ഒരുദിവസമയാൾ മകളുടെ വീട്ടിൽ ചെന്നു.മകളുടെ ഭർത്താവുമായി അല്പ സമയം കുശലം പറഞ്ഞിനുശേഷം മരുമകൻ അകത്തേക്ക് പോയി. അല്പ സമയത്തിനു ശേഷം മകളുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയവായ മുഹമ്മദ് ശാദിലെന്ന മൂന്ന് വയസ്സുകാരൻ അയാളുടെ അരികിൽ വന്ന് "ഉപ്പൂപ്പാ എണീക്ക് ങ്ങക്കെന്റെ ഉപ്പാനെ കാണിച്ച്യേര എന്നും പറഞ്ഞ് അവനയാളുടെ കൈ പിടിച്ച് വലിച്ചു."വേണ്ട നിന്റുപ്പാനെ ഞാനിപ്പം കണ്ടു എന്നും പറഞ്ഞയാൾ അവന്റെ ക്ഷണം നിരസിച്ചു.അവൻ വിട്ടില്ല. "വേണ്ടുപ്പൂപ്പാ എന്റുപ്പാനെ ഞാനിപ്പം തന്നെ കാണിച്ച്യേര എന്നും പറഞ്ഞവൻ യാതൊരു വിട്ടു വീഴ്ചയും കൂടാതെ അയാളുടെ കൈപിടിച്ചുള്ള വലി തുടർന്നു. ഗത്യന്തരമില്ലാതെ അയാൾ തന്റെ പൗത്രന്റെ നിർബ്ബന്ധത്തിന് വഴങ്ങി മരുമകന്റെ അടുത്തേക്ക് പോയി. അപ്പോൾ അവൻ പറഞ്ഞു ഉപ്പൂപ്പാ ഇതാ എന്റുപ്പ.അപ്പോൾ അവന്റുപ്പ മൊബൈൽ ഫോണിൽ നിന്നും കണ്ണ്മാറ്റി അവനേയും അയാളേയും നോക്കിച്ചിരിച്ചു. പിന്നീട് തന്റെ പിതാവിനോടവൻ പറഞ്ഞു. ഉപ്പാ ഇതാ നോക്ക് എന്റുപ്പൂപ്പ. അപ്പോൾ അവരെല്ലാവരും ചിരിച്ചു.
മക്കളുടെ ക്ഷമാപണവും അവർക്ക് വേണ്ടി പാപമോചന പ്രാർത്ഥനയും നടന്ന ശേഷം യൂസുഫ് നബിയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് യഹ്ഖൂബ് നബി (അ) അദ്ദേഹത്തിന്റെ ഭാര്യ ലയ്യയും പുത്രപൗത്രാധികളുൾപ്പെടെ തൊണ്ണൂറ്റി മൂന്ന് പേർ കൻആനിൽ നിന്ന് മിസ്റിലേക്ക് യാത്ര പുറപ്പെട്ടു. അവരുടെ ആഗമനവിവരം മുൻകൂട്ടി അറിയിക്കാൻ വേണ്ടി യഹൂദ ആദ്യമേ പുറപ്പെട്ടിരുന്നു.പിതാവും കുടുംബങ്ങളും കൻആനിൽ നിന്ന് മിസ്റിലേക്ക് വരുന്നുണ്ടെന്നുള്ള കാര്യം രാജാവിനെ അറിയിച്ചുകൊണ്ട് അവരെ സ്വീകരിക്കുന്നതിന്ന് രാജാവിന്റെ അനുവാദത്തിന്ന് യൂസുഫ് നബി(അ)യഥാസമയം അപേക്ഷിച്ചു. ഒരു വൈമനസ്സ്യവും കൂടാതെ രാജാവ് അനുമതി നല്കുകയും ചെയ്തു. യഹ്ഖൂബ് നബിയേയും കുടുംബത്തേയും യഥോചിതം സ്വീകരിക്കാൻ രാജാവ് ഉത്സുകനുമായിരുന്നു.മിസ്റിന്റെ അതിർത്തിയിൽ വെച്ച് യഹ്ഖൂബ് നബിയെ ഒരു വമ്പിച്ച സൈനിക അകമ്പടിയോട് കൂടി തലസ്ഥാനത്തേക്കാനയിക്കാൻ കാലേക്കൂട്ടിത്തന്നെ രാജാവ് ഒരുക്കങ്ങൾ ചെയ്തു. അതനുസരിച്ച് ആയിരം ഭടന്മാരടങ്ങിയ ഒരു സൈനിക സംഘം മിസ്റിൽ നിന്ന് അതിർത്തി പ്രദേശത്തേക്ക് പോയി. വിശിഷ്ട രീതിയിൽ ഏകീകൃത വസ്ത്രം ധരിച്ച അശ്വഭടന്മാരും ഉണ്ടായിരുന്നു. നാട്ടിലെ പ്രമാണിമാരും ഉദ്യോഗസ്ഥന്മ...