പലതിലുമായി എഴുതി വെച്ചിരുന്നു വെങ്കിലും അതൊരു ഗ്രന്ഥ രൂപത്തിലായിരുന്നില്ല.അദ്ധ്യായങ്ങൾ ക്രമീകരിച്ചിരുന്നുമില്ല.ഖുർആനിന് മുസ്ഹഫ് എന്ന പേര് നൽകിയതും ആദ്യമായി അത് ക്രോഡീചരിച്ചതും സ്വിദ്ധീഖ് (റ)തന്നെ.          സൈദുബ്നു സാബിത് (റ)പറയുന്നു.യമാമ യുദ്ധത്തിൽ കുറേ സ്വഹാബികൾ രക്തസാക്ഷികളായ ഘട്ടത്തിൽ സ്വിദ്ധീഖ് (റ) എന്റെ അടുത്തേക്ക് ഒരാളെ അയച്ചു.ഞാൻ ചെന്നപ്പോൾ ഉമർ (റ) അവിടെ ഇരിപ്പുണ്ട്.സ്വിദ്ധീഖ്(റ) എന്നോട് പറഞ്ഞു.ഇതാ ഉമർ (റ)എന്നെ സമീപിച്ചു പറയുന്നു. യമാമയിൽ അനേകം പേർ രക്തസാക്ഷികളായിരിക്കുന്നു.മുസൈലിമയോടു പൊരുതി ഖുർആൻ മന:പാഠമാക്കിയവർ പലരും രക്ത സാക്ഷികളായി.ഇനിയും ഇങ്ങനെ പലയിടങ്ങളിലും സംഭവിച്ചേക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്.അങ്ങനെ വന്നാൽ ഖുർആൻ നമുക്ക് നഷ്ടമാകും.അത് കൊണ്ട് അതൊരു ഗ്രന്ഥരൂപത്തിലാക്കാൻ കല്പിക്കണം."        അപ്പോൾ സൈദുബ്നു സാബിത് (റ)ഉമർ (റ)വിനോട് ചോദിച്ചു.        "അതെങ്ങനെ, നബി (സ്വ) ചെയ്യാത്തത് നാം ചയ്യുകയോ?"      ഉമർ (റ)പറഞ്ഞു."അല്ല്വാഹുവാണേ, അത് ന

രണ്ട് ഭ്രാന്തന്മാർ (മിനിക്കഥ)

ഒരു ഡോക്ടർ രണ്ടു ഭ്രാന്തന്മാരെ ചികിത്സിച്ചു.കുറേ ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ തന്റെ ചികിത്സാ പുരോഗതി വിലയിരുത്താൻ വേണ്ടി തീരുമാനിച്ചു.       ഒരുദിവസം ഡോക്ടർ രണ്ട് ഭ്രാന്തന്മാർക്കും ഓരോ കസേര കൊടുത്തിട്ട് പറഞ്ഞു   "ഇത് സൈക്കിളാണ് നിങ്ങൾ രണ്ട് പേരും ഇതിൽ കയറി സഞ്ചരിച്ചോളൂ".  ഒരു ഭ്രാന്തൻ കസേരയിലിരുന്ന് സാധാരണ സൈക്കിൾ ചവിട്ടുന്നതുപോലെ രണ്ട് കാല്കൊണ്ടും  ചവിട്ടിക്കൊണ്ടേയിരുന്നു.മറ്റേ ഭ്രാന്തൻ ഒന്നും ചെയ്യാതെ വെറുതെ യിരുന്നു.അപ്പോൾ ഡോക്ടർ വിലയിരുത്തി സൈക്കിൾ ചവിട്ടുന്നവന്റ ഭ്രാന്തിന് മാറ്റമൊന്നുമില്ല.ചുമ്മാ ഇരിക്കുന്നവന്റെ ഭ്രാന്തിന് അല്പം ശമനമുണ്ടെന്ന്.ഡോക്ടർ വെറുതെയിരുന്ന ഭ്രാന്തനോട് ചോദിച്ചു."നീയെന്താണ് സൈക്കിൾ ചവിട്ടാത്തത് നിന്റെ കൂടെയുള്ളവൻ ഏറെ മുന്നിലെത്തിയല്ലോ?"  അപ്പോൾ അയാൾ പറഞ്ഞു"ഞാനിപ്പോൾ ഇറക്കത്തിലാണുള്ളത്".

