Skip to main content

നാം ഒരു വഴിയാത്രക്കാർ

ഇബ്നു ഉമർ (റ)പറഞ്ഞു.അല്ലാഹുവിൻറെ പ്രവാചകർ എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു."നീ ദുനിയാവിൽ ഒരു വിദേശിയെ പോലെ കഴിഞ്ഞു കൂടുക. അല്ലെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിക്കുന്ന ഒരു വഴിയാത്രികനെ പോലെയാവുക.നാം ദുനിയാവിൽ വെച്ച് ആയുഷ് കാലം മുഴുവനും ജീവിച്ചു സമ്പാദിച്ചു. അതുമായി വന്നാൽ ആഖിറത്തിൽ സ്വന്തം ഭവനത്തിൽ ശാശ്വത സുഖത്തോടെ ജീവിക്കാമെന്ന് വാക്കു നൽകി അയച്ചതാണ് നമ്മെ.ഇവിടത്തെ സംബാദ്യത്തിനനുസരിച്ചാണ് ആഖിറത്തിലെ ജീവിതം.ആഖിറത്തിൽ കുടുംബത്തോടൊപ്പം സസുഖം കഴിയാൻ ആവശ്യമായ സംബാദ്യ മുണ്ടാക്കാൻ ജാഗ്രതയുള്ളവരായിരിക്കും മുത്തക്കീങ്ങൾ. സ്വദേശമായ സ്വർഗ്ഗ പ്രവേശനത്തിന് ഉപകരിക്കുന്ന സമ്പാദ്യമാണ് നാം ഒരുക്കേണ്ടത്.ഇതിനുള്ള ആഹ്വാനമാണ് വിദേശിയെപോലെ ജീവിക്കണമെന്ന ഉപദേശത്തിൻറെ ഉള്ളടക്കം.
പ്രവാസ ജീവിതം അനുഭവിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്ത നമുക്ക്‌ മേൽ പറഞ്ഞ ഉപദേശത്തിൻറെ പൊരുൾ മനസ്സിലാക്കാൻ എളുപ്പമാണ്‌.വിദേശത്ത്‌ ജോലി ചെയ്യുന്ന ആരും അവിടെ സ്ഥിരതാമസത്തിനുള്ള വീട് നിർമ്മിക്കാറില്ല.വാടക റൂമുകളിലും ഫ്ലാറ്റുകളിലും കഴിഞ്ഞു കൂടുന്നു.അവിടെ അദ്ധ്വാനിച്ചുണ്ടാക്കുന്നത് അവിടെ ചിലവഴിച്ചു തീർക്കാറുമില്ല.സ്വദേശത്തേക്കു കരുതിവെച്ചാണ് കഴിഞ്ഞു കൂടുക.തിരിച്ചു നാട്ടിൽ പോകാനുള്ള ഊഴവും കാത്ത്‌ ജീവിക്കുന്നതിനിടയിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള വസ്തുക്കളും സംബാദ്യവുമല്ലാം ഒരൂക്കികൊണ്ടിരിക്കുകയുംചെയ്യും.ഇതപോലയാണ് തൽക്കാലത്തേക്ക് മാത്രം അനുവദിക്ക പെട്ടിട്ടുള്ള ഇഹലോകത്ത് ജീവിക്കുന്ന നാം ഇവിടെ വിദേശിയാണ്.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകും അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി- -ടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. ഇടതടവില്ലാ-  കളിയും ചിരിയുമായ് എന്നുമെന്നങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാ വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകൾ പ്രവേശിക്കില്ലവിടെ കാലപ്പഴക്കം  വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലന്മാര- -വിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമ- -മവിടമാണെൻ ലക്ഷ്യ- -മവിടമിലേക്കാണെന്റെ  അന്ത്യയാത്ര. ആദമും ഹവ്വയും ജീവിച്ചതവിടം പിന്നെയവർ ഭൂമിയിൽ  നവാഗതരായ്. """""""""""""""''''"""""""""

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി