Skip to main content

ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ

1:ജിമാഅ്‌.
2:വികാരത്തോടു കൂടി സ്ത്രീ പുരുഷൻമാർ ഇട പഴകൽ.നോക്കൽ, സംസാരിക്കൽ,സ്പർശിക്കൽ.
3:നിക്കാഹ് ചെയ്യലും, ചെയ്തു കൊടുക്കലും.
4:സുഗന്ധം ഉപയോഗിക്കൽ.
5:തല മുടിയിലോ, താടി മുടിയിലോ എണ്ണ ഉപയോഗിക്കൽ.
6:മുടിയോ നഖമോ നീക്കൽ.
8:പുരുഷൻ തലമറക്കൽ.അൽപം പോലും മറക്കാൻ പാടില്ല.
9:തുന്നിയ വസ്ത്രം ധരിക്കൽ.പിന്ന് കുത്തിയ വസ്ത്രവും ധരിക്കാൻ പാടുള്ളതല്ല.
10:സ്ത്രീകൾ മുഖം മറക്കൽ.അൽപം പോലം മറക്കാൻ പാടുള്ളതല്ല.
11:സ്ത്രീകൾ കയ്യുറ ധരിക്കൽ.
12:കരയിലെ തിന്നപ്പെടുന്ന ജീവിയെ വേട്ടയാടൽ.
ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങളിൽ നിന്ന് സംയോഗം, നിക്കാഹ്, വേട്ട എന്നിവയല്ലാത്ത കാര്യങ്ങൾ ചെയ്താൽ ഉള്വ്ഇയ്യ
ത്തിന് മതിയാകുന്ന ഒരാടിനെ അറുക്കുകയോ, ഹറമിലെ ആറു മിസ്കീൻ മാർക്ക്‌ അര സ്വാഅ്‌ വീതം സ്വദഖ നൽകുകയോ, മൂന്ന് നോൻപ് അനുഷ്ടിക്കുകയോ, ചെയ്യൽ നിർബന്ധമാണ്.
ജിമാഅ്‌ കൊണ്ട് ഹജ്ജും ഉംറയും ഫസാദാക്കിയവർക്ക് അത് രണ്ടും പൂർത്തിയാക്കലും, ഉടനെ തന്നെ ഉംറ ചെയ്യലും, അടുത്ത വർഷം തന്നെ ഹജ്ജ് ചെയ്യലും നിർബ്ബന്ധമാണ്. പുരുഷന്ന് കഫ്ഫാറത്തും വാജിബാണ്.സ്ത്രീക്ക് കഫ്ഫാറത്തില്ല. എന്കിലും അവൾ കുറ്റക്കാരിയാണ്.
കഫ്ഫാറത്ത് ഒരു ഒട്ടകമാണ്.അതിന് കഴിവില്ലെൻകിൽ ഒരു മാട്.അതിനും കഴിവില്ലാത്തവർ ഏഴ് ആട്. അതിനും കഴിവില്ലെൻകിൽ ഒരു ഒട്ടകത്തിൻറെ വിലക്ക് ലഭിക്കുന്ന ഭക്ഷണത്തിൻറെ മുദ്ദുകളുടെ എണ്ണം സ്വദഖ ചെയ്യണം.അതിനും കഴിയാത്തവർ ഒരു ഒട്ടകത്തിൻറെ വിലക്ക് ലഭിക്കുന്ന മുദ്ദുകളുടെ എണ്ണം നോംബനുഷ്ഠിക്കണം.
നിക്കാഹിന്ന് ഫിദ് യ ഇല്ല.എന്നാൽ നിക്കാഹ് സ്വഹീഹാകുന്നതല്ല.
വേട്ട ജീവിയെ നശിപ്പിച്ചാൽ അവൻ ഉത്തരവാദിയാകും.ആട്,മാട്,ഒട്ടകം എന്നിവയോട് സാമ്യമുള്ളതാണെൻകിൽ, സാമ്യമായ മൃഗത്തെ അറുത്ത് ഹറമിലെ മിസ്കീൻമാർക്ക് സ്വദഖ ചെയ്യുകയോ,അതിൻറെ വിലക്ക് ലഭിക്കുന്ന ധാന്യം നൽകുകയോ,അതിന്റെ വിലക്ക്‌ ലഭിക്കുന്ന മുദ്ദുകളുടെ എണ്ണം  നോംബനുഷ്ഠിക്കൽ വാജിബാണ്.
വേട്ട മൃഗം മറ്റൊരാളുടെ ഉടമയിൽ പെട്ടതാണെൻകിൽ  അവന്ന് അതിന്റെ വില കൊടുക്കൽ നിർബ്ബന്ധമാണ്.
മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.
  1:ഹജ്ജ് യാത്രക്കാർ അറിയാൻ (ഒന്ന്).
2:  ഹജ്ജ് യാത്രക്കാർ അറിയാൻ (രണ്ട്).
  3: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  4: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  5: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
  6: ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്ന് രൂപങ്ങൾ.
  7: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
  8: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
  9ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ട് തിന്കളാഴ്ച രാവ് പ്രഭാതത്തോട ടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈൽ ന