കുഞ്ഞും കുരുവിയും (കവിത)

കുഞ്ഞിക്കുരുവീ,കുഞ്ഞിക്കുരുവീ ആ മര ചില്ലയിലെന്താണ്? കാറ്റുണ്ട് കുഞ്ഞേ കുളിരുണ്ട് കുഞ്ഞേ  ആകാശക്കാഴ്ചകേറെയുണ്ട്. ആകാശ ദേശത്ത് പാറിപ്പറക്കാൻ ഞാനും വരട്ടയോ നിന്റെ കൂടേ?. പാറിപ്പറക്കാൻ ചിറകുണ്ടെനിക്കു്‌, പാറാൻ കഴിയാതെ നീ വരല്ലേ. നിൻ തോളിലേറിയിരിക്കാം ഞാൻ, ചിറകെന്തിനാണെന്റെ പൊൻ  കുരുവീ?. പോകും ഞാനിപ്പോൾ സമയമായെന്റെ, കൂടണയാൻ മരച്ചില്ലയില്.

മദ്രസ്സാ ഗാനം-(1)

ഞായർ യൗമുൽ അഹദല്ലേ, തിങ്കൾ യൗമുൽ ഇസ്നൈനി, ചൊവ്വ യൗമുസ്സലസാഇ ബുധനോ യൗമുൽ അർബിആ: വ്യാഴം യൗമുൽ ഖമീസി, വെള്ളി യൗമുൽ ജുമുഅഃ തി ശനിയോ യൗമുസ്സബ്തല്ലെ നന്നായറിയൂ കുട്ടികളേ പാടാം ആഴ്ച നശീദകളായ് എന്നാലറിയാം ആഴ്ചകളെ അയ്യാമുകളെ തർതീബായ് എന്നും ഖൽബിൽ സൂക്ഷിക്കാം.         ഗാനം (2) ശഹ്റുകൾ ആകെ പന്ത്രണ്ട് മുഹർറം ഒന്നാം ശഹ്റല്ലേ? രണ്ടാമത്തത് സ്വഫറല്ലേ റബീഉൽ അവ്വൽ മൂന്നല്ലേ? റബീഉൽ ആഖിർ നാലാണ് ജമാദുൽ ഊലാ അഞ്ചല്ലേ? പിന്നെ ജമാദുൽ ആഖിറ:യാ ഏഴാമത്തത് റജബല്ലേ? എട്ടാമത്തത് ശഹ്ബാനും പിന്നേ റമദാൻ വന്നില്ലേ? ഫുർഖാൻ ഇറങ്ങിയ ശഹ്റല്ലെ സുമ്മാ ശവ്വാൽ പിറയല്ലേ  ദുൽഖഅദല്ലേ ബഹ്ദഹാ ദുൽഹിജ്ജ ഹജ്ജിൻ ശഹ്റല്ലേ സനത്തിൽ ശഹ്റുകൾ പന്ത്രണ്ട് നന്നായ് പാടാം കോർവകളായ്.

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്. അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്.  പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?, പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി കണ

താങ്ങും തണലുമായ എളിയ

16-12-2021 വ്യഴായ്ച രാത്രി, അഥവാ വെള്ളിയാഴ്ച രാവ്,മേശപ്പുറത്ത് വെച്ച എന്റെ മൊബൈൽ ഫോൺ റിംങ് ചെയ്യുന്നു.എത്രയും പെട്ടെന്ന്‌ ഞാൻ ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്നു നോക്കി.എന്റെ  സഹോദരി പാത്തുമ്മച്ചാച്ചാന്റെ  മകൾ റംലയാണ്."ഹലോ..ഉപ്പാവ...മ..". അവൾക്ക് തീർത്തു പറയാൻ കഴിഞ്ഞില്ല.അവൾ എന്താണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കി.എളിയ മരിച്ചു.  എന്നെ സംബന്ധിച്ചിടത്തോളം എളിയ എന്റെ മൂത്ത സഹോദരി പാത്തുമ്മച്ചാച്ചാന്റെ  ഭർത്താവ് എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങുന്ന ആളല്ല.എളയ ഞങ്ങളുടെ എല്ലാമായിരുന്നു.അതി രാവിലെ  മുയിപ്പോത്ത് നിന്ന് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള പയ്യോളിയിലേക്ക്,കാകോടിയും ചുമലിലേന്തി കാൽ നടയായി പോകും. കാകോടിയെന്നാൽ നല്ല മൂപ്പുള്ള മുളകൊണ്ട് ചെത്തിയുണ്ടാക്കിയ വളരെ നീളമുള്ള ചുണ്ടൻ വള്ളത്തെ പോലെ തോന്നിക്കുന്ന ഒരു വടിയാണത്.അത്  ചുമലിൽ മലർത്തി വെച്ചു്‌,അതിന്റെ രണ്ടറ്റത്തും കയർ  കൊണ്ട് വരിഞ്ഞ് മടഞ്ഞ് തരപ്പെടുത്തിയ,മീൻ ഇടാനുള്ള രണ്ട് വലിയ കൂട്ടകൾ, കൊളുത്തി വെച്ചിട്ടുണ്ടാകും.അതുമായി വലിഞ്ഞു നടന്നു്‌,പന്ത്രണ്ട് കിലോമീറ്റർ അകലെ നിന്നും രണ്ട് കൂട്ടകൾ നിറയെ മീനുമായാണ് എളിയ തിരിച്ചുവരിക.തൊള്ളായിരത്ത

കാത്തിരിപ്പിന്നൊടുവിൽ

ഞങ്ങൾ ആറ് മക്കളിൽ   ഏറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച.ഞങ്ങളുടെ നാട്ടിൽ മൂത്ത സഹോദരിയെ ഇത്താത്ത എന്നല്ല ഇച്ചാച്ച എന്നാണ് വിളിക്കുക. ഞങ്ങളുടെ ഉപ്പ രാവിലെ ഒരു കട്ടൻ ചായയും കുടിച്ച് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള തീര പ്രദേശമായ പയ്യോളിയിൽ പോയാണ് മീൻ കൊണ്ട് വരിക.അയല,മത്തി,കുഞ്ഞിമ്മത്തി എന്നിവയാണ് എന്റെ ഗ്രാമത്തിലെ ജനങ്ങൾ മുഖ്യമായും ഭക്ഷിച്ചിരുന്ന മത്സ്യ ഇനം.കയറിൽ വരിഞ്ഞ് കെട്ടിയ രണ്ട് വലിയ കുട്ടകൾ കാകോടിയുടെ രണ്ടറ്റത്തും തൂക്കിയിട്ട് ചുമലിലേറ്റി കാൽനടയായാണ് ഞങ്ങളുടെ ഉപ്പ മത്സ്യത്തിന് പോവുക.രാവിലെ ആറു മണിക്ക് പോയാൽ പതിനൊന്ന് മണിയോടെ രണ്ട് കുട്ട നിറയെ മീനുമായി കാൽനടയായിത്തന്നെ  തിരിച്ചു വരും.അക്കാലത്ത് വാഹന സൗകര്യങ്ങൾ വളരെ കുറവാണ്.ഇത് ആയിരത്തി തൊള്ളായിരത്തി അന്പതുകളിലേയും അറുപതു കളിലേയും കഥ. വീടിന്റെ സമീപം തന്നെയാണ് ഉപ്പാന്റെ പലചരക്ക് കട.മരത്തിൻറെ പല കൊണ്ട് നിർമ്മിച്ച വലിയൊരു പെട്ടി പോലെയുള്ള ഒരു മുറിയാണത്.കണ്ടാൽ പെട്ടിയാണെന്ന് തോന്നുകയില്ല.ഒരു മുറിയാണെന്നേ തോന്നൂ.ഇതിന് അറ എന്നാണ് പറയുക.ഓല മേഞ്ഞ ഒരു ഷെഡ്ഢിലാണ്  ഈ അറ സ്ഥാപിച്ചത്.ഇതിൽ നാലഞ്ചു ചാക്ക് അരിയും അനുബന്ധ വസ്തുക്കളും സൂക്ഷിക്ക