Skip to main content

ഹജ്ജും,ഉംറയും ഒരു ലഘുപഠനം

ഇസ്ലാംകാര്യത്തിൽ അഞ്ചാമത്തേതാണ് ഹജ്ജ്.തടിയാലും,വഴിയാലും,മുതലാലും കഴിവുള്ളവർക്ക്ജീവിതത്തിലൊരിക്കൽ ഹജ്ജും,ഉംറയും നിർവ്വഹിക്കൽ നിർബന്ധമാണ്.ഹിജ്റ ആറാം വർഷത്തിലാണ് ഹജ്ജ്‌ നിർബന്ധമാക്കപ്പെട്ടത്.
ഹജ്ജും,ഉംറയും നിർബന്ധമാവാനുള്ള ഉപാധികൾ നാലാകുന്നു.
1:മുസ്ലിമാവുക.
2:മുകല്ലഫാവുക.
3:സ്വതന്ത്രനാവുക
4:കഴിവുണ്ടാവുക.
മുകല്ലഫ് എന്നതിൻറെ ഉദ്ദേശം,പ്രായപൂർത്തിയും ശുദ്ധിയും ബുദ്ധിയുമുള്ള മുസ്ലിമായ ആൾ എന്നാണ്.
കഴിവുണ്ടാവുക എന്നതിൻറെ ഉദ്ദേശം,നാലുക്കാര്യങ്ങളെ ആസ്പദമാക്കിയാണ്.ആ നാലുകാര്യങ്ങൾ:
1-പോയി വരുന്നതു വരെയുള്ള കാലത്തെ അവൻറെയും,അവൻ ചിലവിന് കൊടുക്കേണ്ടവരുടേയും ഭക്ഷണണവും മറ്റു ബാദ്ധ്യതകളും വഹിക്കാനുള്ള കഴിവു്‌.
മക്കയിൽ നിന്ന് സുമാർ 133(നൂറ്റി മുപ്പത്തിമൂന്ന് കിലോമീറ്റർ അകലെയുള്ളവനോ,നടക്കാൻ കഴിയാത്തവനോ ആണെൻകിൽ വാഹനം ഉണ്ടായിരിക്കുക.
3:പോകുന്ന വഴി സുരക്ഷിതമായിരിക്കുക.
4:പ്രയാസമില്ലാതെ വാഹന യാത്ര ചെയ്യാൻ കഴിവുള്ളവനാവുക.
എന്നാൽ ഇതിനെല്ലാം പുറമെ സ്ത്രീകൾക്ക്‌ ഹജ്ജും ഉംറയും നിർബന്ധമാവാൻ രണ്ട് നിബന്ധനകൾ കൂടിയുണ്ട്.
1:ഇദ്ദയിൽ അല്ലാതിരിക്കൽ,
2:അവളുടെ കൂടെ ഭർത്താവോ,മഹ്റമോ വിശ്വസ്ഥകളായ സ്ത്രീകളോ ഉണ്ടായിരിക്കുക.
ഫർള്വായ ഹജ്ജിന്നും ഉംറക്കും ഒരു വിശ്വസ്ഥയായ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാണെൻകിൽ സ്വന്തമായും പോകാവുന്നതാണ്.
ഹജ്ജ് നിർബ്ബന്ധമായവൻ മരണപ്പെട്ടാൽ അവൻറെ സ്വത്തിൽനിന്ന് ചിലവഴിച്ചു്‌, മറ്റൊരാളെ കൊണ്ട് അവന് വേണ്ടി ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്.സ്വത്തില്ലെൻകിൽ അവന് വേണ്ടി ഹജ്ജ് ചെയ്യൽ അവകാശികൾക്ക് സുന്നത്താണ്.
വാർദ്ധക്യം കൊണ്ടോ, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം കൊണ്ടോ ഹജ്ജ് ചെയ്യാൻ കഴിയാത്ത നൂറ്റിമുപ്പത്തിമൂന്ന് കിലോമീറ്റർ അകലെയുള്ളവൻ  പകരം ഹജ്ജ് ചെയ്യിപ്പിക്കൽ നിർബ്ബന്ധമാണ്.
നൂറ്റിമുപ്പത്തി മൂന്ന് കിലോമീറ്ററിന് ഉള്ളിലാണെൻകിൽ അവൻറെ മരണ ശേഷം മാത്രമേ ഹജ്ജ് ചെയ്യിപ്പിക്കാൻ പാടുള്ളൂ.
  മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.

  3: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  4: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
  5: ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്ന് രൂപങ്ങൾ.
  6: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
  7: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
  8:ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.



Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ട് തിന്കളാഴ്ച രാവ് പ്രഭാതത്തോട ടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈൽ ന