Skip to main content

മുന്തിരിത്തോപ്പുകൾ(കഥ)

        അന്ന് വൈകുന്നേരമയാൾ  പള്ളിയുടെ പൂമുഖത്തുള്ള പടവുകളൊന്നിലിരിക്കുന്നു. തറക്ക് കൂടുതലുയരമുള്ളതിനാൽ പള്ളിയിൽ കയറിയിറങ്ങാൻ കുളത്തിന്റെ പടവുകൾ പോലെ ഏതാനും പടവുകൾ പള്ളിയുടെ മുൻഭാഗത്തുണ്ടായിരുന്നു.അതിലൊന്നിലിരു
ന്ന്കൊണ്ട് അതിന്റെ താഴെയുള്ള പടവിൽ കാൽവെച്ചിരിക്കുകയാണയാൾ.
 ഞാനയാളുടെ അടുത്ത് ചെന്ന് അയാളുമായി  പരിചയപ്പെട്ടു.
"ഇന്ന് സുബ്ഹിക്കാണ് നിങ്ങളെ ഞാനാദ്യമായി കാണുന്നത്, നിങ്ങളുടെ പേരെന്താണ്?"
ഞാനയാളോട് ചോദിച്ചു.
"എന്റെ പേര് മൊയ്തി.
      ഞാനീ മഹല്ലിൽ തന്നയാണ് താമസം.ഞാൻ സുബഹിക്ക് നിത്യവും വരാറുണ്ട്. ചരുവിൽ നിന്ന് നിസ്ക്കരിക്കുന്നത് കൊണ്ട് നിങ്ങളെന്നെ കാണാറില്ല".
അയാളെന്നോട് പറഞ്ഞു.
എല്ലാ ദിവസവും  അയാളെത്ര മണിക്കാണ് സുബ്ഹിക്ക് പള്ളിയിയിൽവരാറുള്ളതെന്ന് ഞാനയാളോട് ചോദിച്ചു.
"നാല് മണിക്ക്."
അയാൾ മറുപടി പറഞ്ഞു.
അപ്പോൾ ഞാൻ സുബ്ഹി ബാങ്ക് വിളിക്കാനെഴുന്നേൽക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പയാൾ പള്ളിയിലെത്തും.അത് കൊണ്ടാണെനിക്കയാൾ പള്ളിയിൽ വരുമ്പോൾ ഇത്രയും നാൾ കാണാൻ കഴിയാതിരുന്നത്.
"നിങ്ങൾ നാല് മണിക്ക് പള്ളിയിൽ വരണമെങ്കിൽ എത്ര മണിക്കാണെ ഴുന്നേഴുന്നേൽക്കുക?"
 ഞാനയാളോട് ചോദിച്ചു.
"രണ്ട് മണിക്കെഴുന്നേറ്റ് വുളു ചെയ്ത് നാലുമണിവരെ ഖുർആൻ പാരായണം ചെയ്യും. നാലുമണിയായാൽ പള്ളിയിൽ വന്ന് തഹജ്ജുദ് നിർവ്വഹിച്ച് പ്രാർത്ഥിക്കും. എന്റെ എല്ലാ ആവലാതികളും വേവലാതികളും അല്ല്വാഹുവിനെ ബോധിപ്പിക്കും".
   തികഞ്ഞ സത്യവിശ്വാസി.ഞാനയാളെപ്പറ്റി മനസ്സിൽ കുറിച്ചു.
     "നിങ്ങളെത്രക്കാലമായി ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയിട്ട്?"
  വീണ്ടും ഞാനയാളോട് ചോദിച്ചു.ഖുർആൻ പാരായണം 
അയാളുടെ യുവത്വത്തിലേ തുടങ്ങിയിട്ടുണ്ട്.അയാൾ മറുപടി പറഞ്ഞു.
"നിങ്ങൾ ഖുർആൻ പാരായണം ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ  വ്യക്തമായഫലങ്ങളെന്തെങ്കിലുമനുഭവിച്ചിട്ടുണ്ടോ?"
ഞാനയാളോട് ചോദിച്ചു.
"ഉണ്ട്".
അയാളക്കഥ പറഞ്ഞു തുടങ്ങി.
അയാൾ ചെറുപ്പത്തിലല്പ കാലം അശ്രദ്ധനായി ജീവിച്ചിരുന്നുവെങ്കിലും പിന്നീടയാൾ നിസ്കാരവും ഖുർആൻ പാരായണവും ആരംഭിച്ചു.മഹല്ല് കമ്മറ്റിയുമായുണ്ടായൊരു തർക്കം കാരണം
അയാൾക്കെതിരിൽ ആ മഹല്ലിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടു.അയാൾ ബഹിഷ്കരിതനായി.കല്ല്യാണ വീടുകളിലയാൾ ക്ഷണിക്കപ്പെടാതെയായി.അയാളുടെ ക്ഷണം സ്വീകരിക്കാനാളില്ലാതെയായി.അയാളും കുടുംബവും ഒറ്റപ്പെട്ടു.അയാളുടെ വീടിന്റെ മുന്നിൽ അൻവറെന്നൊരാളുടെ രണ്ട് ഹെക്ടർ ഭൂമിയുണ്ടായിരുന്നു.അതിലൂടെ വഴി നടന്നു വേണം അയാളുടെ വീട്ടിലേക്കുള്ള പോക്ക് വരവ്.അതല്ലാതെ മറ്റൊരു വഴിയും അയാളുടെ വീട്ടിലേക്കില്ലായിരുന്നു.അതൊരു
പൊതുവഴിയല്ലാത്തതിനാൽ
അതിലൂടെയുള്ള വഴി നടത്തവും വിലക്കി.പരമാവധി ആരും കാണാതെ ആ വഴി അയാളും കുടുംബവും ഉപയോഗിക്കും.അയാൾ ആ വഴിയിലൂടെ ഒളിഞ്ഞ് നടക്കുന്നത് കാണുമ്പോൾ എതിരാളികൾ ചിരിച്ചാസ്വദിക്കുന്നുണ്ടാവുമെന്നോർത്തയാൾ കുണ്ഠിതപ്പെടും.
     ഇങ്ങിനെയൊക്കെയാണെങ്കിലും അയാൾ തന്റെ ഖുർആൻ പാരായണം തുടർന്നു.മാസങ്ങൾ പലതു കഴിഞ്ഞു.അയാളൊരുദിവസം സുബ്ഹി നിസ്കാരം കഴിഞ്ഞ് റോഡിലിറങ്ങി.ദു:ഖ ഭാരവും പേറി നിൽക്കുമ്പോഴുണ്ട്  ഇദ്ദേഹത്തിന്റെ വീടിന്റെ മുന്നിലുള്ള രണ്ട് ഹെക്ടർ സ്ഥലമുടമ അൻവർ അങ്ങകലെ നിന്ന് നടന്നു വരുന്നു.അയാളെ കണ്ടഭാവം നടിക്കാതെ ഇദ്ദേഹമൊരു  കടയുടെ തിണ്ണയിൽ കയറി എങ്ങോട്ടോ നോക്കുന്ന ഭാവേന നിന്നു.അൻവറിദ്ദേഹത്തിന്റെ അടുക്കൽ വന്ന് സലാം ചൊല്ലി.ഇയാളത്ഭുതത്തോടെയും സംശയത്തോടെയും സലാം മടക്കി.
"എന്താണ് രാവിലെ തന്നെ ഇറങ്ങിയത്?"
അൻവറയാളോട് സൗമ്യമായി ചോദിച്ചു.
"വെറുതെ".
അയാൾ തണുത്ത മട്ടിൽ മറുപടി പറഞ്ഞു.
"നമുക്കൊരിടം വരെ പോകാനുണ്ട് നിങ്ങളെന്റെ കൂടെ വരണം".
അൻവറയാളോട് സ്നേഹത്തോടെ പറഞ്ഞു.അയാളാദ്യം മടിച്ചെങ്കിലും  നിർബന്ധത്തിനു വഴങ്ങി അൻ വറിന്റെ കൂടെ പോകാനയാൾ തയ്യാറായി.
"അയാളപ്പോൾ കാര്യം തിരക്കി.
അൻവറയാളോട് കാര്യം വ്യക്തമാക്കി.
"എന്റെ രണ്ട് ഹെക്ടർ സ്ഥലം ഞാൻ നിങ്ങൾക്ക് വിൽക്കുകയാണ്.അതിന് വേണ്ടി റജിസ്ട്രാഫീസ് വരെ നമുക്കൊന്നു പോണം.അയാളത്ഭുതപ്പെട്ടു.
"നിങ്ങളുടെ സ്ഥലം വാങ്ങാനെന്റെ കൈയിൽ കാശില്ലല്ലോ അപ്പോഴെന്ത് ചെയ്യും.?"
"കാശൊക്കെ നിങ്ങൾ പിന്നീട് തന്നാൽ മതി."
അൻവറും മൊയ്തിയും കാൽനടയായി നടന്നുകൊണ്ട്
 പത്ത് കിലോമീറ്ററകലെയുള്ള പെരളശ്ശേരിയിൽ നടന്നെത്തി.മുദ്ര പേപ്പർ വാങ്ങി ആധാരമെഴുതാൻ കൊടുത്തു.ഒരാഴ്ച കൊണ്ട് ആ സ്ഥലത്തിന്റെ റജിസ്റ്റ്രേഷൻ കഴിഞ്ഞു.വീണ്ടും രണ്ടാഴ്ച കഴിഞ്ഞപ്പോൾ, തന്നെ വഴി നടക്കൽ നിരോധിച്ച  സ്ഥലത്ത്, മൊയ്തി തൊഴിലാളികളെ വെച്ച് പണി ചെയ്യിപ്പിക്കുന്നു.അങ്ങിനെയാണ് മൊയ്തി ആ സ്ഥലം വാങ്ങിയ വിവരം എല്ലാവരുമറിയുന്നത്.അതോടെ അയാൾക്കെതിരിൽ പ്രഖ്യാപിച്ച ഭ്രഷ്ട് പതിയെ പതിയെ നിർവീര്യമായി.മൊയ്തി പോലും വിചാരിക്കാതെയാണ് ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മൊയ്തിക്ക് കിട്ടുന്നത്!.ഇത് കൂടാതെ ഒട്ടനവധി ഖുർആൻ പാരായണത്തിന്റെ ഫലങ്ങൾ അനുഭവിച്ചതായി മൊയ്തി ഓർക്കുന്നു!.
       

 






 

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ട് തിന്കളാഴ്ച രാവ് പ്രഭാതത്തോട ടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈൽ ന