Skip to main content

ഖുർആൻ പാരായണം

മനുഷ്യന് അല്ലാഹു നൽകിയ ഒരു ആദരവും അംഗീകാരവുമാണ് ഖുർആൻ പാരായണ കൽപ്പന.മലക്കുകൾക്കല്ല്വാഹു ഈ ബഹുമതി നൽകിയിട്ടില്ല.മലക്കുകൾ ഇത് മനുഷ്യരിൽ നിന്ന് കേൾക്കാൻ കാതോർത്തു നിൽക്കുന്നു.ഇമാം നവവി(റ) പറയുന്നു.'ഖുർആനോതാൻ ഏറ്റവും ഉത്തമമായ സമയം നിസ്കാരത്തിലാണ്.
         നിസ്കാരസമയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വിലപിടിച്ചത് രാത്രി ഖുർആൻ പാരായണ സമയമാണ്.ഖുർആൻ ഏതു സമയത്തും ഓതാം ഓത്ത് കറാഹത്തായ സമയമില്ല.
            ഖുർആൻ പാരായണം തുടങ്ങാൻ ഏറ്റവും നല്ലതു് വെള്ളിയാഴ്ച രാവും,അവസാനിപ്പിക്കുന്നതിനുത്തമം വ്യാഴാഴ്ച രാവുമാണ്.ഉസ്മാൻ(റ) അങ്ങിനെയാണ് ചെയ്തിരുന്നത്.
ഖുർആൻ ഖതം തീർക്കുംബോൾ  ദുആക്ക് ഉത്തരം കിട്ടും.
        ഖുർആനോതാൻ വുളൂഅ് സുന്നത്താണ്.ആർത്തവമോ,ജനാബത്തോ ഉള്ളവൻ ഓതൽ ഹറാം.പക്ഷേ നാവു കൊണ്ട് ഉച്ചരിക്കാൻ പാടില്ല എന്നേ ഉള്ളൂ.മുസ്ഹഫിലേക്കു നോക്കി മനസ്സു കൊണ്ട് ഓതാം.
         വർത്തമാനം പറയാൻ വേണ്ടി ഓത്തു നിറുത്തൽ കറാഹത്താണ്.അതിനു കാരണം, അല്ല്വാഹുവിൻറെ വചനത്തേക്കാൾ സൃഷ്ടികളുടെ വചനത്തെ തെരഞ്ഞെടുക്കലാണത്.അത് ബുദ്ധിയുള്ളവർ ചെയ്യില്ല. മനപ്പാഠമുള്ളതാണെൻകിലും മുസ്ഹഫിൽ നോക്കി ഓതുന്നതാണു കൂടുതൽ നല്ലത്.കാരണം മുസ്ഹഫിലേക്കു നോക്കുന്നത് കണ്ണിൻറെ ഇബാദത്താണ്.ഒരു ഹദീസിൽ കാണാം.മുസ്ഹഫിൽ നോക്കാതെ ഓതുന്നതിന്നു ആയിരം ദറജകളുണ്ട്.നോക്കി ഓതിയാൽ അതിന്റെ ഇരട്ടിയുണ്ട്.
            ഖുർആൻ ധൃതിയിൽ ഓതാതെ നിറുത്തി, നിറുത്തി ഓതണം.ഇതു സുന്നത്താണ്.അല്ല്വാഹു അരുളുന്നു 'ഖുർആനിനെ നീ നിറുത്തി നിറുത്തി ഓതുക'
           'ആശയം ഗ്രഹിച്ച് ചിന്തിച്ചു കൊണ്ട് ഓതലും സുന്നത്താണ്.അതാണ് ഓതുന്നതിൻറെ പ്രധാന ലക്ഷ്യം.മനസ്സിനു ശാന്തിയും, തേജസ്സും ലഭിക്കാൻ അർത്ഥം ചിന്തിച്ചു ഓതൽ ആവശ്യം.'നിനക്കു നാം അവതരിപ്പിച്ചു തന്ന വേദമാണിത്.അനുഗ്രഹീത വേദം!അവർ ഇതിലെ ആയത്തുകളിൽ ചിന്തിക്കാൻ വേണ്ടി (ഖു).
             ഖുർആൻ ഓതൽ കൂലിപ്പണിയാക്കി മാററൽ കറാഹത്താണ്.നബിയരുളി' വല്ലവനും ഖുർആൻ ഓതിയാൽ പിന്നെ അതിനെ മുൻനിർത്തി  ആവശ്യമുള്ളതെല്ലാം അല്ല്വാഹുവിനോടു ചോദിച്ചു കൊള്ളട്ടെ.ഒരു കാലം വരാനിരിക്കുന്നു.അന്നുള്ളവർ ഖുർആൻ ഓതിയാണ് ജനങ്ങളോട് യാചിക്കുക.'
     ഉമർ (റ) പറഞ്ഞു.'ഓത്തുകാരെ, നിങ്ങൾ തല ഉയർത്തി പിടിക്കുവീൻ.നിങ്ങളുടെ വഴി വളരെ വ്യക്തം.നന്മകളിലേക്കു മുന്നേറുവീൻ.നിങ്ങൾ ജനങ്ങളെ ആശ്രയിക്കാതിരിക്കുവീൻ.
   നബി(സ്വ) അരുളി.ഒരക്രമിയുടെ സേവക്കു വേണ്ടി അയാൾക്കു മുംബിൽ ഒരാൾ ഖുർആൻ ഓതിയാൽ ഓരോ അക്ഷരത്തിനും പത്തു വീതം ശാപം അയാൾക്കുണ്ടാകും.
         നബി (സ്വ) അരുളി.'ജനങ്ങളിൽ നിന്ന് അന്നം കിട്ടാൻ വേണ്ടി വല്ലവനും ഖുർആൻ ഓതിയാൽ പുനരുത്ഥാന നാളിൽ അയാൾ എഴുന്നേററു വരിക മുഖത്തു എല്ലു മാത്രമുള്ള അവസ്ഥയിലാണ്.ഒരു തുണ്ടം മാംസം പോലും അയാളിലുണ്ടാവില്ല.
             ഖുർആൻ പാരായണം ചെയ്യുമ്പോൾ നബി (സ്വ) യുടെ പേരുകേട്ടാൽ സ്വലാത്ത് ചൊല്ലൽ അനിവാര്യമല്ല.കാരണം, അവിടെ ഖുർആൻ ഇടവിടാതെ പാരായണം ചെയ്യലാണ് സ്വലാത്തു ചൊല്ലുന്നതിനേക്കാൾ ഉത്തമം.
          സ്വഹാബികളിൽ ഭൂരിപക്ഷവും ആഴ്ചയിലൊരു ഖത്തം തീർക്കുന്നവരായിരുന്നു.അക്കൂട്ടത്തിൽ ഉസ്മാനിബ്നി അഫ്ഫാൻ(റ),സൈദുബ്നി സാബിത് (റ), ഇബ്നു മസ്ഊദ്(റ), ഉബയ്യിബ്നു കഹ്ബ് ( റ), തുടങ്ങിയവരൊക്കെയുണ്ട്.
         നബി (സ്വ) ഇബ്നു ഉമർ (റ)നോട് അരുളി:നീ ഏഴു ദിവസം കൊണ്ട് ഒരു ഖത്തം തീർക്കുക.അതിൽ കൂടുതൽ ദിവസമെടുക്കരുത്.
        നബി (സ്വ) അരുളി 'ഒരാൾ ഖുർആൻ ഓതിത്തീർത്താൽ,സമാപനഘട്ടത്തിൽ അറുപതിനായിരം മലക്കുകൾ അയാൾക്കു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും.
        ഏറ്റവും കുറഞ്ഞത് കൊല്ലത്തിൽ ഒരു ഖത്തമെൻകിലും ഓതണം.ഖുർആൻ പാരായണമെന്നാൽ അവനവൻ കേൾക്കുന്ന വിധത്തിൽ അക്ഷര ശുദ്ധിയോടെയുള്ള പാരായണമാണ്.ഓതുന്ന ആളെൻകിലും കേൾക്കണം.അല്ലാത്തപക്ഷം അത് പാരായണമല്ല.അത് വെറും നാവിൻറെ ചലനമാണ്.അതിനു ഓത്തെന്നു പറയാനാവില്ല.കേട്ടു ഗ്രഹിക്കാൻ കഴിയുന്നതേ പാരായണമാവൂ.
          ഒരു ഹദീസിൽ നബി ( സ്വ) പറഞ്ഞു.വല്ലവനും ഖുർആനോതുന്നതിൽ മുഴുകുക മൂലം അല്ലാഹുവിനെ ഓർക്കാനും, അവനോട് യാചിക്കാനും നേരം കിട്ടാതെ വന്നാൽ,ചോദിച്ചവർക്കു കൊടുക്കുന്നതിനേക്കാൾ അധികം അയാൾക്കു കൊടുക്കും.അല്ലാഹുവിൻറെ വചനത്തിനു ഇതര വചനങ്ങളേക്കാൾ ഉള്ള മഹത്വം,സൃഷ്ടാവിനു സൃഷ്ടികളേക്കാൾ മഹത്വമുള്ളതുപോലെയാകുന്നു.മറ്റു ദിക്റുകളിൽ മുഴുകി അള്ള്വാഹുവിനോടു ചോദിക്കാൻ സമയം കിട്ടാതെ വന്നാലും ചോദിച്ചവർക്കു കൊടുക്കുന്നതിനേക്കാൾ അയാൾക്കു അല്ല്വാഹു നൽകുന്നതാണ്.ശത്രുവിൻറെ നാട്ടിലേക്കു ഖുർആനുമായി പോകരുത്.രാവും പകലും ഖുർആൻ പാരായണം പതിവാക്കാൻ നബി ( സ്വ) കൽപ്പിച്ചു.ദിവസേന രാത്രിയോ,പകലോ ഇരുന്നൂറ് ആയത്തെൻകിലും ഓതാത്തവൻ അല്ല്വാഹുവിനെ ധിക്കരിക്കുന്നു.നബി(സ്വ) അരുളി.ഖുർആൻ ഉയർത്തപ്പെടുംമുംബ് അത് ഓതുവീൻ.ഖുർആൻ ഉയർത്തപ്പെട്ട ശേഷമല്ലാതെ ഖിയാമം നാൾ ഉണ്ടാവുകയില്ല.
       ഖിയാമം നാളിനു മുംബായി ഖുർആൻ അവതരിച്ച സ്ഥലത്തേക്ക് തിരിച്ചു പോകും.അർശിനു ചുറ്റും അതൊരു തേനീച്ചയുടെ ശബ്ദം പോലോത്തശബ്ദ മുണ്ടാക്കും. അല്ലാഹു ചോദിക്കും.നിനക്കെന്തു വേണം?.ഖുർആൻ പറയും.റബ്ബേ കർമ്മപഥത്തിൽ വരുത്താതെ അവരെന്നെ പാരായണം ചെയ്യുന്നു.ഖുർആൻ ഓതുന്നതോടൊപ്പ അത് ജീവിതത്തിൽ പകർത്തണമെന്ന ഉപാധിയുമുണ്ട്.കർമ്മമില്ലാത്ത വായന നിഷ്ഫലം.ഓതുകയെന്നാൽ നിരന്തരമുള്ള വായനയാണ്.അക്ഷരം പഠിപ്പിക്കലും, കുട്ടികൾക്ക് ഖുർആൻ വായിക്കാൻ ബാലപാഠങ്ങളഭ്യസിക്കലും ഓത്തിൽ പെടില്ല.
            നബി( സ്വ) അരുളി:-സൗഭാഗ്യവാൻമാരായി ജീവിക്കാനും,രക്ത സാക്ഷികളായി മരിക്കാനും,മഹ്ശറയിൽ രക്ഷപ്പെടാനും,അത്യുഷ്ണത്തിൽ കുളിരു അനുഭവിക്കാനും,വഴിതെററുംബോൾ തിരുത്തി നേർവഴി പ്രാപിക്കാനും ആഗ്രഹിക്കുന്നവർ ഖുർആൻ പഠിച്ചു കൊള്ളട്ടെ.അത് റഹ്മാനായ തംബുരാൻറെ വചനവും,പിശാചിൽ നിന്നുള്ള മോചനവും തുലാസിലെ മുൻതൂക്കവുമാണ്.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകും അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി- -ടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. ഇടതടവില്ലാ-  കളിയും ചിരിയുമായ് എന്നുമെന്നങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാ വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകൾ പ്രവേശിക്കില്ലവിടെ കാലപ്പഴക്കം  വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലന്മാര- -വിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമ- -മവിടമാണെൻ ലക്ഷ്യ- -മവിടമിലേക്കാണെന്റെ  അന്ത്യയാത്ര. ആദമും ഹവ്വയും ജീവിച്ചതവിടം പിന്നെയവർ ഭൂമിയിൽ  നവാഗതരായ്. """""""""""""""''''"""""""""

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി