Skip to main content

അദ്ഹമിന്റെയും ആമിനയുടേയും കഥ(കഥ)

പണ്ടൊരിക്കൽ ഈജിപ്തിൽ ഒരു കച്ചവടക്കാരൻ തന്റെ ചരക്കുകൾ വിൽക്കാൻ വേണ്ടി വന്നു.അക്കാലത്തുണ്ടായിരുന്ന കാർഷികോൽപ്പന്നങ്ങൾ വിവിധ പ്രദേശങ്ങളിലെ ചന്തകളിൽ വിൽക്കലായിരുന്നു അയാളുടെ ജീവിതോപാധി.
                  ഒരു ദിവസം രാവിലെ ചന്തയിൽ ചരക്കുകൾ വിൽക്കുന്നതിനിടയിൽ ഒരു മൂടുപടമണിഞ്ഞ സുന്ദരി അവനെ സമീപിച്ചു.അവൾ തന്റെ മൂടുപടമുയർത്തി മന്ദസ്മിതയായിക്കൊണ്ട വൾക്കാവശ്യമായതെല്ലാം അവനോട് വാങ്ങി.അതിന്റ വില കൊടുത്ത് 
 അവൾ യാത്ര പറഞ്ഞു.അതിനിടയിൽ അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.
              അവനപ്പോൾ അവളോട് പേര് ചോദിച്ചു.
"ആമിന".
അവൾ മറുപടി പറഞ്ഞു.
തുടർന്ന് അവൾ അവനോടും പേര് ചോദിച്ചു.
"അദ്ഹം"
അവൻ മറുപടി പറഞ്ഞു.
"നാട്?".  
അവൾ വീണ്ടും ചോദിച്ചു.
"ഞാൻ ബസ്വറയിലാണ്".
പിന്നെ അവൻ ചോദിക്കാതെ തന്നെ ആമിന തന്റെ കഥ പറഞ്ഞു.
"എനിക്ക് പ്രായമായ ഉമ്മ മാത്രമേയുള്ളൂ.ഉമ്മയുടെ പേര് നഫീസ.എന്റെ ചെറുപ്പത്തിൽ തന്നെ പിതാവ്   മരിച്ചു.ഞങ്ങളുടെ ഉപജീവനത്തിന് ആവശ്യമുള്ളതെല്ലാം എൻ്റെ അമ്മാവൻ തരും.അവരുടെ സംരക്ഷണത്തിലാണ് ഞങ്ങൾ കഴിയുന്നത്."
 അവളുടെ വശ്യമായ കിളിമൊഴികേട്ട് അദ്ഹമിന്റ മനസ്സിൽ സന്താപത്തിന്റെയും അനുരാഗത്തിന്റെയും കണ്ണീർപ്പൂക്കൾ വിരിഞ്ഞു.
               ആമിനയുടെ കഥ കേട്ട അദ്ഹം തന്റെ കഥ പറഞ്ഞു. "ഞാൻ അവിവാഹിതനാണ്. വൃദ്ധരായ മാതാപിതാക്കൾ മാത്രമേ എനിക്കുള്ളൂ.അവരുടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള കഴിവ വർക്കുണ്ട്.ഞാൻ പല നാടുകളിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങി മററു ദിക്കുകളിൽ കൊണ്ടുപോയി വിൽക്കും.ആറു മാസത്തോളം ഞാനങ്ങിനെ ഊരുചുററും.പിന്നെ നാട്ടിൽ ചെന്ന് ഞാനെന്റെ മാതാപിതാക്കളുടെ കൂടെ താമസിക്കും.മൂന്നുമാസമായാൽ    വീണ്ടും ഞാൻ കച്ചവടത്തിനായി പുറപ്പെടും.എന്റെ മാതാപിതാക്കളെ  കാറ്റിലും കോളിലും പെടാതെ നന്നായി സംരക്ഷിക്കും.ഇന്നേവരേ ഞാനവർക്കൊരു വീഴ്ചയും വരുത്തിയിട്ടില്ല."
                  ഇതെല്ലാം കേട്ട ആമിന പറഞ്ഞു.
"എനിക്ക്  പോകണം. 
ഉമ്മാക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കണം.ഞാൻ നാളെ ഇവിടെ വരാം.നീയെന്റെ കൂടെ  വീട്ടിൽ വരണം".
     " ഇൻശാ അല്ലാഹ്"അദ്ഹം സമ്മതിച്ചു.പിറ്റേ ദിവസം ആമിന അവിടെയെത്തി.അദ്ഹം അവളെയും പ്രതീക്ഷിച്ച് നിൽപ്പുണ്ടായിരുന്നു.
 തന്റെ മൂടുപടമുയർത്തി പുഞ്ചിരി തൂകിക്കൊണ്ടവൾ അദ്ഹമിനോട് സലാം പറഞ്ഞു.
അദ്ഹം സലാം മടക്കി.
"നമുക്ക് പോകാം".ആമിന പറഞ്ഞു.
"അതെ".
അദ്ഹം സമ്മതിച്ചു.
"വീട്ടിലേക്കധികം ദൂരമുണ്ടോ?".
അദ്ഹം ചോദിച്ചു.
"തീരെ കുറവല്ല".
ആമിന പറഞ്ഞു.
"എന്നാൽ നമുക്ക് കുതിര വണ്ടി വിളിക്കാം".
അദ്ഹം പറഞ്ഞു.
ആമിന പുഞ്ചിരിയോടെ അദ്ഹമിന്റെ മുഖത്തേക്കു നോക്കി.
അദ്ഹം തന്റെ ചരക്കുകൾ നല്ല വലിപ്പമുള്ള തുണി കൊണ്ട് മൂടി.കാറ്റിൽ പാറിപോകാതിരിക്കാൻ കല്ലുകൾ അതിന്റെ ചുററു ഭാഗത്തും അഗ്രങ്ങളിൽ എടുത്ത് വെച്ചു.അടുത്തുള്ള കച്ചവടക്കാരനോട് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞു.അയാൾ സമ്മതിച്ചു.അദ്ഹം നേരത്തേ  തയ്യാറാക്കി വെച്ചിരുന്ന നല്ലൊരു കെട്ട് തൂക്കിയെടുത്ത് വഴിയരികിൽ വെച്ചു.അയാൾ പോയി ഒരു കുതിര വണ്ടി വിളിച്ചു.ആ കെട്ടെടുത്ത് വണ്ടിയിൽ വെച്ചു.അദ്ഹം ആമിനയോട് വണ്ടിയിൽ കയറാനാവശ്യപ്പെട്ടു.അവൾ വണ്ടിയിൽ കയറിയിരുന്നു.അവരിരുവരും  അല്പനേരം യാത്ര ചെയ്ത് അവളുടെ വീട്ടിന്ന് സമീപം വണ്ടിയിറങ്ങി.അദ്ഹം    വാടക കൊടുത്ത് വണ്ടിക്കാരനെ വിട്ടയച്ചു.അദ്ഹമും ആമിനയും വീടിന്റെ കോലായിൽ കയറി.അദ്ഹം ആമിനയുടെ ഉമ്മയോട് സലാം പറഞ്ഞു.അവർ സലാം മടക്കി.
  ഉമ്മ അദ്ഹമിനെ സ്വാഗതം ചെയ്തു.അതിനിടയിൽ ആമിന അകത്ത് കയറി ഒരു പാത്രത്തിൽ കുടിക്കാനുള്ള പാനീയവുമായി വന്നു. പുഞ്ചിരിയോടെ അദ്ഹമിന്  നേരെ നീട്ടി.അവനത് വാങ്ങി ക്കുടിച്ചു.
"എനിക്കിഷ്ടപ്പെട്ടു, നിനക്ക് സമ്മതം ആണെങ്കിൽ ഞാൻ തയ്യാറാണ്".
 അദ്ഹം പറഞ്ഞു.
"ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം".
മന്ദസ്മിതം തൂകിക്കൊണ്ടവൾ പറഞ്ഞു.
"ശരി".
പിന്നെ അവനൊന്നും മിണ്ടിയില്ല.അദ്ഹം ആമിനയോട് താൻ കൊണ്ട് വന്ന കെട്ടെടുത്ത് അകത്തു വെക്കാനാവശ്യപ്പെട്ടു.ആമിന അതെടുത്ത് അകത്തേക്ക് പോയി.ഈത്തപ്പനയോലകൊണ്ട് മടഞ്ഞുണ്ടാക്കിയ പായ വിരിച്ച തിണ്ണയിൽ അദ്ഹം കിടന്നു.പിന്നെ അവനെ  മയക്കം ബാധിച്ചു തുടങ്ങി.ആമിനയുടേയും ഉമ്മയുടേയും അകത്തു നിന്നുള്ള പതിഞ്ഞ സ്വരത്തിലുള്ള സംസാരവും, ഭക്ഷണം പാകം ചെയ്യുന്നതിനിടയിലുണ്ടാകുന്ന പാത്രത്തിന്റെ ശബ്ദവും അവൻ മയക്കത്തിൽ കേൾക്കുന്നുണ്ടായിരുന്നു.പിന്നെ യവൻ പതിയെയങ്ങുറങ്ങി.കുറച്ചു കഴിഞ്ഞപ്പോൾ ആമിന അവനെ വിളിച്ചുണർത്തി.
 എഴുന്നേൽക്ക് ഭക്ഷണം കഴിക്കാം"മന്ദസ്മിതയായിക്കൊണ്ടവൾ പറഞ്ഞു.അദ്ഹം തിണ്ണയിൽ എഴുന്നേററിരുന്ന് എന്തോ ചിന്തയിലാണ്ടു.അവന്റെ മുഖത്തൊരു മ്ലാനത.
"എന്താണൊരു ചിന്ത?". 
ഇതു കണ്ട ആമിന ചോദിച്ചു.
"ഞാനൊരു സ്വപ്നം കണ്ടു. നീയെന്നെ ഇവിടെ നിന്നും യാത്രയാക്കി.യാത്ര കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഈ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു.വീട്ടിൽ ചിലന്തി വല നിറഞ്ഞിരിക്കുന്നു.ഇവിടെ ആളും അനക്കവുമില്ല."
"അതൊന്നും കാര്യമാക്കണ്ട വെറുമൊരു സ്വപ്നമല്ലേ?".
ആമിന അവനെ സമാധാനിപ്പിച്ചു.
                അദ്ഹം ഭക്ഷണം കഴിച്ചു കൈ കഴുകി.അവളൊരു തുവാല അവന്റെ നേരെ നീട്ടി.
 അവനത് വാങ്ങി കൈ തുടച്ചു.പിന്നെയവൾ അദ്ഹമിന്റ കൈപത്തിയിൽ പനിനീർ ഒഴിച്ചു കൊടുത്തു.അവനത് കൈപത്തിയിൽ മുഴുവനും തേച്ചു.അവൾ വീണ്ടുമൊരു തുവാലയെടുത്ത് അവന് നേരെ നീട്ടി.അദ്ഹം അത് വാങ്ങി വീണ്ടും കൈ തുടച്ചു.അല്പ നേരം വിശ്രമിച്ച ശേഷം അദ്ഹം പറഞ്ഞു."എനിക്ക്  പോകണം".
ഇതു കേട്ടപ്പോൾ ആമിന പറഞ്ഞു. "ശരി നിങ്ങൾ പോയ്ക്കോളൂ.നിങ്ങൾ നേരത്തെ പറഞ്ഞതിന് എനിക്ക് സമ്മതമാണ്.നിങ്ങൾ നാളെ ഇവിടെ വരണം".
"ശരി വരാം".
അദ്ഹം പറഞ്ഞു.
അവൻ പുറത്തിറങ്ങി നടന്നു.അല്പമകലെയെത്തിയപ്പോൾ അദ്ഹം തിരിഞ്ഞു നോക്കി.അപ്പോൾ ആമിനയും ഉമ്മയും വീടിന്റെ മുറ്റത്ത് നിന്ന് അവനെ  തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
            അദ്ഹം കച്ചവട സ്ഥലത്തെത്തി.തന്റെ കച്ചവടച്ചരക്ക് മൂടിയിട്ടിരുന്ന ഷീറ്റ് മടക്കി വെച്ചു.സാധനങ്ങൾ വാങ്ങാൻ ആളുകൾ വന്നു തുടങ്ങി.അധികം വൈകിയില്ല.മൂടു പട മണിഞ്ഞ ഒരു സ്ത്രീയും ഒരു പുരുഷനും അദ്ഹമിനെ സമീപിച്ചു.അയാൾ അദ്ഹമിനോട് സലാം പറഞ്ഞു.അദ്ഹം സലാം മടക്കി.സ്ത്രീ തന്റെ മൂടുപടമുയർത്തി.ആമിന!അദ്ഹമിന് എന്തെന്നില്ലാത്ത സന്തോഷം.
 അവൾ കൂടെയുള്ള പുരുഷനെ അദ്ഹമിന് പരിചയപ്പെടുത്തി.
"ഇദ്ദേഹമാണെന്റെ അമ്മാവൻ, സൽമാൻ ദുൽകർനൈനി".
പിന്നെ സൽമാൻ ദുൽഖർനൈനി പറഞ്ഞു.
"ഞങ്ങൾ വിവാഹക്കാര്യം സംസാരിക്കാൻ വന്നതാണ്. നമുക്ക്  വീടുവരെ പോകാം".അദ്ഹം സമ്മതിച്ചു. സൽമാൻ ദുൽക്കർനൈനിയും,ആമിനയും അദ്ഹമിനെയും കൂട്ടി വീട്ടിലേക്കു പോയി.ആചാര മര്യാദകളോടെ സൽമാൻദുൽകർനൈനി അദ്ഹമിനെ വീട്ടിൽ സ്വാഗതം ചെയ്തു. നല്ല മധുരമുള്ള പാനീയം അദ്ഹമിന് കൊടുത്തു.അയാളത് വാങ്ങിക്കുടിച്ചു.തുടർന്ന് സൽമാൻ ദുൽക്കർനൈനി പറഞ്ഞു.കുറച്ചു മുമ്പ് ആമിനയും ഉമ്മയും എന്നെ വന്നു കണ്ട് കാര്യങ്ങൾ പറഞ്ഞിരുന്നു.നിങ്ങൾ രണ്ട് പേരും പരസ്പരമിഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് വിവാഹം നടത്താം.
  അപ്പോൾ അദ്ഹം പറഞ്ഞു."എനിക്ക് കുറച്ച് സാവകാശം വേണം.മഹർ വാങ്ങണം.എന്റെ മാതാപിതാക്കളുമായി സംസാരിക്കണം. ഞാൻ നാട്ടിൽ പോയി അവരുമായി സംസാരിച്ച് വേഗം വരാം.അപ്പോൾ സൽമാൻ ദുൽകർനൈനി " ഞാൻ ആമിനയുമായി സംസാരിക്കട്ടെ"യെന്നു പറഞ്ഞ് അകത്തേക്ക് പോയി.അല്പ സമയത്തിനുശേഷം തിരികെ വന്ന് സൽമാൻ ദുൽക്കർനൈനി  പറഞ്ഞു.
"നിങ്ങളിപ്പോൽ നാട്ടിൽപോയാൽ തിരിച്ചു വരുന്നതു വരെ  കാത്തിരിക്കാനുള്ള ക്ഷമ അവൾക്കില്ല.നിങ്ങൾ ഏതോ ദിക്കിലല്ലേ?. തന്നെയുമല്ല,നിങ്ങളിപ്പോൾ നാട്ടിൽ പോയാൽ വിവാഹം നടത്താൻ കൂടുതൽ സമയം വേണ്ടിവരും. അത് കൊണ്ട് ആമിനയേയും അവളുടെ മാതാവിനേയും കൂട്ടി നമുക്ക് നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാം.അവരുടെ സാന്നിദ്ധ്യത്തിൽ വെച്ച് നിക്കാഹ് നടത്തുകയും ചെയ്യാം.അതല്ലേ നല്ലത്?."
       "എങ്കിൽ അങ്ങിനെയാവാം".
അദ്ഹം സമ്മതിച്ചു.അപ്പോൾ സൽമാൻ ദുൽക്കർനൈനി  പറഞ്ഞു.
 "നിങ്ങളുടെ കച്ചവടച്ചരക്കുകൾ ഇവിടെ സൂക്ഷിക്കാം".
അദ്ഹമും ദുൽക്കർനൈനിയും ചന്തയിൽ പോയി അദ്ഹമിന്റെ കച്ചവടച്ചരക്കുകളെല്ലാം ഒരു കുതിര വണ്ടിയിൽ കയറ്റി സൽമാൻ ദുൽക്കർനൈനിയുടെ വീട്ടിൽ കൊണ്ട് വന്ന് ഭദ്രമായി വെച്ചു.പിറ്റേ ദിവസം ആമിനയും ഉമ്മയും സൽമാൻ ദുൽക്കർനൈനിയും അദ്ഹമിന്റെ കൂടെ ബസ്വറയിലേക്ക് പുറപ്പെട്ടു.എട്ടാം ദിവസം അവർ അദ്ഹമിന്റെ വീട്ടിലെത്തി.കാര്യങ്ങളെല്ലാം അദ്ഹമിന്റെ മാതാപിതാക്കളെ ധരിപ്പിച്ചു. നാളെത്തന്നെ നിക്കാഹ് നടത്താമെന്നവർ തീരുമാനിച്ചു.പിറ്റേ ദിവസം അദ്ഹമും ആമിനയും തമ്മിലുള്ള നിക്കാഹ് നടന്നു.
          ഒരാഴ്ച അവരെല്ലാം അദ്ഹമിന്റെ വീട്ടിൽ താമസിച്ചു.എട്ടാം ദിവസം അദ്ഹമിന്റെ മാതാപിതാക്കളെ ആമിനയുടെ നാടും വീടും കാണിക്കാൻ അവരുടെ കൂടെ ഈജിപ്തിലേക്ക് 
 കൂട്ടി.ഒരാഴ്ചത്തെ യാത്രക്കു ശേഷം എട്ടാം ദിവസമവർ ആമിനയുടെ വീട്ടിലെത്തി.അവരവിടെ ഏറെനാൾ താമസിച്ചു.ഒരു ദിവസം അദ്ഹം ആമിനയോട് പറഞ്ഞു.
             "ഞാനെന്റെ മാതാപിതാക്കളെ   നാട്ടിൽ കൊണ്ട് പോവുകയാണ്".അപ്പോൾ ആമിന പറഞ്ഞു.
 "വേണ്ട, നിങ്ങളുടെ മാതാപിതാക്കൾ ഇവിടെ തന്നെ നിൽക്കട്ടെ.അവരിപ്പോൾ എന്റേതും കൂടിയാണ്.
 ഇത് കേട്ട് അദ്ഹമിന്റെ മാതാപിതാക്കൾ ആമിനയോട് പറഞ്ഞു.
"മോളേ ആമിന....ഇന്നേവരേക്കും ഞങ്ങൾക്കൊരു പ്രയാസമോ തൃപ്തിക്കുറവോ ഇവിടെ ഉണ്ടായിട്ടില്ല.പെൺമക്കളില്ലാത്ത ഞങ്ങൾക്ക് നീ ഞങ്ങളുടെ മകന്റെ ഭാര്യ മാത്രമല്ല മകൾ കൂടിയാണ്. പറയുന്നതിൽ നീ വിഷമിക്കേണ്ട.ഞങ്ങൾ നാട്ടിൽ പോവുകയാണ്.നിന്റെ സാന്നിധ്യം ഞങ്ങൾക്കാവശ്യമായി വരുമ്പോൾ നമുക്കൊന്നിച്ചു താമസിക്കാം. ഞങ്ങൾക്ക് നിന്നോടോ നിന്റെ മാതാവിനോടോ പരാതിയോ അസന്തുഷ്ടിയോ ഇല്ല."
ഇത് കേട്ടപ്പോൾ ആമിന സന്തോഷവതിയായി.അവൾ അദ്ഹമിന്റെ ഉമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു.
       പിറ്റേ ദിവസം അദ്ഹം തന്റെ മാതാപിതാക്കളെയും കൊണ്ട് ബസ്വറയിലേക്ക് പുറപ്പെട്ടു.മൂന്നാഴ്ചക്കു ശേഷം അദ്ഹം തിരികെ വന്നു.
"ഉപ്പാക്കും ഉമ്മാക്കും സുഖം തന്നെയല്ലേ?"
ആമിന ചോദിച്ചു.
"സുഖം തന്നെ, നിന്നെയവർക്ക് വളരെ ഇഷ്ടപ്പെട്ടു.സ്വന്തം മകളെ പോലൊരു ഭാര്യയെ കിട്ടിയതിലവർക്ക് 
 വലിയ സന്തോഷമുണ്ട്.
ഇതു കേട്ടപ്പോൾ ആമിനയുടെ കണ്ണ് നിറഞ്ഞു.അവൾ തന്റെ കണ്ണുതുടച്ചു കൊണ്ട് മേഘത്തിൽ നിന്ന് പൗർണ്ണമി വെളിവാകുന്നത് പോലെ നറു പുഞ്ചിരിയോടെ   ആമിന പറഞ്ഞു.
"അദ്ഹം നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്".
"പറയൂ ആമിന കേൾക്കട്ടെ?".
"നിങ്ങളൊരു പിതാവാകാൻ പോകുന്നു".
അത് കേട്ടപ്പോൾ അദ്ഹം പറഞ്ഞു."അല്ല്വാഹുവിനു സ്തുതി.അവന്റെ ഔദാര്യം എത്ര മഹത്തരം". 
അദ്ഹം ഉടനെ അംഗശുദ്ധി വരുത്തി അല്ല്വാഹുവിന് നന്ദിയുടെ സുജൂദ്  നിർവ്വഹിച്ചു.
മാസം ഒമ്പത് കഴിഞ്ഞു.ആമിന ഒരാൺകുഞ്ഞിനെ പ്രസവിച്ചു.പൗർണ്ണമി പോലൊത്തൊരു തങ്കക്കുടം. അവന് ഇബ്രാഹിം എന്ന് പേർ വിളിച്ചു.പിതാവിന്റെ പേര് ചേർത്ത് ഇബ്രാഹിം ബിൻ അദ്ഹം.
   ഒരു ദിവസം ആമിനയോട് അദ്ഹം പറഞ്ഞു.
"പ്രിയതമേ, ഞാൻ കച്ചവടം പുനരാരംഭിക്കുകയാണ്.നിനക്കും എന്റെ മാതാപിതാക്കൾക്കും വേണ്ടുന്നതെല്ലാം സമ്പാദിക്കട്ടെ."
"അതെ അദ്ഹം,അല്ല്വാഹു നമ്മെ സഹായിക്കും".
അദ്ഹം ആമിനയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി അവനെ ചുംബിച്ചു.ഇബ്രാഹീമിനെ അവളുടെ കൈയിൽ വെച്ച് കൊടുത്തിട്ട് ആമിനയോടും ഉമ്മയോടും അദ്ഹം യാത്ര പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.അവൻ കച്ചവടച്ചരക്കുകളുമായി നാടിന്റെ പല ദിക്കുകളിലേക്കും മാറിമാറി യാത്ര ചെയ്തു.മാസം അഞ്ച് കഴിഞ്ഞു.അദ്ഹമിന് നാട്ടിൽ പോകാൻ തിടുക്കമായി.അദ്ഹമിന് മാതാപിതാക്കളെ കാണണം.ഭാര്യയേയും കുഞ്ഞിനെയും കാണണം.ആറുമാസമായപ്പോൾ അദ്ഹം നേരെ ബസ്വറയിൽ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി.അവർ ആമിനയുടെ വിവരങ്ങളന്വേഷിച്ചു.കുഞ്ഞ് പിറന്നതറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി.ഉപ്പ പറഞ്ഞു.
"അദ്ഹം നീ വേഗം നിന്റെ ഭാര്യയുടെ അടുത്ത് പോയ്ക്കോളൂ.ആറുമാസം മുമ്പ്  നീയവരുടെ അടുക്കൽ നിന്ന് വന്നതല്ലേ?.എനി നമുക്ക് ഒന്നിച്ച് താമസിക്കാം.അല്ലെങ്കിൽ നിനക്ക് ഇവിടെയും അവിടേയും എത്താൻ പ്രയാസമായിരിക്കും".
      "അതേ ഉപ്പാ എനിമുതൽ അങ്ങിനെയാവാം".
അദ്ഹം യാത്ര പറഞ്ഞ് നേരെ ഈജിപ്തിലേക്ക് പുറപ്പെട്ടു.എട്ടാം ദിവസം അദ്ഹം തന്റെ ഭാര്യയുടെ വീട്ടിലെത്തി.വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു.അവിടെ ആരേയും കാണാനില്ല.വീട് ചിലന്തി വലയാൽ നിറഞ്ഞിരിക്കുന്നു.അദ്ഹം"ആമിനാ"എന്നുച്ചത്തിൽ വിളിച്ചു.ആളും അനക്കവുമില്ല.അവൻ വേഗം സൽമാൻ ദുൽക്കർനൈനിയുടെ വീട്ടിൽ ചെന്നു.അദ്ഹമിനെ കണ്ടെയുടൻ സൽമാൻ ദുൽക്കർനൈനിയും ഭാര്യയും ആമിനയുടെ ഉമ്മ നഫീസ്സ തന്റെ പേര മകൻ ഇബ്രാഹീമിനെയുമെടുത്ത് മുറ്റത്തേക്കിറങ്ങി നിറ കണ്ണുകളുമായി അദ്ഹമിനെ സ്വീകരിച്ചു.അദ്ഹം അവരോട്"അസ്സലാമു അലൈക്കും എന്ന് സലാം പറഞ്ഞു. അവർ കണ്ഠമിടറിക്കൊണ്ട് സലാം മടക്കി.
ആമിനയുടെ ഉമ്മയുടെ കൈയിൽ നിന്ന് മകൻ ഇബ്രാഹീമിനെ വാങ്ങിക്കൊണ്ട് അദ്ഹം ചോദിച്ചു.
"എവിടെയെന്റെ ആമിന?".
 ചോദ്യം കേട്ട സൽമാൻ ദുൽക്കർനൈനിയും ഭാര്യയും ആമിനയുടെ ഉമ്മയും വിങ്ങി ക്കൊണ്ട് പറഞ്ഞു.
"ആമിന പോയി.നീയവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾക്ക് പെട്ടെന്നൊരു പനിബാധിച്ചു.നാളെ വൈദ്യനെ കാണിക്കാമെന്നു പറഞ്ഞു.പാതിരാവിൽ ഛർദിയും.പിറ്റേന്ന് നേരം പുലർന്നതേയുള്ളൂ.അവൾ അവശയായി കുഴഞ്ഞു വീണു.അദ്ഹമിന്  അസ്സലാമു അലൈഹി എന്ന് സലാം പറയണമെന്നുപറഞ്ഞു.ലാഇലാഹ ഇല്ലല്ല്വാ എന്ന് ചൊല്ലി.പിന്നെ അവളൊന്നും സംസാരിച്ചിട്ടില്ല.
സൽമാൻ ദുൽകർനൈനി പറഞ്ഞത് നിറ മിഴികളോടെ അദ്ഹം കേട്ടുനിന്നു.പിന്നെ വിതുമ്പിക്കൊണ്ട് അദ്ഹം പറഞ്ഞു."നിങ്ങളെനിക്ക് ആമിനാന്റെ ഖബർ കാണിച്ചു തരണം.അവളുടെ ഖബറെനിക്ക് സിയാറത്ത് ചെയ്യണം".
സൽമാൻ ദുൽഖർനൈനിയും അദ്ദേഹത്തിന്റെ ഭാര്യയും,ആമിനയുടെ ഉമ്മയും, ഇബ്രാഹിമിനേയുമെടുത്ത്, അദ്ഹമിനേയും കൂട്ടി ഖബർസ്ഥാനിലേക്കു പോയി.ആമിനയന്ന് മരണവേളയിൽ ചൊല്ലിയ സലാമിന് നേരിട്ടു തന്നെ വഅലൈകിസ്സലാം എന്ന് പ്രത്യഭിവാദ്യം ചെയ്തു.പിന്നെയവർ ആമിനാക്കു വേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.

 

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകും അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി- -ടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. ഇടതടവില്ലാ-  കളിയും ചിരിയുമായ് എന്നുമെന്നങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാ വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകൾ പ്രവേശിക്കില്ലവിടെ കാലപ്പഴക്കം  വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലന്മാര- -വിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമ- -മവിടമാണെൻ ലക്ഷ്യ- -മവിടമിലേക്കാണെന്റെ  അന്ത്യയാത്ര. ആദമും ഹവ്വയും ജീവിച്ചതവിടം പിന്നെയവർ ഭൂമിയിൽ  നവാഗതരായ്. """""""""""""""''''"""""""""

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി