Skip to main content

നീലേശ്വരം നഗരസഭയുടെ കീഴിൽ ഒരു വയോജന പരിപാലന കേന്ദ്രം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് നഗരസഭക്കും,ചെറുവത്തൂർ പഞ്ചായത്തിനുമിടയിലുള്ള ഒരു നഗരസഭയാണ് നീലേശ്വരം.നീലേശ്വരം നഗരസഭയിലെ സർക്കാർ ഹോമിയോ ആശുപത്രി നമ്മുടെ രാജ്യത്തിനു തന്നെ മികച്ച മാതൃകയായി  ആതുരസേവന രംഗത്ത് മികച്ച നിലവാരം പുലർത്തുകയാണ്.
ആധുനിക സംവിധാനങ്ങളോടെയുള്ള ഫിസിയോതെറാപ്പി, ആധുനിക ഉപകരണങ്ങളോടു കൂടിയ ലബോറട്ടറി സംവിധാനം, കിടത്തി ചികിത്സാ സംവിധാനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.നീലേശ്വരം നഗരസഭയുടെ കീഴിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവൃത്തിച്ചു വരുന്ന വയോജന പരിപാലന കേന്ദ്രം അറുപതു കഴിഞ്ഞവരുടെ ആശാ കേന്ദ്രമാണ്.
വയോജനങ്ങളെ പരിപാലിക്കുവാനും,പരിചരിക്കുവാനും ജെറിയാട്രിക് കെയർ നഴ്സസ്, ഫിസിയോതെറാപ്പിസ്റ്റ്,എന്നിവരുടെ സേവനം ലഭ്യമാണ്.
സാമൂഹികവും,കുടുംബപരവുമായ അന്തരീക്ഷത്തിലെ മാറ്റങ്ങൾ മൂലം അവശതയനുഭവിക്കുന്ന രോഗാതുരരായ വയോജനങ്ങൾക്ക് ഒരു കൈതാങ്ങാണ് ഈ പദ്ധതി.ജീവിത സാഹചര്യത്തിലുണ്ടായ  മാറ്റങ്ങൾ, ആയുർ ദൈർഘ്യത്തിലുണ്ടായ വർധനവ് എന്നിവ കാരണം സമൂഹത്തിൽ പ്രായം ചെന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.കേരളത്തിൽ ഇന്ന് നിലവിലുള്ള ആയുർദൈർഘ്യം എഴുപതു വയസ്സാണ്.ഇതെഴുതുംബോൾ(12-02-2022) കേരളത്തിലെ ജനസംഖ്യ മൂന്നു കോടി എൺപതുലക്ഷമാണ്.ജനസംഖ്യയുടെ പതിനൊന്നു ശതമാനം അറുപതു വയസ്സിനു മുകളിലുള്ള വരാണ്.രണ്ടായിരത്തി ഇരുപത്തിയാറ് ആകുംബോഴേക്കും ഇത് പതിനെട്ട് ശതമാനത്തിനുമുകളിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
:എന്താണ് നമ്മുടെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ?
ചലനശേഷിക്കുറവ്, സന്ധികളുടെ ബലക്ഷയം, കേൾവിക്കുറവ്, കാഴ്ചക്കുറവ്,തുടങ്ങി സാധാരണയായി വൃദ്ധ ജനവിഭാഗങ്ങൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും, മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പാർശ്വ ഫലങ്ങളാണ് പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയുടെ വ്യാപനതോതിലുള്ള വർദ്ധനവും, മാറിവരുന്ന കുടുംബ, സാമൂഹിക, സാംസ്കാരിക കാഴ്ചപ്പാടുകളും ഇവരെ മാനസിക അസന്തുലിതാവസ്ഥയിലേക്കും, സാമൂഹിക ഒറ്റപ്പെടുത്തലുകളിലേക്കും, ഭൗതിക, സാമ്പത്തിക അസ്ഥിരതയിലേക്കും തള്ളിവിടുന്നു.
കൂടാതെ ദീർഘകാല ഔഷധ പ്രയോഗം ഏൽപ്പിക്കുന്ന സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ വേറേയും.
കേവലം രോഗങ്ങളേയും,രോഗലക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്താതെ ഒരു രോഗിയിലെ മറ്റു ശാരീരിക മാനസിക അവസ്ഥകൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നൽകുന്നത്.ഇതു വഴി രോഗ ശമനത്തോടൊപ്പം തന്നെ രോഗിയുടെ ആകെയുള്ള രോഗാവസ്ഥയിൽ ഗുണപരമായ മാറ്റവും ലക്ഷ്യമിടുന്നു.
പാർശ്വ ഫലരഹിതവും, ചികിത്സാ ചെലവ് കുറഞ്ഞതുമായ ഹോമിയോ ചികിത്സാ സമ്പ്രദായത്തിന് പ്രാധാന്യം നൽകി ഉൾപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹിക, സാംബത്തിക ചുറ്റുപാടുകൾക്ക് അത്യന്താപേക്ഷിതമാണ്.
:എന്തൊക്കെയാണ് വയോജന പരിപാലന കേന്ദ്രത്തിൻറെ ലക്ഷ്യങ്ങൾ?
1:സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാക്കുക.
2: പാർശ്വ ഫല രഹിതവും ലളിതവും ചെലവ് കുറഞ്ഞതുമായ ഹോമിയോ പ്പതിയിലൂടെ അവരിലെ രോഗപ്രതിരോധ ശേഷി നിലനിർത്തുകയും, രോഗാതുര കുറക്കുകയും ചെയ്യുക.
3: മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന വർക്കും, ശുശ്രൂഷിക്കുന്നവർക്കും, ആവശ്യമായ ബോധവൽക്കരണം, നിർദ്ദേശങ്ങൾ, മാനസിക പിന്തുണ മുതലായവ നൽകുക.
4: പക്ഷാഘാതം, സന്ധികളുടെ ബലക്ഷയം, തേയ്മാനം മൂലമുള്ള വേദന, നാഡി കളുടെ ബലഹീനത മുതലായ രോഗാവസ്ഥയിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രയോഗത്തിനു പുറമേ ഫിസിയോ തെറാപ്പിസ്റ്റിൻറെ സേവനം കൂടി ജെറിയാട്രിക് യൂണിറ്റിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുക.
5: തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക.
എന്നിവയാണ് ലക്ഷ്യങ്ങൾ.
ആശുപത്രിയുടെ പരിസരപ്രദേശങ്ങളിലും,സമീപ പഞ്ചായത്തുകളിലും അധിവസിക്കുന്ന അറുപതു വയസ്സിനു മുകളിലുള്ളവരാണ് ഗുണഭോക്താക്കൾ.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകും അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി- -ടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. ഇടതടവില്ലാ-  കളിയും ചിരിയുമായ് എന്നുമെന്നങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാ വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകൾ പ്രവേശിക്കില്ലവിടെ കാലപ്പഴക്കം  വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലന്മാര- -വിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമ- -മവിടമാണെൻ ലക്ഷ്യ- -മവിടമിലേക്കാണെന്റെ  അന്ത്യയാത്ര. ആദമും ഹവ്വയും ജീവിച്ചതവിടം പിന്നെയവർ ഭൂമിയിൽ  നവാഗതരായ്. """""""""""""""''''"""""""""

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി